x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുമ്പോഴും മേപ്പാടി ബൈപാസ് പദ്ധതി ഫയലില്‍ ഉറങ്ങുന്നു

സി.കെ. ചന്ദ്രന്‍
Published: June 27, 2026 06:21 AM IST | Updated: June 27, 2026 06:21 AM IST

മേപ്പാടി ടൗണില്‍ തിരക്കില്‍ കുടുങ്ങിയ വാഹനങ്ങള്‍.

മേപ്പാടി: തദ്ദേശീയരും ഇതര നാടുകളില്‍നിന്നെത്തുന്ന വിനോദസഞ്ചാരികളും ടൗണിലെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുമ്പോഴും ബൈപാസ് പദ്ധതി ഫയലില്‍ ഉറങ്ങുന്നു. മൂന്നു പതിറ്റാണ്ടുമുമ്പ് പൊതുമരാമത്ത് വകുപ്പ് ആസൂത്രണം ചെയ്ത പദ്ധതിക്കാണ് ശനിദശ.
മേപ്പാടി പട്ടികവര്‍ഗ ഹോസ്റ്റലിന് മുന്‍വശത്ത് ആരംഭിച്ച് കുറച്ചുദൂരം എച്ച്എംഎല്‍എസ്റ്റേറ്റിലൂടെയും ബാക്കി പൂത്തകൊല്ലി എസ്റ്റേറ്റിലൂടെയും പിന്നിട്ട് മൂപ്പനാട് കവലയില്‍ അവസാനിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.

12 ഏക്കറില്‍പരം ഭൂമി പദ്ധതിക്ക് അക്വയര്‍ ചെയ്യാനും തീരുമാനമായി. എന്നാല്‍ സമയബന്ധിതമായി സ്ഥലമെടുപ്പ് നടത്താന്‍ കഴിയാത്തതിനാല്‍ ഫണ്ട് ലാപ്‌സായി. വീണ്ടുംസര്‍വേ നടത്തി പുതിയ അലൈന്‍മെന്‍റുണ്ടാക്കി ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുന്നത് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പദ്ധതി യാഥാര്‍ഥ്യമായില്ല. തത്പരകക്ഷികളുടെ രഹസ്യ അജന്‍ഡയാണ് ബൈപാസ് പദ്ധതിയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന സന്ദേഹം നാട്ടുകാരില്‍ പലര്‍ക്കുമുണ്ട്.

ജില്ലയിലെ വാഹനത്തിരക്കേറിയ ടൗണുകളിലൊന്നാണ് മേപ്പാടി. കുറച്ചകലെ അരപ്പറ്റയില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ചതും ടൂറിസം സംരംഭങ്ങള്‍ തുടങ്ങിയതും ടൗണില്‍ വാഹനത്തിരക്ക് വര്‍ധിച്ചതിന് കാരണങ്ങളാണ്. അവധി, ആഘോഷ ദിനങ്ങളില്‍ അനേകം ടൂറിസ്റ്റ് വാഹനങ്ങളാണ് ടൗണിലൂടെ കടന്നുപോകുന്നത്. ദിവസവും അരപ്പറ്റ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി മടങ്ങുന്ന ആംബുലന്‍സുകളും ഏറെയാണ്. ഇടുങ്ങിയ ടൗണിന് താങ്ങാന്‍ കഴിയുന്നതിലും അധികം വാഹനങ്ങളാണ് മിക്ക ദിവസങ്ങളിലും എത്തുന്നത്. പലപ്പോഴും ആംബുലന്‍സുകളും തിരക്കില്‍ കുടുങ്ങുന്നുണ്ട്.

ബൈപാസ് നിര്‍മാണം നടന്നാല്‍ ഈ അവസ്ഥയ്ക്ക് പരിഹാരമാകും. എന്നാല്‍ പദ്ധതിക്കുവേണ്ടി രംഗത്തിറങ്ങാന്‍ ജനപ്രതിനിധികളോ പഞ്ചായത്തോ ഉത്സാഹം കാട്ടുന്നില്ല. ഉത്തരവാദപ്പെട്ടവര്‍ ജനങ്ങളുടെ ദുരിതത്തിനുനേരേ സമര്‍ഥമായി കണ്ണടയക്കുകയാണെന്ന വിമര്‍ശനം പല കോണുകളില്‍ ഉയരുന്നുണ്ട്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up