x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈയേറ്റത്തിൽ ശ്വാസംമുട്ടി പാന്പീര്യൻ തോട്

വെബ് ഡെസ്ക്
Published: September 6, 2026 12:59 AM IST | Updated: September 6, 2026 12:59 AM IST

കൈയേറ്റം നേരിടുന്ന പാന്പീര്യൻ തോട്.

കരുവാരകുണ്ട്: കരുവാരകുണ്ട് പഞ്ചായത്തിലെ പ്രധാനപ്പെട്ട നീരൊഴുക്കുകളിലൊന്നായ പാന്പീര്യൻ തോട് കൈയേറ്റം മൂലം നാശത്തിന്‍റെ വക്കിൽ. കരുവാരകുണ്ടിന്‍റെ ജലനിധി എന്നറിയപ്പെട്ടിരുന്ന തോടാണ് മഴ മാറുന്ന വഴിയേ തന്നെ നീരൊഴുക്ക് തടസപ്പെടുന്നത്. വീട്ടാവശ്യത്തിനും കുളിക്കുന്നതിനും ജലസേചനത്തിനും മറ്റും പ്രദേശത്തുള്ളവരുടെ ആശ്രയമായിരുന്നു ജലസന്പന്നമായിരുന്ന ഈ തോട്. കൽവെട്ടിക്കുരൽ, കേരളാഎസ്റ്റേറ്റ്, കുനിയൻമേട്, കണ്ണത്ത്, വീട്ടിചോല, തെയ്യുട്ടിക്കുന്ന്, ചിലന്പിലകൈ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ഉത്ഭവിച്ച് കുട്ടത്തിയിലൂടെ ഒഴുകുന്ന പാന്പീര്യൻ തോടിന്‍റെ പല ഭാഗങ്ങളും ഇന്ന് കൈയേറ്റ ഭീഷണി നേരിടുകയാണ്.

തോടിന്‍റെ സ്വാഭാവിക ഒഴുക്കിനെയും വീതിയെയും ബാധിക്കുന്ന തരത്തിൽ വിവിധ ഭാഗങ്ങളിൽ കൈയേറ്റങ്ങൾ നടന്നതോടെ നീരൊഴുക്ക് തടസപ്പെടുന്ന സാഹചര്യമാണുള്ളത്. തോട് സംരക്ഷിക്കപ്പെടാതെ പോയാൽ വരുംകാലത്ത് പ്രദേശത്തിന്‍റെ ജലസ്രോതസിന് ഭീഷണിയാകുമെന്ന് നാട്ടുകാർ പറയുന്നു.

Tags : Nattuvishesham Districtnews Deepikanews Pampiriyan Stream

Recent News

Corehub Up