x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുല്ലപ്പൂവാണ് താരം; ഓണവിപണിയില്‍ വില കുതിക്കുന്നു

വെബ് ഡെസ്ക്
Published: August 22, 2026 05:11 AM IST | Updated: August 22, 2026 05:11 AM IST

ബത്തേരി പൂക്കടയില്‍ മുല്ലപ്പൂ വാങ്ങാന്‍ എത്തിയവര്‍.

സുല്‍ത്താന്‍ ബത്തേരി: ഓണാഘോഷം തകൃതിയായി നടക്കുന്നതിനിടെ പൂവിപണിയില്‍ താരമായി മുല്ലപ്പൂ. സ്‌കൂള്‍, കോളജ് ഓണാഘോഷങ്ങളും വിവിധ സ്ഥാപനങ്ങളിലെ ആഘോഷങ്ങളും സജീവമായതോടെ മുല്ലപ്പൂവിന് ആവശ്യക്കാരേറി.

മലയാളി മങ്കയായി അണിഞ്ഞൊരുങ്ങുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുല്ലപ്പൂ ഒഴിവാക്കാനാകാത്ത അലങ്കാരമായി മാറിയതോടെ വിപണിയില്‍ എത്തിയ പൂക്കള്‍ അതിവേഗം വിറ്റുതീരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബത്തേരിയിലെ പൂക്കടകളില്‍ മുല്ലപ്പൂമാലകള്‍ക്ക് വലിയ തിരക്കായിരുന്നു. ഒരുമുഴം മുല്ലപ്പൂമാലയ്ക്ക് 80 രൂപ വരെയാണ് ഈടാക്കിയത്. ആവശ്യത്തിന് പൂവ് ലഭിക്കാത്തതിനാല്‍ പല വ്യാപാരികളും മുല്ലപ്പൂ വില്‍പ്പനയില്‍ നിന്ന് താത്കാലികമായി പിന്‍മാറിയിട്ടുമുണ്ട്.

കര്‍ണാടകയിലെ ബംഗളൂരു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളാണ് കേരളത്തിലേക്ക് മുല്ലപ്പൂ എത്തിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍. എന്നാല്‍ കര്‍ണാടകയില്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരാഴ്ച നീളുന്ന ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ പൂവിന് പ്രാദേശികമായി ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഇതിനു പുറമേ കാലാവസ്ഥാ വ്യതിയാനവും മഴയുടെ കുറവും ഉത്പാദനത്തെ ബാധിച്ചതോടെ കേരളത്തിലെ വ്യാപാരികള്‍ക്ക് ഉയര്‍ന്ന വില നല്‍കി പൂക്കള്‍ ശേഖരിക്കേണ്ട അവസ്ഥയാണ്.

മുല്ലപ്പൂവിന്‍റെ ലഭ്യത കുറഞ്ഞതോടെ അരളിപ്പൂമാലകള്‍ക്കും ആവശ്യക്കാരേറി. ക്ഷേത്രാവശ്യത്തിനും തലയില്‍ ചൂടാനുമായി അരളിപ്പൂ വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഒരടിക്ക് 50 രൂപ വരെയാണ് അരളിപ്പൂമാലയ്ക്ക് വ്യാപാരികള്‍ ഈടാക്കുന്നത്.

ചെണ്ടുമല്ലിപ്പൂവിനും വില ഉയരുകയാണ്. കര്‍ണാടകയിലെ ഉത്പാദനക്കുറവിനെ തുടര്‍ന്ന് കര്‍ഷകരില്‍നിന്ന് കിലോഗ്രാമിന് അഞ്ച് രൂപയോളം അധികം നല്‍കിയാണ് വ്യാപാരികള്‍ പൂക്കള്‍ ശേഖരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളില്‍ ചെണ്ടുമല്ലി ഉള്‍പ്പെടെയുള്ള പൂക്കള്‍ക്കും ജില്ലയില്‍ വില ഉയരാനാണ് സാധ്യത. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ഓണാഘോഷങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകുന്നതോടെ പൂക്കളുടെ ആവശ്യകത ഇനിയും വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ഓണത്തിന് മുന്നോടിയായി പൂവിപണിയില്‍ തിരക്ക് കൂടുമ്പോള്‍ മുല്ലപ്പൂവിന്റെ വില വീണ്ടും ഉയരാനിടയുണ്ടെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.

Tags : Nattuvishesham District News Jasmine prices jump Onam market

Recent News

Corehub Up