തീപിടിത്തമുണ്ടായ കിടക്ക കമ്പനികൾ എംഎൽഎ കെ. രാജൻ സന്ദർശിച്ചപ്പോൾ.
മണ്ണുത്തി: മുളയത്ത് കിടക്ക കമ്പനികളിൽ ഉണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷടം. മുളയം സ്വദേശി ലെവിൻ, ഭാര്യ നിമ്മി എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണു കത്തിനശിച്ചത്. കെടി ഫോംസ്, കൊ ള്ളനൂർ മേറ്റഴ്സ് ആൻഡ് അലൈഡ് പ്രെഡറ്റ് കസ് എന്നീ സ്ഥാപനങ്ങളാ ണ് കത്തി നശിച്ചത്. കിടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന കെമിക്കലും യന്ത്ര ങ്ങളും ഉൾപ്പടെ കത്തിനശിച്ചു.
ഇന്നലെ അർധരാത്രിയായിരുന്നു തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമന്നാണ് പ്രാഥമിക നിഗമനം. കിടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന കെമിക്കൽ സാധനസാമഗ്രികൾ പൊട്ടിത്തെറിച്ചതുമൂലം തീ ആളിപ്പടരാൻ ഇടയായി.
നിർമാണ യൂണിറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ തീ ആളിപ്പടരുന്നതുകണ്ട് ഓടിരക്ഷപ്പെട്ടു. വില്പന യ്ക്കായി സൂക്ഷിച്ചിരുന്ന കിടക്കകൾ പൂർണമായും കത്തി. തൃശൂർ, ഇരിങ്ങാല ക്കുട, പുതുക്കാട്, വടക്കാഞ്ചേരി, ചാലക്കുടി, കുന്നംകുളം എന്നിവിടങ്ങളിൽ നിന്ന് എട്ട് യൂണിറ്റ് ഫയർ ഫോഴ്സ് മൂന്നു മണിക്കൂറുകൾ നീണ്ട പരിശ്രമത്തി നൊടുവിലാണു തീ നിയന്ത്രണവിധേയമാക്കിയത്.
Tags : NattuVishesham DistrictNews