x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രണ്ടുപേരെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍


Published: June 18, 2026 06:30 AM IST | Updated: June 18, 2026 06:30 AM IST

ജിജോ

അഞ്ചല്‍ : മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നു രണ്ടുപേരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍. അഞ്ചൽ ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ ജിജോ (37) യാണ് പോലീസ് പിടിയിലായത്.

പോലീസ് പറയുന്നത്- ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒന്പതിന് ചിതറ അരിപ്പ സമരഭൂമിയില്‍ വച്ചായിരുന്നു സംഭവം. പ്രതിയായ ജിജോയും വെട്ടേറ്റ വിനോദും ദീപുവും ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. വിനോദിന്‍റെ സഹോദരിയുടെ രണ്ടാം ഭർത്താവായ ജിജോ സഹോദരിയുടെ മക്കളെ മർദിക്കുന്നത് വിനോദ് ചോദ്യം ചെയ്തതാണ് സംഘർഷത്തില്‍ കലാശിച്ചത്.

തുടർന്ന് വിനോദും ജിജോയും തമ്മിൽ അടിപിടി ഉണ്ടാവുകയും ജിജോ കയ്യിൽ കരുതിയിരുന്ന കൊടുവാളുകൊണ്ട് വിനോദിന്‍റെ തലയ്ക്കു വെട്ടുകയായിരുന്നു. സംഘർഷത്തിനിടയിൽ വിനോദിന്‍റെ സുഹൃത്തായ ദീപുവിനെയും ജിജോ കൊടുവാളുകൊണ്ട് തലക്കും ശരീരത്തിലും വെട്ടി പരിക്കേൽപ്പിച്ചു.

വെട്ടേറ്റു വീണ വിനോദിനെയും ദീപുവിനെയും നാട്ടുകാരും ബന്ധുക്കളും ചേർന്ന് കടക്കൽ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വധശ്രമം ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്ത പ്രതിയെ അഞ്ചൽ പോലീസിന്‍റ സഹായത്തോടെ ചിതറ പോലീസ് അഞ്ചലിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up