പിടിയിലായ അജ്മല്‍, ഷാഹിദ്, മുഹമ്മദ്.
പാലാ: കാറില്‍ കഞ്ചാവ് കടത്തിയ മൂന്നു യുവാക്കള്‍ പിടിയില്‍. ഇവരില്‍നിന്നു 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പാലായില്‍ ആര്.വി. ജംഗ്ഷനില്‍ ഇന്നലെ ഉച്ചയോടെ വാഹന പരിശോധന നടത്തുന്നതിനിടെ പൊലിസിനെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ച ഇവര്‍ പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താനും ശ്രമിച്ചു.
സ്പെഷ്യല്‍ സ്ക്വാഡിലെ ഉദ്യോഗസ്ഥനായ എം.എസ്. അഭിലാഷിന് കാലിന് പൊട്ടലുണ്ട്. കാറിലുണ്ടായിരുന്ന ഈരാറ്റുപേട്ട നടക്കല്‍ കണിയാംകുന്നേല്‍ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂര്‍ പുത്തന്‍വീട്ടില്‍ അജ്മല്‍, എറണാകുളം നെട്ടൂര്‍ വെട്ടിക്കാട്ടുപറമ്പില് മുഹമ്മദ് സഹല്‍ എന്നിവരാണ് പിടിയിലായത്. എറണാകുളത്തുനിന്നും ഈരാറ്റുപേട്ടയില്‍ കച്ചവടം നടത്തുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
പരിക്കേറ്റ പൊലിസ് ഉദ്യോഗസ്ഥന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എറണാകുളത്തുനിന്നും ഈരാറ്റുപേട്ടയില്‍ കച്ചവടം നടത്തുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതികള്‍ മുമ്പും ലഹരി കേസില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലിസ് പറഞ്ഞു.
പൊലിസ് ഉദ്യോഗസ്ഥനെ കൃത്യനിര്‍വഹണത്തിനിടെ വാഹനം ഇടിപ്പിച്ച കേസും ഇവര്‍ക്കെതിരേ ചാര്‍ജ് ചെയ്യും.