കൊടുങ്ങല്ലൂർ: ഏറെ വിവാദങ്ങൾക്കിടെ എറിയാട് പഞ്ചായത്തിൽ രാസമാലിന്യം കലർന്ന മണ്ണ് നിക്ഷേപിച്ച സംഭവത്തിൽ പോലീസ് നടപടി ആരംഭിച്ചു.
ബിനാനി സിങ്ക് കമ്പനിയിൽനിന്ന് കൊണ്ടുവന്ന മണ്ണ് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി നികത്തുന്നതിനായി നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് 19 പേർക്കെതിരേ കൊടുങ്ങല്ലൂർ പോലീസ് കേസ് കേസെടുത്തത്. ഡിവെെഎസ്പി രതീഷ് രവിയുടെ നേതൃത്വത്തിലാണ് നടപടി ആരംഭിച്ചത്. മണ്ണ് നിക്ഷേപിച്ചവരുടെ വാഹനം പിടിച്ചപെടുക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.