x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുറ്റിപ്പുറം അപകടം അശ്രദ്ധയുടെ നേരനുഭവം പാതകളില്‍ ബസുകളുടെ മരണപ്പാച്ചില്‍

വെബ് ഡെസ്ക്
Published: July 27, 2026 03:56 AM IST | Updated: July 27, 2026 03:56 AM IST

കുറ്റിപ്പുറം ദേശീയപാതയിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞ ബസിന്‍റെ ബോഡി നീക്കം ചെയ്ത നിലയിൽ.

മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലെ സ്വകാര്യ ബസ് അപകടം വിരല്‍ചൂണ്ടുന്നത് ജില്ലയിലെ റോഡുകളില്‍ തടസമില്ലാതെ തുടരുന്ന സ്വകാര്യ ബസുകളുടെ അമിതവേഗതയിലേക്കും മത്സരയോട്ടത്തിലേക്കും. ഡിഫന്‍ഡര്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിന്‍റെ നിയന്ത്രണം വിട്ടുള്ള അപകടം വെറുമൊരു യാദൃച്ഛികതയല്ല, മറിച്ച് റൂട്ടുകളിലെ സമയക്രമത്തിലെ അപാകതകളും ജീവനക്കാരുടെ അശ്രദ്ധയും ഉണ്ടാക്കുന്ന അപകടച്ചുഴിയുടെ നേര്‍ക്കാഴ്ചയാണെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു.
കോഴിക്കോട് സ്വദേശിയായ യുവാവിന്റെ ജീവന്‍ പൊലിയാനും 20ലധികം പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ അപകടം ദീര്‍ഘദൂര ബസ് സര്‍വീസിലെ പോരായ്മകളാണ് വ്യക്തമാക്കുന്നത്.

അശാസ്ത്രീയഡ്രൈവിംഗും
തൃശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ ദിനംപ്രതി നിരവധി ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് സര്‍വീസ് നടത്തുന്നത്. മുന്‍പിലുള്ള ബസിനെ മറികടക്കാനും കളക്ഷന്‍ കൂട്ടാനുമുള്ള നെട്ടോട്ടത്തിനിടയില്‍ ട്രാഫിക് സിഗ്‌നലുകളും സ്പീഡ് ലിമിറ്റുകളും കാറ്റില്‍ പറത്തുന്നത് പതിവ്.

മത്സരയോട്ടം
വളവുകളിലും ജനനിബിഡമായ കവലകളിലും പോലുമുള്ള അശാസ്ത്രീയമായ ഓവര്‍ടേക്കിങ് പലപ്പോഴും വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നു.

റോഡിലെഅപാകതകള്‍
ദേശീയപാത വികസനം നടക്കുന്ന ഭാഗങ്ങളില്‍ കൃത്യമായ സുരക്ഷാ ബോര്‍ഡുകള്‍ ഇല്ലാത്തതും, മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടുകളും അപകടസാധ്യത ഇരട്ടിയാക്കുന്നു.


താത്കാലികപരിശോധനകള്‍
വന്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധന കര്‍ശനമാക്കുകയും, പിന്നീട് കാര്യങ്ങള്‍ പഴയപടിയാകുകയും ചെയ്യുന്ന അനുഭവമാണ് മിക്കപ്പോഴും.
പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തര പരിശോധനയില്ലാത്തത് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ പലപ്പോഴും കാരണമാകുന്നു.


സ്പീഡ്ഗവർണറുകള്‍ ഇല്ല
നിയമപ്രകാരം എല്ലാ ഹെവി വാഹനങ്ങളിലും സ്പീഡ് ഗവർണറുകള്‍ നിര്‍ബന്ധമാണെങ്കിലും, സര്‍വീസ് നടത്തുമ്പോള്‍ ഇവയില്‍ പലതും വിച്ഛേദിച്ച നിലയിലാണ്. കൃത്യമായ ഇടവേളകളില്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാത്തതും അപകടങ്ങള്‍ക്കിടയാക്കുന്നു.


പരിശോധനശക്തമാക്കണമെന്ന് ആവശ്യം
കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഇതിനുമുമ്പും നിരവധി ചെറുതും വലുതുമായ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബസുകളുടെ അമിതവേഗത തടയാന്‍ എ ഐ കാമറ നിരീക്ഷണവും പോലീസിന്റെ ഇന്റര്‍സെപ്റ്റര്‍ പരിശോധനയും കര്‍നമാകകണമെന്നാണ് ആവശ്യമുയരുന്നത്.

കുറ്റക്കാരായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Tags : NattuVishasham DistrictNews

Recent News

Corehub Up