കട്ടപ്പന: കട്ടപ്പന നഗരസഭാധ്യക്ഷനായി ജോയി വെട്ടിക്കുഴി അധികാരമേറ്റു. നഗരസഭാ കാര്യാലയത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിലെ ജോയി വെട്ടിക്കുഴി സിപിഎംലെ വി.ആർ. സജിയെ പരാജയപ്പെടുത്തി. ജോയി വെട്ടിക്കുഴിക്ക് 20 വോട്ടുകളും വി.ആർ. സജിക്ക് 13 വോട്ടുകളും ലഭിച്ചു.
എൻഡിഎയുടെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.ജോയി വെട്ടിക്കുഴിയുടെ പേര് അഡ്വ. കെ.ജെ. ബെന്നി നിർദേശിച്ചു. തോമസ് മൈക്കിൾ പിന്താങ്ങി.
എൽഡിഎഫിന്റെ ചെയർമാൻ സ്ഥാനാർഥിയായി വി.ആർ. സജിയുടെ പേര് ബേബി കുര്യൻ നിർദേശിച്ചു. ബിന്ദുലത രാജു പിന്താങ്ങി. വരണാധികാരിയായ ഭൂപതിവ് ഡെപ്യൂട്ടി കളക്ടർ അതുൽ എസ്. നാഥ് ജോയി വെട്ടിക്കുഴിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലവിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ ജോയി വെട്ടിക്കുഴി രണ്ടാം തവണയാണ് കട്ടപ്പന നഗരസഭാധ്യക്ഷ പദവിയിലെത്തുന്നത്.
ലീലാമ്മ ബേബി നഗരസഭാ ഉപാധ്യക്ഷയായും സത്യപ്രതിജ്ഞ ചെയ്തു. ലീലാമ്മയുടെ പേര് സജിമോൾ ഷാജി നിർദേശിക്കുകയും ഷൈനി സണ്ണി പിൻതാങ്ങുകയും ചെയ്തു. എൽഡിഎഫിൽനിന്ന് മത്സരിച്ച രെജു ബിജുവിന്റെ പേര് കെ.പി. സുമോദ് നിർദേശിക്കുകയും സിജി അജേഷ് പിൻതാങ്ങുകയും ചെയ്തു.
വികസനപ്രവർത്തനങ്ങളുടെ തുടർച്ച സാധ്യമാക്കും: ജോയി വെട്ടിക്കുഴി
കട്ടപ്പന: യുഡിഎഫ് ഭരണസമിതി കഴിഞ്ഞ കാലഘട്ടത്തിൽ തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കാൻ മുൻഗണന നൽകുംമെന്ന് നഗരസഭാ ധ്യനായി ചുമതലയേറ്റ ജോയി വെട്ടിക്കുഴി അറിയിച്ചു. ഷെൽട്ടർ ഹോമിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും.
നഗരത്തിലെ മുഴുവൻ റോഡുകളും അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കും. കട്ടപ്പന പോലീസ് ക്വാർട്ടേഴ്സ് റോഡിൽ അപകടകരമായ രീതിയിൽ ഇടിഞ്ഞ ഭാഗങ്ങൾ സംരക്ഷണ ഭിത്തി നിർമിച്ചു ബലപ്പെടുത്തും.
കട്ടപ്പന താലൂക്ക് ആശുപത്രിക്ക് രണ്ട് ഏക്കർ സ്ഥലം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു വരുകയാണ്. അത് ലഭിച്ചാലുടൻ പുതിയ ആശുപത്രി മന്ദിരത്തിന്റെ നിർമണം ആരംഭിക്കും. വാഴവരയിലെ അർബൻ പിഎച്ച്സിയുടെ വിപുലീകരണം അടിയന്തരമായി നടപ്പാക്കും. കേന്ദ്ര ഗവ. അനുവദിച്ച ഒരു കോടി 26 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ അടുത്ത മാസംതന്നെ ആരംഭിക്കാൻ കഴിയുമെന്നും ജോയി വെട്ടിക്കുഴി അറിയിച്ചു.
കല്യാണത്തണ്ടിലെ ടൂറിസം പ്രൊജക്ടിന് ആവിശ്യമായ ഫണ്ട് കണ്ടെത്തി വികസനപ്രവർത്തനങ്ങൾ നടപ്പാക്കും. പുലിയ·ലയിലെ സ്ലോട്ടർ ഹൗസിന്റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതാണ്. ഉടൻ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അധ്യക്ഷൻഅറിയിച്ചു.