അറസ്റ്റിലായ സുരേഷ്, രാജേഷ്, വിനീത് എന്നിവർ.
കാട്ടാക്കട: പേഴ്സണൽ സ്റ്റാഫെന്ന് പറഞ്ഞു കാട്ടാക്കട എംഎൽഎയുടെ പേരിൽ വൻ പണപ്പിരിവു നടത്തിയ മൂന്നുപേർ പിടിയിൽ.
സംഭത്തിൽ കൂടുതൽ തട്ടിപ്പു നടന്നതായി സംശയം ഉയർന്നതിനെ തുടർന്ന് ശക്തമായ അനേ്വഷണത്തിന് തയാറെടുത്ത് പോലീസ്. എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ചമഞ്ഞു പണം തട്ടിയ മൂന്നുപേരെയാണു കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
കുടയത്തൂർ സ്വദേശി രാജേഷ് (43), കിളിയൂർ മണ്ണാങ്കോണം സ്വദേശി വിനീത് (38), എറണാകുളം തോട്ടുപടി സുരേഷ് (41) എന്നിവരാണ് അറസ്റ്റിൽ ആയത്. എംഎൽഎ ആശുപത്രിയിലാണെന്നും വിളിക്കുന്നതു പേഴ്സണൽ അസിസ്റ്റന്റാണെന്നും പണം അയയ്ക്കണമെന്നും പറഞ്ഞാണ് തട്ടിപ്പു നടത്തിയത്. നിരവധി പേർ ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട്. ഫോൺ വഴിയാണ് ഇവർ സന്ദേശം നൽകുന്നത്. ഇതു സംബന്ധിച്ച് എംഎൽഎയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു കാട്ടാക്കട പോലീസിൽ പരാതി നൽകിയത്. മണ്ഡപത്തിൻ കടവ് സ്വദേശിയാണ് താനെന്നും തട്ടിപ്പു നടത്തിയയാൾ പറയുന്നു.
കാട്ടാക്കട ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവർക്കുപിന്നിൽ വേറെ ആളുകളുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.
എംഎൽഎയുടെ കുടുംബവീടിനടുത്തുള്ള സ്ഥലമാണ് മണ്ഡപത്തിൻ കടവ്. അതിനാൽ തന്നെയാണ് പേഴ്സണൽ അസിസ്റ്റന്റ് എന്നു പറഞ്ഞെത്തിയ ഫോൺ സന്ദേശം വിശ്വസിച്ചതും തട്ടിപ്പിനിരയാകുകയും ചെയ്തത്.
Tags : arrested NattuVishasham DistrictNews