x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍ ഫാ.റൊമാന്‍സ് ആന്‍റണി

വെബ് ഡെസ്ക്
Published: August 6, 2026 01:49 AM IST | Updated: August 6, 2026 01:49 AM IST

ഫാ. റൊമാന്‍സ് ആന്‍റണി

കൊല്ലം: കൊല്ലം രൂപതയിലെ മുതിര്‍ന്ന വൈദികനും ജനകീയ സമരങ്ങളിലെ മുന്നണി പോരാളിയും മത്സ്യതൊഴിലാളി സമരങ്ങളുടെ അമരക്കാരനുമായ ഫാ. റൊമാന്‍സ് ആന്‍റണി പൗരോഹിത്യസുവര്‍ണ ജൂബിലി നിറവില്‍. എട്ടിനു രാവിലെ പതിനൊന്നിനു തങ്കശേരി ഇന്‍ഫന്‍റ് ജീസസ് കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ചു ദൈവത്തിനു നന്ദി പറഞ്ഞു ചടങ്ങുകള്‍ ആരംഭിക്കും.
സൈലന്‍റ് വാലി, പ്ലാച്ചിമട, ചെങ്ങറ തുടങ്ങിയ ജനകീയ സമരങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന റോമാന്‍സ് അച്ചന്‍, ചെങ്ങറ സമരത്തിലും മത്സ്യതൊഴിലാളി സമരത്തിലും ആശാസമരങ്ങളിലും മുഖ്യപങ്കാളിയായിരുന്നു. കൊല്ലം രൂപതയിലെ വാടി ഇടവകയില്‍ കോട്ടപ്പുറം കുടുംബത്തില്‍ ആന്‍റണി ഫെര്‍ണാണ്ടസിന്‍റെയും ഡോറത്തി ആന്‍റണി ഫെര്‍ണാണ്ടസിന്‍റെയും മൂന്നാമത്തെ മകനായി 1951 ഏപ്രില്‍ 13നു ജനിച്ചു. കൊല്ലം സെന്‍റ് റാഫേല്‍ സെമിനാരിയിലും മംഗലാപുരം സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരിയിലും മംഗലാപുരം സെന്‍റ് അലോഷ്യസ് കോളജിലും വൈദിക പരിശീലനം പൂര്‍ത്തിയാക്കി. റോമിലെ ഉര്‍ബാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. സാമൂഹ്യസേവനം, ജേര്‍ണലിസം, മാനേജ്‌മെന്‍റ് എന്നിവയില്‍ ഡിപ്ലോമ നേടി. 1976 ജൂലൈ 24ന് ബിഷപ് ജെറോം ഫെര്‍ണാണ്ടസിന്‍റെ കൈവയ്പ് വഴി പുരോഹിതനായി. രൂപതയിലെ വിവിധ ഇടവകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു.

1990 മുതല്‍ 2001 വരെ കൊല്ലം രൂപതയില്‍ അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ രൂപീകരണത്തിന്‍റെ ചുമതലക്കാരനായിരുന്നു. രൂപതാ അജപാലന പുന: ക്രമീകരണം, മിനിസ്ട്രി ഏകോപനം എന്നീ ശുശ്രൂഷകളുടെ മേല്‍നോട്ടം വഹിച്ചു. 1500 സഭാകൂട്ടായ്മകള്‍ രൂപീകരിക്കുവാന്‍ സാധിച്ചു. 2002 മുതല്‍ 2008 വരെ കൊല്ലം രൂപതാ സാമൂഹ്യസേവന ശുശ്രൂഷയുടെ തലവനായും ക്വയിലോണ്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മുഖ്യകാര്യദര്‍ശിയായും സേവനം അനുഷ്ഠിച്ചു. ഇക്കാലയളവില്‍ സുനാമി ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പുനരധിവാസത്തിന്‍റെ ഭാഗമായി 1100 ഭവനങ്ങളും 750 പേര്‍ക്ക് തൊഴില്‍ ഉപകരണങ്ങളും നല്‍കി. 1700 വനിതാ സ്വയം സഹായസംഘങ്ങള്‍ രൂപീകരിക്കുകയും വികസനത്തിന്‍റെ മുഖ്യധാരയില്‍ 15000 വനിതകളെ നിയോഗിക്കുകയും ചെയ്തു.

2008 ഫെബ്രുവരി മുതല്‍ 2014 മാര്‍ച്ച് വരെ കേരളാ കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്‍റെ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡവലമെന്‍റ് കമ്മീഷന്‍ സെക്രട്ടറിയായും കേരളാ സോഷ്യല്‍ സര്‍വീസ് ഫോറത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനം ചെയ്തു.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച കെസിബിസി ഉന്നതകാര്യ സമിതിയിലെ അംഗമായിരുന്നു. കേരളത്തിലെ തീരദേശ ഗ്രാമങ്ങളിലും വേമ്പനാട്ട് കായലിന്‍റെ തീരങ്ങളിലും ദുരന്ത ആഘാത ലഘൂകരണ പദ്ധതിക്കു നേതൃത്വം നല്‍കി. വയനാട്ടിലെ കര്‍ഷക ആത്മഹത്യ ഉണര്‍ത്തിയ പ്രതിസന്ധി തരണം ചെയ്യാനുള്ള പദ്ധതിക്കു നേതൃത്വം നല്‍കി. മൂലംന്പള്ളി കുടിയിറക്കലിനു വിധേയമായ കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള സമരസമിതിയില്‍ അംഗമായിരുന്നു. സൊസൈറ്റി ഫോര്‍ എംപവറിംഗ് ആക്ഷന്‍ എന്ന സംഘടനയുടെ പ്രസിഡന്‍റാണ്. ഇന്‍ഡ്യയിലെ ഏറ്റവും വലിയ ജൈവകൃഷി സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി ആയ ഇന്‍ഡോസെര്‍ട്ടിന്‍റെ വൈസ്പ്രസിഡന്‍റാണ്.

കൊല്ലം കാക്കോട്ടുമൂല തിരുഹൃദയ പള്ളി ഇടവക വികാരിയിരുന്ന ഫാ. റൊമാന്‍സ് ആന്‍റണി രൂപതയിലെ പ്രോജക്ട് കോര്‍ഡിനേറ്ററായി സേവനം ചെയ്യുന്നു.അന്താരാഷ്ട്ര കാരിത്താസ് പുരസ്‌കാരം, സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രശംസാപത്രം എന്നിവ ലഭിച്ചു. 35 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Tags : Nattuvishesham Local News Fr. Romans Antony golden jubilee

Recent News

Corehub Up