x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്നെന്നേക്കുമായി അടഞ്ഞോ തുറന്ന ജയിലിലെ പദ്ധതികള്‍ ?

വെബ് ഡെസ്ക്
Published: August 31, 2026 03:36 AM IST | Updated: August 31, 2026 03:36 AM IST

ചീമേനി തുറന്ന ജയില്‍ കവാടം.

ചീമേനി: തടവുകാരുടെ ടൂവീലര്‍ വര്‍ക്ക് ഷോപ്പ്, സാസ്‌കാരിക നിലയം, സോളാര്‍ വൈദ്യുതി ഉത്പാദനം തുടങ്ങി നൂതനമായ നിരവധി പദ്ധതികള്‍ ചീമേനി തുറന്ന ജയിലില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അധികൃതര്‍ അതെല്ലാം മറന്ന മട്ടാണ്. പദ്ധതികള്‍ ആവിഷ്‌കരിച്ച ജയില്‍ മേധാവികള്‍ സ്ഥാനമൊഴിഞ്ഞതോടെ പദ്ധതികളും അകാലചരമമടഞ്ഞു.

308 ഏക്കര്‍ വിസ്തൃതിയുള്ള ജയില്‍ വളപ്പിനു ചുറ്റും തടവുകാര്‍ ചുറ്റുമതില്‍ നിര്‍മിക്കുക എന്ന പദ്ധതി കൊണ്ടുവന്നത് ജയില്‍ ഡിഐജിയായി വിരമിച്ച എസ്. സന്തോഷ് ജയില്‍ സൂപ്രണ്ടായിരുന്ന കാലത്താണ്. ജയില്‍ വളപ്പിലെ ചെങ്കല്‍പണകളില്‍ നിന്നു കൊത്തിയെടുത്ത കല്ലുകളില്‍ ഉപയോഗിക്കാന്‍ പറ്റാത്ത കല്ലുകള്‍ കൊണ്ട് ചുറ്റുമതില്‍ തീര്‍ക്കുന്ന പദ്ധതി അക്കാലത്തു തന്നെ തുടങ്ങിയിരുന്നു. ജയില്‍ വളപ്പില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതിയുണ്ടാക്കി കെഎസ്ഇബിക്ക് കൈമാറുന്ന പദ്ധതിയും ഇദ്ദേഹം തന്നെയാണ് ആവിഷ്‌കരിച്ചത്. എന്നാല്‍ സോളാര്‍ പദ്ധതി സാങ്കേതികത്വത്തില്‍ കുരുങ്ങി ആരംഭദിശയില്‍ തന്നെ നിലച്ചു. ചുറ്റുമതില്‍ നിര്‍മാണം പിന്നീടുവന്ന സൂപ്രണ്ടുമാരുടെ നേതൃത്വത്തിലും മുന്നോട്ടുപോയിരുന്നു. ജയില്‍ വളപ്പിന്‍റെ കിഴക്കുഭാഗത്ത് ഒന്നര കിലോമീറ്ററോളം ചുറ്റുമതില്‍ നിര്‍മിച്ചിരുന്നു. പിന്നീട് അതും നിലച്ചു. ജയില്‍ വളപ്പിനകത്ത് സാംസ്‌കാരികനിലയം നിര്‍മിക്കുന്നതിനായി തറക്കല്ലിട്ടിരുന്നെങ്കിലും അതും എങ്ങുമെത്തിയില്ല.

പിന്നീട് ആരംഭിച്ച ടൂവീലര്‍ വര്‍ക്ക് ഷോപ്പും അധികം വൈകാതെ പൂട്ടി. നിലവില്‍ ഭക്ഷ്യയൂണിറ്റ് മാത്രമാണ് ജയിലില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. ബിരിയാണി, ചപ്പാത്തി, കുപ്പിവെള്ളം എന്നിവയുടെ വില്‍പന ജയിലിന് നല്ല വരുമാനം നേടിക്കൊടുക്കുന്നുണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up