കേരള പ്രൈമറി കോ-ഓപറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു പ്രസ
കണ്ണൂർ: സഹകരണ പെൻഷൻകാർക്ക് രണ്ടു ശതമാനം മാത്രം വർധനവ് നടപ്പാക്കി സർക്കാർ പെൻഷൻകാരെ വഞ്ചിച്ചതിനൊപ്പം അവഹേളിക്കുകയുമാണ് ചെയ്യുന്നതെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി.
മാന്യമായ പെൻഷൻ വർധനവ് നടപ്പാക്കുക, സഹകരണ പെൻഷൻ പരിഷ്കരിക്കുക, മിനിമം പെൻഷൻ പതിനായിരം രൂപയാക്കുക, സർക്കാർ ജീവനക്കാർക്ക് നൽകുന്ന മാതൃകയിൽ സഹകരണ പെൻഷൻകാർക്കും പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രൈമറി കോ-ഓപറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മിനിമം പെൻഷൻ വാങ്ങുന്ന ഒരാൾക്ക് കേവലം 70 രൂപയും മാക്സിമം പെൻഷൻ വാങ്ങുന്ന ഒരാൾക്ക് 300 രൂപയുമാണ് കൂട്ടിയത്. ഇത് ചായകുടിക്കാനുള്ള തുകപോലുമില്ലെന്ന്കേരള പ്രൈമറി കോ-ഓപറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ജില്ലാപ്രസിഡന്റ് കെ. രവീന്ദ്രൻ അധ്യക്ഷ വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് വി.ആർ. ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ എൻ.കെ. രാമകൃഷ്ണൻ, ജോസ് പൂമല ,കെ,. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി പി.കെ. ജനാർദനൻ, എൻ. പി. ശ്രീധരൻ, കെ.എം. ശിവദാസൻ, കെ. ബാലകൃഷ്ണൻ, ആർ.കെ. നവീൻ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, കെ.എ. ഫിലിപ്പ്, എൻ. രാജൻ, പടിയൂർ ബാലൻ, കെ. സോമൻ, ബാബു മാത്യു എന്നിവർ പ്രസംഗിച്ചു.
Tags : Martin George nattuvisesham local news