x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സബ്‌സിഡി അരിയില്ല; ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍

വെബ് ഡെസ്ക്
Published: September 8, 2026 11:11 PM IST | Updated: September 8, 2026 11:11 PM IST

പ്രതീകാത്മക ചിത്രം

തൊടുപുഴ: സബ്‌സിഡി നിരക്കിലുള്ള അരിവിതരണം നിര്‍ത്തിയതോടെ ജില്ലയിലെ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പലയിടത്തും ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയാണ്. പൊതു വിപണിയില്‍നിന്ന് വലിയ വിലയ്ക്ക് അരിവാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് മലയോരത്തും ലോറേഞ്ചിലുമുള്ള സാധാരണക്കാര്‍ക്ക് ആശ്രയമായ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍.

ജില്ലയില്‍ 21 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. 58 കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്നാണ് ഇവ നടത്തി വരുന്നത്. ഇതില്‍ 18 ഹോട്ടലുകളാണ് സബ്‌സിഡി അരി വാങ്ങിയിരുന്നത്. നിലവില്‍ ഒന്നുപോലും പ്രവര്‍ത്തനം നിര്‍ത്തിയിട്ടില്ലെങ്കിലും പ്രതിസന്ധിയായതിനാല്‍ ഇതിനുള്ള ആലോചനയിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍.

മാര്‍ച്ച് 31 വരെയാണ് ജനകീയ ഹോട്ടലുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ അരി ലഭിച്ചുകൊണ്ടിരുന്നത്. പിന്നീട് സബ്‌സിഡി പെര്‍മിറ്റ് പുതുക്കി കിട്ടിയിട്ടില്ല. പൊതുവിപണിയില്‍നിന്ന് കൂടിയ വിലയ്ക്ക് അരിവാങ്ങി ചെറിയ നിരക്കില്‍ ഊണ് നല്‍കുന്നത് പ്രായോഗികമല്ലെന്ന് സംരംഭകര്‍ പറയുന്നു.പാചകവാതക വിലവര്‍ധനയും ലഭ്യതയില്ലായ്മയും ജനകീയ ഹോട്ടലുകള്‍ക്ക് ഇരുട്ടടിയായി മാറിയിരുന്നു. ജനകീയ ഹോട്ടലായതിനാല്‍ വിലകൂട്ടി വില്‍ക്കുന്നത് പ്രായോഗികവുമല്ല.

വിശപ്പുരഹിത കേരളം പദ്ധതിയില്‍ 2020-21 കാലഘട്ടത്തിലാണ് കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്. ഒരു തദ്ദേശ സ്ഥാപന പരിധിയില്‍ ഒരെണ്ണമെങ്കിലും ആരംഭിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. 20 രൂപയ്ക്ക് ഊണ് നല്‍കി തുടങ്ങിയത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായി മാറിയിരുന്നു.

ഇതിനിടെ പല ഹോട്ടലുകളും പിടിച്ചുനില്‍ക്കാനാകാതെ നിര്‍ത്തലാക്കി. നിലവില്‍ വരുമാനത്തില്‍ പ്രതിദിനം ശരാശരി 2500 രൂപയുടെ എങ്കിലും കുറവു വരുന്നുണ്ടെങ്കിലും പരമാവധി പിടിച്ചുനിന്നു മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് നടത്തിപ്പുകാര്‍ പറയുന്നു.

Tags : NattuVishasham DistrictNews hotel

Recent News

Corehub Up