x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് വിവാദം: സ്വകാര്യ കമ്പനിയുമായുള്ള ഡിപിആര്‍ കരാര്‍ റദ്ദാക്കും


Published: July 10, 2026 05:54 AM IST | Updated: July 10, 2026 05:54 AM IST

നിലമ്പൂര്‍: വിവാദ വിഷയമായ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിലെ സങ്കീര്‍ണതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡിപിആര്‍ തയാറാക്കിയ സ്വകാര്യ കമ്പനിയുമായുള്ള കരാര്‍ നഗരസഭ റദ്ദാക്കും.

സ്വകാര്യ കമ്പനിക്ക് നല്‍കിയ 15 ലക്ഷത്തിലധികം രൂപ തിരിച്ചുപിടിക്കാനും ശ്രമം തുടങ്ങി. ഡിപിആര്‍ തയാറാക്കി നല്‍കിയതിന് 15,57,480 രൂപയാണ് നഗരസഭ കമ്പനിക്ക് നല്‍കിയിട്ടുള്ളത്. ഈ തുക തിരിച്ചുപിടിക്കാനാണ് നഗരസഭ കൗണ്‍സില്‍ തീരുമാനം.
വിശദ പദ്ധതി രേഖ തയാറാക്കി നല്‍കുന്നതിന് 2025 ജനുവരി 25നാണ് നഗരസഭ ഇന്‍ഡസ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് കരാര്‍ നല്‍കിയത്.

എന്നാല്‍ കരാര്‍ പ്രകാരമുള്ള കാര്യങ്ങള്‍ കമ്പനി കൃത്യമായി ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസില്‍നിന്ന് ഡിപിആറിലെ 21 അപാകതകള്‍ ചൂണ്ടിക്കാട്ടി അയച്ച കത്തും മറ്റും ഉന്നയിച്ച് 2025 ജൂണ്‍ 17ന് നഗരസഭാ സെക്രട്ടറി കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

കമ്പനിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടതായി നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് പറഞ്ഞു. മുന്‍ യുഡിഎഫ് ഭരണസമിതി സിയാദ് കെ. സലീമിനെ ഡിപിആര്‍ തയാറാക്കാന്‍ മുന്‍പ് ചുമതലപ്പെടുത്തുകയും പ്രതിഫലമായി ആറ് ലക്ഷം രൂപ നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ കമ്പനി സമര്‍പ്പിച്ച ഡിപിആര്‍ താന്‍ തയാറാക്കിയ ഡിപിആറിന് സമാനമായിട്ടുള്ളതാണെന്ന് സിയാദ് കെ. സലീം നഗരസഭയില്‍ പിന്നീട് പരാതി ഉന്നയിച്ചിരുന്നു.
ഡിപിആറില്‍ സിയാദ് നല്‍കിയ പരാതി ശരിവയ്ക്കുന്ന രീതിയില്‍ 16 സാമ്യതകള്‍ ഉള്ളതായി പരാതി പരിശോധിച്ച അസി. എക്സിക്യൂട്ടീവ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up