x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുലി ഭീതിയില്‍ വാളത്തൂര്‍ അരമംഗലംചാല്‍ പ്രദേശത്തെ കുടുംബങ്ങള്‍

വെബ് ഡെസ്ക്
Published: September 4, 2026 01:49 AM IST | Updated: September 4, 2026 01:49 AM IST

മേപ്പാടി: മൂപ്പൈനാട് പഞ്ചായത്തിലെ വാളത്തൂര്‍, അരമംഗലംചാല്‍, ആനടിക്കാപ്പ് പ്രദേശത്തെ കുടുംബങ്ങള്‍ പുലി ഭീതിയില്‍ കഴിയുമ്പോഴും നടപടി സ്വീകരിക്കാതെ വനം വകുപ്പ്. 12-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളാണ് പുലി സാന്നിധ്യം മൂലം ഭയപ്പാടില്‍ കഴിയുന്നത്.

വിശാലമായ സ്വകാര്യ കാപ്പിത്തോട്ടങ്ങളും റിസോര്‍ട്ടുകളും ഉള്ള മേഖലയാണിവിടം. സന്ധ്യ കഴിഞ്ഞാല്‍ പുലികള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത് പതിവാണ്. അതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. പ്രദേശത്തെ പല കുടുംബങ്ങളിലുമുള്ള സിസിടിവി കാമറകളില്‍ രാത്രി കാലത്ത് പുലികള്‍ എത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

ഇതു മൂലം ഭീതിയിലായ നാട്ടുകാര്‍ കുട്ടികളെ സ്‌കൂളിലയക്കാന്‍ പോലും ഭയപ്പെടുകയാണ്. പുലി സാന്നിധ്യമറിയിച്ചാല്‍ വനം വകുപ്പധികാരികള്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച ശേഷം മടങ്ങുകയാണ് പതിവ്. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യം അവര്‍ അവഗണിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളെ കൊലപ്പെടുത്തുന്ന സംഭവങ്ങളുണ്ടായാല്‍ മാത്രമേ കൂട് സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്നാണ് വനംവകപ്പിന്‍റെ നിലപാട്. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാര നടപടികള്‍ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up