x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എലിക്കുളത്തെ നിർദിഷ്ട അമോണിയ പ്ലാന്‍റിനെതിരേ ജനകീയസമിതി

വെബ് ഡെസ്ക്
Published: July 14, 2026 11:56 PM IST | Updated: July 14, 2026 11:56 PM IST

എലിക്കുളം ആളുറുമ്പ് പടിഞ്ഞാറ്റുമലയിൽ അമോണിയ പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരേ ജനകീയ സമിതി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയപ്പോൾ.

എലിക്കുളം: പഞ്ചായത്തിലെ ആളുറുമ്പ് പടിഞ്ഞാറ്റുമല ഭാഗത്ത് അമോണിയ പ്ലാന്‍റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ജനകീയ കൂട്ടായ്മ. കഴിഞ്ഞ ദിവസം പ്ലാന്‍റുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയതിനാൽ സമിതി പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഒന്നരയേക്കറോളം ഭൂമിയിൽ പ്ലാന്‍റിനായി ലൈസൻസിന് അപേക്ഷ നൽകിയത് പത്തനംതിട്ട ആസ്ഥാനമായ കമ്പനിയാണ്.

ജനകീയപ്രതിഷേധത്തെ തുടർന്ന് പ്രശ്‌നം സംബന്ധിച്ച് പഠനം നടത്താൻ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പഞ്ചായത്ത് ഉപസമിതിയെ നിയോഗിക്കുകയും പ്ലാന്‍റ് അനുവദിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. സമീപത്തുള്ള നാല് കുടിവെള്ള പദ്ധതികൾക്കും കാപ്പുകയം പാടശേഖരത്തിനും പ്രദേശത്തെ പ്രധാന ജലസ്രോതസായ പൊന്നൊഴുകും തോടിനും ജനങ്ങൾക്കും ഹാനികരമാകുമെന്ന ആശങ്കയാണ് ജനങ്ങൾ ഉപസമിതി മുമ്പാകെ പങ്കുവച്ചത്.

കെ സ്മാർട്ട് വഴിയാണ് കമ്പനി അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഓൺലൈൻ അപേക്ഷ അംഗീകരിക്കപ്പെട്ടാൽ തന്നെ പ്രവർത്തനാനുമതി നൽകേണ്ടത് പഞ്ചായത്ത് കമ്മിറ്റിയാണെന്നും ജനങ്ങൾക്ക് ദോഷകരമായ നടപടിക്ക് കൂട്ടുനിൽക്കില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് യമുനാ പ്രസാദ് വിശദീകരിച്ചു.

പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് മാത്യൂസ് പെരുമനങ്ങാട്ട് രക്ഷാധികാരിയായ ജനകീയസമിതിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.

Tags : Local News Nattuvishesham ammonia plant Elikkulam

Recent News

Corehub Up