തിരുവനന്തപുരം: കൈക്കൂലി കേസിൽ തിരുവനന്തപുരം കോർപറേഷനിലെ മുൻ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് കോടതി മൂന്നു വർഷം കഠിന തടവിനും 25,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു.
ശ്രീകാര്യം സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ഇന്റീരിയർ ഡെക്കറേഷൻ ഷോപ്പിന് ലൈസൻസ് അനുവദിക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ, തിരുവനന്തപുരം കോർപറേഷനിലെ മുൻ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറും നിലവിൽ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറുമായ പൂജപ്പുര സ്വദേശിനി എം.എൽ. സരിത (45)യെയാണ് വിജിലൻസ് കോടതി ശിക്ഷിച്ചത്. കൈക്കൂലി തുക കൈപ്പറ്റുന്നതിനിടെ സരിതയെ തിരുവനന്തപുരം വിജിലൻസ് ദക്ഷിണ മേഖല യൂണിറ്റിലെ ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടുകയായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews bribery case