ഫയർ ഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുന്നു.
നെടുമങ്ങാട്: കരകുളം ഡിപിഎംഎസ് ആശുപത്രിയിൽ തീപിടിത്തം. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയിലെ ഫയൽ മുറിയിൽ സൂക്ഷിച്ചിരുന്ന ഒപി ഫയലുകൾ കത്തി നശിച്ചു. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ അധികൃതരും നാട്ടുകാരും ചേർന്നു പുറത്തേക്കു മാറ്റി. ഫയർഫോഴ്സ് അധികൃതരെത്തി മറ്റു സ്ഥലങ്ങളിലേക്കു തീ പടരാതെ സംരക്ഷണമൊരുക്കി.
നെടുമങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സിന്റെ നാലു യൂണിറ്റെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ജി.ആർ.അനിൽ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സി.അജിത് കുമാർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ആശുപത്രിയിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.