ബിവിഎസ് സംസ്ഥാന പ്രതിനിധി സമ്മേളനം ജലവിഭവ- ഭവന നിർമാണ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പട്ടികജാതി സമൂഹം വിവേചനം നേരിടുന്നുണ്ടെന്ന് ജലവിഭവ -ഭവന നിർമാണ മന്ത്രി മോൻസ് ജോസഫ്. സാൻജോസ് ഓഡിറ്റേറിയത്തിൽ നടന്ന ബിവിഎസ് 52-ാം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി വികസന നയം ഉടൻ പ്രഖ്യാപിക്കുമെന്നും പട്ടികജാതി ജനസമൂഹത്തെ ചേർത്തു പിടിക്കുകയെന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
ബിവിഎസ് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രതിഭകളെ മന്ത്രി അനുമോദിച്ചു. ആയിക്കൽ ക്ഷേത്ര പുനരുദ്ധാരണ കൂപ്പൺ വിതരണോദ്ഘാടനം റബർ ബോർഡ് ചെയർമാൻ എൻ. ഹരി നിർവഹിച്ചു.
ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ, ടി.ആർ. അനിൽകുമാർ, ജി. മുരളീധരൻ, ഡി. സുരേഷ്, സി.എസ്.ശശീന്ദ്രൻ, രക്ഷാധികാരി പി.ആർ. ശിവരാജൻ, വിജയ് ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
മറ്റു ഭാരവാഹികൾ
പ്രസിഡന്റ് - രാജീവ് നെല്ലിക്കുന്നേൽ(കോട്ടയം), ജനറൽ സെക്രട്ടറി - സുരേഷ് മൈലാട്ടുപാറ(കോട്ടയം), രക്ഷാധികാരി - പി.ആർ. ശിവരാജൻ, വൈസ് പ്രസിഡന്റുമാർ - വിജയ് ബാലകൃഷ്ണൻ(ആലപ്പുഴ), സി.എസ്. ശശീന്ദ്രൻ (ഇടുക്കി), സെക്രട്ടറിമാർ - എ.വി. മനോജ് (എറണാകുളം) , ഷീജ ബിനു (കോട്ടയം), ഓർഗനൈസർമാർ - സജി. സി.എം. (കോട്ടയം), സുജാത പി. (കൊല്ലം), എൻ.എസ്. കുഞ്ഞുമോൻ (കോട്ടയം), എം.എസ്. ചന്ദ്രൻ (തിരുവനന്തപുരം).
Tags : Nattuvishesham DistrictNews DeepikaNews Scheduled Caste