x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിണറായിശൈലി പാര്‍ട്ടിക്കു ഗുണകരമല്ലെന്ന് ഡിവൈഎഫ്‌ഐ പ്രതിനിധികള്‍


Published: June 18, 2026 04:07 AM IST | Updated: June 18, 2026 04:07 AM IST

പത്മകുമാറിനെ ചുമന്നാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും ആക്ഷേപം

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്‍റെ ആഘാതം സംബന്ധിച്ചു സിപിഎം ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ചേര്‍ന്ന ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിലും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും പ്രവര്‍ത്തകര്‍ വെറുതേവിട്ടില്ല.

ചരല്‍ക്കുന്നില്‍ ജില്ലാ സമ്മേളനത്തിലെ റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് പ്രതിനിധികള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ തുറന്നടിച്ചത്. കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വീട്ടില്‍ പോയി ചോദിക്ക് എന്ന പിണറായിയുടെ പരാമര്‍ശം കനത്ത തിരിച്ചടിയായതായി നേതാക്കള്‍ ചര്‍ച്ചയില്‍ പറഞ്ഞു.

പിണറായി വിജയന്‍റേത് ഒട്ടും ശരിയായ ശൈലി അല്ല. പിണറായിയെ വിമര്‍ശിച്ചതിന് ഇനി ഡിവൈഎഫ്ഐയില്‍ നിന്ന് കടക്ക് പുറത്ത് എന്ന് പറയരുത് എന്നും തിരുവല്ലയില്‍ നിന്നുള്ള ജില്ലാ സമ്മേളന പ്രതിനിധി പറഞ്ഞു. ഗോവിന്ദന്‍റെയും പിണറായിയുടെയും നടപടികള്‍ ചേര്‍ന്നപ്പോഴുണ്ടായ ഫലമാണ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റേതെന്ന് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുള്ള മുഖ്യ കാരണം നേതാക്കളുടെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിന്‍റെ പേരില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുകളയുകയാണെങ്കില്‍ അത് അഭിമാനമായി കരുതുമെന്നും വിമര്‍ശനമുന്നയിച്ചവര്‍ വ്യക്തമാക്കി. പാര്‍ട്ടി സെക്രട്ടറിയുള്‍പ്പെടെയുള്ളവരുടെ ശരീരഭാഷയും വാക്കുകളും ആരേയും ശത്രുക്കളാക്കുന്നതാണ്. തെറ്റ് തിരുത്താനും തയാറായില്ല.

ജനങ്ങളോട് അകലം പാലിച്ചാണ് നേതാക്കള്‍ പോയത്. ലോക്‌സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ മുന്നറിയിപ്പില്‍ നിന്ന് പാഠം പഠിച്ചില്ല. പിണറായി മന്ത്രിസഭയിലെ പലരും മുഖ്യമന്ത്രിയുടെ അതേ ശൈലി ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

മന്ത്രിമാരായിരുന്ന പലരേയും ജനം തെരഞ്ഞുപിടിച്ച് തോല്പിക്കുകയായിരുന്നുവോയെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നെന്ന് പ്രതിനിധികളില്‍ ചിലര്‍ ആരോപിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ. പത്മകുമാറിനെ നേതാക്കള്‍ക്ക് പേടിയാണ്. അതുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും വിമര്‍ശനം ഉയര്‍ന്നു. പത്മകുമാറിനെ ചുമന്നാല്‍ ഇനി പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകും.
സ്വര്‍ണക്കൊള്ളയുള്‍പ്പെടെയുള്ള ആരോണങ്ങളുണ്ടായപ്പോള്‍ത്തന്നെ പരസ്യമായി പത്മകുമാറിനെതിരേ ഡിവൈഎഫ്‌ഐ സമരം ചെയ്യണമായിരുന്നെന്ന അഭിപ്രായവുമുണ്ടായി.

കാപ്പാ കേസ് പ്രതികളെയുള്‍പ്പെടെ മാലയിട്ട് സ്വീകരിച്ച് പാര്‍ട്ടിയില്‍ കൊണ്ടുവന്നിട്ട് നാണക്കേടും നാറ്റക്കേസുമല്ലാതെ എന്ത് മിച്ചമുണ്ടെന്ന് മുന്‍ മന്ത്രിയും മുന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും പറയണമെന്നും കോന്നിയില്‍നിന്നുള്ള പ്രതിനിധി ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ. ജില്ലാ നേതൃത്വം സമ്പൂര്‍ണ്ണ പരാജയമാണെന്നും വിമര്‍ശനമുണ്ടായി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up