നിരോധിത മരുന്നുകളുമായിപിടിയിലായ ഇ.എസ്. അമീർഖാൻ പോലീസ്, ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർമാർക്കൊപ്പം.
കാഞ്ഞിരപ്പള്ളി: കൊറിയർ വഴി എത്തിച്ച നിരോധിത മരുന്നുകളുമായി ഒരാൾ പിടിയിൽ. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് ഓണ്‍ലൈനിലൂടെ ഓർഡര്‍ ചെയ്ത് കൊറിയര്‍ വഴി എത്തിച്ച ഡോക്ടറുടെ കുറിപ്പില്ലാത്ത ഷെഡ്യൂള്‍ എച്ച് മരുന്നുമായി പൊൻകുന്നം ശാന്തിഗ്രാം എട്ടുവേലിൽ ഇ.എസ്. അമീർഖാൻ (27) പിടിയിലായത്.
ഡോക്ടറുടെ കുറിപ്പില്ലാതെ നിരോധിത മരുന്നുകള്‍ ഓണ്‍ലൈനിലൂടെ എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തെക്കറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസ് സെന്ററില്‍ പാഴ്സല്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ യുവാവിനെയും പാഴ്സലും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരായ ജമീല ഹെലന് ജേക്കബ്, താര എസ്. പിള്ള, ബബിത കെ. വാഴയില്‍ എന്നിരടങ്ങിയ സംഘത്തിന് പിടിച്ചെടുത്ത മരുന്നും പിടിയിലായ യുവാവിനെയും തുടര്‍ നടപടികള്‍ക്കായി കൈമാറി. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിര്‍ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാല്‍ ജോണ്‍സണിന്റെ മേല്‍നോട്ടത്തില്‍ കാഞ്ഞിരപ്പള്ളി ഇന്‍സ്പെക്ടര്‍ സി.കെ. മനോജ്, എസ്ഐമാരായ ജി. ഗോകുല്‍, എസ്.എസ്. ഷിജു, രംഗനാഥന്, എഎസ്ഐ പ്രദീപ്, സിപിഒമാരായ എം.വി. സുജിത്, രാഹുല്‍ ബാബു, അരുണ്‍ ബേബി എന്നിവരടങ്ങിയ സംഘമാണ് മരുന്നുകള്‍ പിടിച്ചെടുത്തത്
Tags : Nattuvishesham District news