x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രണ്ടാം കൃഷിക്ക് ഇലകരിച്ചിൽ ഭീഷണി; കർഷകർക്ക് ജാഗ്രതാനിർദേശം

വെബ് ഡെസ്ക്
Published: September 11, 2026 10:25 PM IST | Updated: September 11, 2026 10:25 PM IST

പ്രതീകാത്മക ചിത്രം

ആലപ്പുഴ: കുട്ടനാട്ടിലെ രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളിൽ ബാക്‌ടീരിയൽ ഇലകരിച്ചിൽ രോഗം വ്യാപകമായി കണ്ടുവരുന്ന പശ്ചാത്തലത്തിൽ കർഷകർക്ക് ജാഗ്രതാ നിർദേശവുമായി കളർകോട്ടെ സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം.

കാറ്റ്, ജലസേചനം, രോഗബാധിതമായ ഇലകൾ തമ്മിലുരസൽ എന്നിവയിലൂടെ അതിവേഗം പടരുന്ന രോഗത്തിനെതിരേ പ്രാരംഭദശയിൽ തന്നെ പാടശേഖര അടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കണം.

നിയന്ത്രണമാർഗങ്ങൾ

ചാണക പ്രയോഗവും
ബ്ലീച്ചിംഗ് പൗഡറും

പച്ചച്ചാണകം കിഴികെട്ടി വെള്ളം വരുന്ന ഭാഗത്തിടുകയോ ചാണക സ്ലറി കണ്ടത്തിൽ ഒഴിക്കുകയോ ചെയ്യുക. അല്ലെങ്കിൽ ഏക്കറിന് രണ്ടു കിലോ ഗ്രാം എന്ന തോതിൽ ബ്ലീച്ചിംഗ് പൗഡർ മസ്ളിൻ തുണിയിൽ കിഴികെട്ടി വെള്ളം കയറുന്ന ഭാഗങ്ങളിൽ വയ്ക്കുക.

രാസ പ്രയോഗം
രോഗത്തിന്‍റെ പ്രാരംഭഘട്ടത്തിൽ ബ്രോണോപോൾ നൂറുശതമാനവും (5 ഗ്രാം/10 ലിറ്റർ വെള്ളത്തിൽ) മൂന്നു മില്ലി പശ (ഫിൽവെറ്റ്/ടീപോൾ) ചേർത്ത് മുകളിലകൾ നന്നായി നനയത്തക്കവിധം തളിക്കുക. രോഗം കൂടുതൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ, 10 ലിറ്റർ വെള്ളത്തിന് രണ്ടു ഗ്രാം സ്ട്രപ്റ്റോസൈക്ലിൻ, മൂന്നു ഗ്രാം കോപ്പർ ഓക്സീക്ലോറൈഡ്, മൂന്നു മില്ലി പശ എന്നിവ ചേർത്ത് തളിക്കാം.

ജൈവരീതി
ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ഫ്ലൂറസെൻസ് അല്ലെങ്കിൽ 20 ഗ്രാം സ്യൂഡോമോണാസ്, 20 ഗ്രാം ബാസിലസ് സബ്‌റ്റിലിസ് എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ പശ ചേർത്ത് (10 ലിറ്ററിന് മൂന്നു മില്ലി) തളിക്കുന്നത് ഫലപ്രദമാണ്.

മറ്റ് മുൻകരുതലുകൾ
പൊട്ടാസ്യം, സിലിക്ക എന്നിവയുടെ പ്രയോഗവും (13:0:45 തളിവളം 100 ഗ്രാം, 25 മില്ലി സിലിക്ക, 4 മില്ലി പശ/10 ലിറ്റർ വെള്ളത്തിൽ) ഇടയ്ക്കിടെ വെള്ളം വറ്റിച്ചുകൊടുക്കുന്നതും രോഗവ്യാപനം കുറയ്ക്കും.

മുഞ്ഞ ആക്രമണത്തിനെതിരേ മുന്നറിയിപ്പ്

ജില്ലയിൽ തകഴി, അമ്പലപ്പുഴ നോർത്ത്, നെടുമുടി കൃഷിഭവൻ പരിധികളിൽ മുഞ്ഞയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൃഷി ഓഫീസർമാരുടെയോ സാങ്കേതിക വിദഗ്ധരുടെയോ നിർദേശമില്ലാതെ കർഷകർ മുഞ്ഞയ്‌ക്കെതിരേ കീടനാശിനി പ്രയോഗം നടത്താൻ പാടില്ല.

സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ പേര്, കൃഷിഭവൻ പരിധി, ഫോൺ നമ്പർ എന്ന ക്രമത്തിൽ:

കെ. രാഹുൽ-തകഴി-9633815621, എം. രാജ്മോഹൻ-നെടുമുടി-8547865338, എസ്. സിന്ധു-ആലപ്പുഴ, മണ്ണഞ്ചേരി, മാരാരിക്കുളം-7034342115, എസ്. സുനിത-കരുവാറ്റ-8281032167, എം.ആർ. രജിതകുമാരി-അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്-9747731783, എ. ആശാമോൾ-കൈനകരി-9961392082, ടി.ബി. ശ്രീനാഥ്-നീലംപേരൂർ, ചമ്പക്കുളം-9567819958, എം. ഗൗതമിദേവി-പുന്നപ്ര നോർത്ത്, പുന്നപ്ര സൗത്ത്-9074306585.

Tags : NattuVishesham DistricteNews

Recent News

Corehub Up