x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാട്ടുകാര്‍ക്ക് പ്രതിഷേധം, തീരുമാനം പിന്‍വലിച്ച് പോലീസ്

സ്വന്തം ലേഖകന്‍
Published: June 17, 2026 07:37 AM IST | Updated: June 17, 2026 07:37 AM IST

കോഴിക്കോട്: മലാപ്പറമ്പ് മുതല്‍ തൊണ്ടയാട് വരെയുള്ള സര്‍വീസ് റോഡ് വണ്‍വേ ആക്കാനുള്ള തീരുമാനം ട്രാഫിക് പോലീസ് പിന്‍വലിച്ചു.ദേശീയപാത അഥോറിറ്റിയുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തിയശേഷമായിരിക്കും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇഖ്‌റ ആശുപത്രി മുതല്‍ പോപ്പുലര്‍ ഓട്ടോമൊബൈല്‍സ് സര്‍വീസ് സെന്‍റര്‍ വരെയുള്ള പ്രദേശത്തെ താമസക്കാര്‍ ദൈനംദിന യാത്രകള്‍ക്കായി പ്രധാനമായും ഈ സര്‍വീസ് റോഡിനെയാണ് ആശ്രയിക്കുന്നത്.

സര്‍വീസ് റോഡ് വണ്‍വേ ആക്കിയാല്‍ വാഹനഗതാഗതം ഉള്‍റോഡുകളിലേക്ക് തിരിയാന്‍ സാധ്യതയുണ്ടെന്നും ഇതുമൂലം ഇടുങ്ങിയ ഉള്‍റോഡുകളില്‍ ഗതാഗതക്കുരുക്കും യാത്രാബുദ്ധിമുട്ടുകളും വര്‍ധിക്കുമെന്നും പ്രദേശവാസികള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

സ്‌കൂള്‍ വാഹനങ്ങള്‍ക്കും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങള്‍ക്കും ഇത് പ്രയാസമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. ഇതുകൂടി പരിഗണിച്ചാണ് തീരുമാനം.

ട്രാഫിക് പ്ലാന്‍ ഇങ്ങനെ, ഇനി കൂടുതല്‍ ചര്‍ച്ചകള്‍

മലാപ്പറമ്പിന് സമീപം പാച്ചാക്കില്‍ ജംഗ്ഷന്‍ മുതല്‍ തൊണ്ടയാട്ജംഗ്ഷന്‍ വരെയാണ് ട്രാഫിക് പോലീസ് വണ്‍വേ ആക്കാന്‍ തീരുമാനിച്ചത്.ചേവരമ്പലം, കുടില്‍തോട് ഭാഗത്ത് നിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങള്‍ നേതാജി ജംഗ്ഷന്‍ കുടില്‍തോട് ജംഗ്ഷന്‍ വഴി തൊണ്ടയാട് ജംഗ്ഷന്‍ സമീപത്തെ യുടേണ്‍ വഴി മലാപ്പറമ്പ് ഭാഗത്തേക്ക് പോകണമെന്നായിരുന്നു ട്രാഫിക് നിര്‍ദേശം.

നിലവില്‍ മെഡി.കോളജില്‍ നിന്ന് ചേവരമ്പലം വഴി വരുന്ന ബസുകള്‍ പാച്ചാക്കില്‍ ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി മലാപ്പറമ്പിലെത്തി സര്‍വീസ് തുടരാമെന്നും അറിയിച്ചിരുന്നു. നഗരത്തില്‍ നിന്ന് ചേവരമ്പലം ഭാഗത്തേക്കുള്ള ബസ് ഒഴികെയുള്ള വാഹനങ്ങള്‍ മലാപ്പറമ്പ് വഴിയോ കോട്ടൂളി, പനാത്തുതാഴം, നേതാജിനഗര്‍, മലാപ്പറമ്പ് ജംഗ്ഷന്‍ വഴിയോ ചേവരമ്പലത്ത് എത്തണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ താല്‍കാലികമായി മരവിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയശേഷം തീരുമാനമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

നിയന്ത്രണം നടപ്പിലായാല്‍ 100 ട്രാഫിക് വോളണ്ടിയര്‍മാര്‍

നിയന്ത്രണം നടപ്പിലായാല്‍ നഗരത്തിലെ ട്രാഫിക് നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനായി 100 ട്രാഫിക് വോളണ്ടിയര്‍മാരെ ഈ സ്ഥലങ്ങളില്‍ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയ 10 പേര്‍ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ഗതാഗത നിയന്ത്രണ ചുമതല ഏറ്റെടുക്കും.

റസിഡന്‍റ്സ് അസോസിയേഷനുകളില്‍ നിന്നുള്ള താതപര്യമുള്ളവര്‍ക്ക് വേതനാടിസ്ഥാനത്തില്‍ ട്രാഫിക് വാര്‍ഡന്‍ സേവനത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ പരിഷ്‌കരണം താല്‍കാലികമായി നിര്‍ത്തിവച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് സിറ്റി ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് ഓഫീസുമായി ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.

Tags : nattu vishesham Locals protest police

Recent News

Corehub Up