x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോരാട് മലയില്‍ കരിങ്കല്‍ ക്വാറി: സമരത്തിനൊരുങ്ങി നാട്ടുകാര്‍


Published: July 11, 2026 05:45 AM IST | Updated: July 11, 2026 05:45 AM IST

ബാലുശേരി: ജില്ലയിലെ പ്രധാന ഇക്കോ-ടൂറിസം മേഖലയായ വയലടയ്ക്ക് സമീപമുള്ള തോരാട് മലയില്‍ കരിങ്കല്‍ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ക്വാറി സ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നത്. ക്വാറിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോരാട് റോഡില്‍ നിന്ന് അങ്കണവാടിക്ക് സമീപം സ്വകാര്യഭൂമിയിലേക്ക് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തില്‍ റബര്‍മരങ്ങള്‍ മുറിച്ചുമാറ്റി റോഡ് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

ജനവാസ മേഖലയോട് ചേര്‍ന്ന് ക്വാറി സ്ഥാപിക്കുന്നത് ജനങ്ങളുടെ ജീവിതത്തെയും പരിസ്ഥിതിയെയും ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്വാറി സ്ഥാപിക്കാനുള്ള നടപടികള്‍ പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം. ഇതിനായി വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.
തോരാട് മലയില്‍ നിന്നുള്ള അരുവികള്‍ കുറുമ്പൊയില്‍ ഭാഗത്തേക്കാണ് ഒഴുകുന്നത്.

ഖനന പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഈ ജലസ്രോതസുകള്‍ മലിനമാകുകയും കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.വയലട മലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച കരിങ്കല്‍ ക്വാറിമൂലം നിരവധി കുടുംബങ്ങള്‍ ദുരിതം അനുഭവിച്ച സാഹചര്യവും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും നടന്നിട്ടും ഫലമുണ്ടായില്ലെന്നും ഖനനത്തിന്‍റെ ആഘാതം മൂലം ചില കുടുംബങ്ങള്‍ പ്രദേശംവിട്ട് താമസം മാറേണ്ടിവന്നതായും അവര്‍ പറയുന്നു. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് വി.ടി. സൂരജ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up