x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കളനാടിക്കൊല്ലി-ചേപ്പില റോഡിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമെന്ന്


Published: June 10, 2026 06:03 AM IST | Updated: June 10, 2026 06:03 AM IST

പുൽപ്പള്ളി: എരിയപ്പള്ളി-കളനാടിക്കൊല്ലി-ചേപ്പില റോഡിൽ സാമൂഹ്യവിരുദ്ധരുടെ ശല്യംമൂലം ഇതുവഴി കടന്നുപോകാൻ കഴിയുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ. ആളൊഴിഞ്ഞ തോട്ടം മേഖലയായതിനാൽ പുൽപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ലഹരി ഉപയോഗിക്കുന്നതിനും മറ്റുമായി വാഹനങ്ങളിലെത്തുന്നതിനാൽ വിദ്യാർഥികളടക്കമുള്ളവർക്ക് ഇതുവഴി നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.

പലതവണ അധികൃതരെ വിവരമറിയിച്ചിട്ടും പോലീസിന്‍റെ ഭാഗത്തുനിന്നു യാതൊരു നടപടിയുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വീതി കുറഞ്ഞ റോഡായതിനാൽ ഇവിടെയെത്തുന്നവർ വാഹനങ്ങൾ റോഡരികിൽതന്നെ പാർക്ക് ചെയ്ത് മറ്റ് വാഹനങ്ങൾക്ക് അരിക് കൊടുക്കാൻ തയാറാകുന്നില്ല. ഇത് ചോദ്യം ചെയ്താൽ അസഭ്യവർഷം നടത്തുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതായും പരാതിയുണ്ട്. ഇതൂമൂലം ഇവർക്കെതിരേ പ്രതികരിക്കാൻ ജനങ്ങൾ ഭയപ്പെടുകയാണ്.

ഉച്ചകഴിയുന്നതോടെ വാഹനങ്ങളിലെത്തുന്നവർ രാത്രിയായാലും തിരിച്ചുപോകാത്ത അവസ്ഥയാണ്. അടിയന്തരമായി പോലീസിന്‍റേയും എക്സൈസിന്‍റേയും ഭാഗത്തുനിന്ന് ഈ പ്രദേശത്ത് പരിശോധന നടത്തി ഇത്തരം സംഘങ്ങളെ പിടികൂടാൻ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up