തരുൺ
മരട്: കുണ്ടന്നൂരിൽ ബാറിലെ ജീവനക്കാരുടെ മർദനമേറ്റ് നെട്ടൂർ സ്വദേശി എം.എ.പുഷ്പൻ (54) മരിച്ച കേസിൽ മൂന്നാം പ്രതി പൊലിസ് പിടിയിലായി. പനങ്ങാട് ചങ്ങനാട്ട് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പൂണിത്തുറ തൈക്കൂടം കനാൽ റോഡിൽ ഈശയിൽ വീട്ടിൽ തരുൺ സുരേന്ദ്രൻ (34) ആണ് അറസ്റ്റിലായത്.
ബാറിൽ മദ്യപിക്കാനെത്തിയതായിരുന്നു തരുൺ. ഞായറാഴ്ച കുണ്ടന്നൂർ ഓജീസ് കാന്താരി ബാറിൽ സെക്യൂരിറ്റി ജീവനക്കാരും പുഷ്പനുമായുള്ള സംഘർഷത്തിൽ ഇടപെടുകയായിരുന്നു തരുൺ. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സംഭവത്തിൽ തരുണിന്റെ പങ്കാളിത്തം കണ്ടെത്തിയത്. അറസ്റ്റിലായ സെക്യൂരിറ്റി ജീവനക്കാരായ കൊല്ലം പത്തനാപുരം സ്വദേശി സുരേഷ്കുമാർ (46), ഹൈദരാബാദ് സ്വദേശി റോസ് ലയനൽ (37) എന്നിവരെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. തരുണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Tags : arrested. NattuVishasham DistrictNews