x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്മകുമാറിനു മുമ്പില്‍ സിപിഎം നേതൃത്വത്തിന്‍റെ മുട്ടിടിച്ചു: സതീഷ് കൊച്ചുപറമ്പില്‍


Published: June 18, 2026 04:03 AM IST | Updated: June 18, 2026 04:03 AM IST

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ. പത്മകുമാറിന്‍റെ ഭീഷണിക്കു മുമ്പില്‍ സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ ഭയന്ന് മുട്ടിടിച്ചിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. അതുകൊണ്ടാണ് പത്മകുമാറിന്‍റെ ശിക്ഷാ നടപടി വെറും സസ്പെന്‍ഷനില്‍ ഒതുക്കിയത്.

ഇപ്പോള്‍ എടുത്തിരിക്കുന്ന നടപടി വെറും പ്രഹസനവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകവുമാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലും മറ്റ് അഴിമതികളിലും സിപിഎം ഉന്നതര്‍ക്കുള്ള പങ്ക് വെളിപ്പെടാതിരിക്കുവാന്‍ നടത്തുന്ന നാടകം വെളിച്ചത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.

പത്മകുമാറിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.

സത്യസന്ധരും കൂടുതല്‍ കഴിവുള്ളവരുമായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിക്കാന്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up