അസ്കർ
വണ്ടൂർ: രണ്ട് ബാങ്കുകളിലായി മൂന്ന് തവണ മുക്കുപണ്ടം പണയം വച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാളെ വണ്ടൂർ പൊലിസ് അറസ്റ്റ് ചെയ്തു.
ഏമങ്ങാട് സ്വദേശി കറുത്തേടത്ത് ഹൗസിൽ അസ്കർ (49) ആണ് പിടിയിലായത്.
പൂക്കോട്ടുംപാടത്തെ സ്വകാര്യബാങ്കിലും വണ്ടൂരിലെ ഫെഡറൽ ബാങ്കിലുമാണ് തട്ടിപ്പ് നടത്തിയത്. ആദ്യം പൂക്കോട്ടുംപാടത്തെ സ്വകാര്യബാങ്കിൽ വള പണയം വച്ച് രണ്ടുലക്ഷത്തിലധികം രൂപ തട്ടിയെടുത്തു.തുടർന്ന് വണ്ടൂർ ഫെഡറൽ ബാങ്കിൽ ജൂണ്‍, ജൂലൈ മാസങ്ങളിലായി രണ്ടുതവണയായി രണ്ട് അക്കൗണ്ടുകളിലായി വീണ്ടും 11 ഗ്രാം തൂക്കം വരുന്ന വള പണയം വച്ച് രണ്ട് ലക്ഷത്തിലധികം രൂപ തട്ടി. സംശയത്തിന്റെ പേരിൽ പൂക്കോട്ടുംപാടത്തെ സ്വകാര്യബാങ്ക് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. പ്രതിയെ ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
Tags : arrested NattuVishasham DistrictNews