തൃശൂർ: ലീഡർ കെ. കരുണാകരന്റെ ജില്ലയായ തൃശൂരിന് സർക്കാർ പ്രത്യേക കരുതൽ നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭാവിയിൽ സന്പൂർണമായ വിജയത്തിലേക്കു ജില്ലയിലെ കോണ്‍ഗ്രസിനെ പിടിച്ചുയർത്താനുള്ള പോരാട്ടങ്ങൾക്കു മുൻനിരയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിൽ എത്തിച്ചേർന്ന രമേശ് ചെന്നിത്തലയെ ഡിസിസി പ്രസിഡന്റ് അഡ്വ ജോസഫ് ടാജറ്റ് ഷാളണിയിച്ച് സ്വീകരിച്ചു.
നേതാക്കളായ ഒ. അബ്ദുറഹ്മാൻകുട്ടി, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, കെ.വി. ദാസൻ, സുനിൽ അന്തിക്കാട്, ജോണ്‍ ഡാനിയൽ, എ. പ്രസാദ്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി ജെ. കോടങ്കണ്ടത്ത്, കെ.കെ. ബാബു, വി. സുരേഷ് കുമാർ, സിജോ കടവിൽ എന്നിവർ പങ്കെടുത്തു.