കാഞ്ഞിരപ്പള്ളി: മഴക്കാലമുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലെ വിവിധ വകുപ്പുകൾ യോഗം ചേർന്നു. അടിയന്തര സാഹചര്യങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ക്യാമ്പുകള്‍ സജ്ജമാക്കുന്നതിന് പോലീസിനെയും റവന്യു വിഭാഗത്തെയും ചുമതലപ്പെടുത്തി. ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പിനെയും ചുമതലപ്പെടുത്തി.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിലെ ഇരുവശങ്ങളിലെയും കാട് വെട്ടിത്തെളിക്കുന്നതിന് നിര്‍ദേശം നല്കി. ഇറിഗേഷന്‍ വകുപ്പ് വിവിധ പാലങ്ങളുടെയും വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെയും സ്ഥിതികള്‍ വിലയിരുത്തും.
താലൂക്കില്‍ കൂട്ടിക്കല്‍, മുണ്ടക്കയം മേഖലകളിലാണ് കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍. നിലവില്‍ ഇതുവരെ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഴ ശക്തി പ്രാപിക്കുന്നതോടെ അഗ്നിരക്ഷാസേന, മറ്റു സുരക്ഷാസേനകള്‍ എന്നിവരോട് സജ്ജമായിരിക്കാനും അധികൃതർ നിർദേശം നൽകി.
Tags : Nattuvishesham Local news Rainy season