x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷിഗെല്ല : ജില്ലയിലെ സ്‌കൂളുകളില്‍ നാളെ ബോധവത്കരണ ദിനാചരണം


Published: July 6, 2026 04:35 AM IST | Updated: July 6, 2026 04:36 AM IST

പത്തനംതിട്ട: ജില്ലയലെ സ്‌കൂളുകളില്‍ ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നാളെ ഷിഗെല്ല ബോധവത്കരണ ദിനമായി ആചരിക്കും. സ്‌കൂള്‍ കുട്ടികളിലാണ് രോഗവ്യാപനം കണ്ടുവരുന്നതിനാലാണ് ബോധവത്കരണം ശക്തമാക്കാന്‍ തീരുമാനിച്ചത്. മെഡിക്കല്‍ ക്യാമ്പുകളും രോഗപരിശോധനയും വ്യാപകമാക്കും.
ആറന്മുള എഴിക്കാട് ഉന്നതിയിലെ ഒരു കുട്ടിയിലാണ് രോഗബാധ ആദ്യം സ്ഥിരീകരിച്ചത്.

പിന്നീട് രണ്ടു കുട്ടികളില്‍കൂടി രോഗലക്ഷണങ്ങള്‍ കണ്ടതോടെ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ് നടപടികള്‍ സ്ഥിരീകരിച്ചു. ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമാക്കി. കിണറുകള്‍ ക്ലോറിനേഷന്‍ നടത്തും.

രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. എന്നാല്‍, പ്രദേശവാസിയായ മറ്റൊരു കുട്ടി അടക്കം രണ്ടു കുട്ടികള്‍കൂടി ഷിഗെല്ല രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഒരു കുട്ടിക്ക് പെറോട്ടയില്‍നിന്നും മറ്റൊരു കുട്ടിക്ക് ശീതളപാനീയത്തില്‍നിന്നുമാണ് രോഗ ബാധ ഉണ്ടായതെന്ന് സംശയിക്കുന്നു. ഇരുവര്‍ക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ല.

വള്ളസദ്യ കാലയളവിലും ജാഗ്രത തുടരും

ആറന്‍മുള വള്ളസദ്യകള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സമീപ പ്രദേശത്ത് ഷിഗെല്ല സ്ഥിരീകരിച്ചത് അതീവ ഗൗരവത്തോടെ കാണണമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ നിര്‍ദേശിച്ചു. മലയാളികള്‍ക്ക് പൊതുവേ സദ്യക്ക് മുന്‍പ് കൈകഴുകുന്ന ശീലം കുറയുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് ബോധവത്കരണം ശക്തമാക്കണമെന്നും അവലോകനയോഗത്തില്‍ മന്ത്രി പി.സി. വിഷ്ണുനാഥ് നിര്‍ദേശിച്ചിരുന്നു.

എഴിക്കാട് ഉന്നതിയിലും വനാതിര്‍ത്തിയിലും അടക്കം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പഴകിയ ഭക്ഷണസാധനങ്ങളുടെ വില്പന നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തട്ടുകടകളിലേതടക്കം ശുചിത്വം പരിശോധിക്കാനാണ് നിര്‍ദേശം. ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.

ഡെങ്കിയും വ്യാപകം : മഴ പെയ്യുന്നതിനാല്‍ കൊതുകു ശല്യം രൂക്ഷം

പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനിയും വ്യാപകമായി. നാലു ദിവസങ്ങള്‍ക്കുള്ളില്‍ 40 പേരില്‍ ഡെങ്കി സ്ഥിരീകരിച്ചു. പ്രതിദിനം ആശുപത്രികളിലെത്തുന്ന പനിബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. പനിക്കു ചികിത്സ തേടി എത്തുന്നവരില്‍ ഏറെപ്പേരിലും ഡെങ്കി അടക്കമുള്ളവ സംശയിക്കുന്നതിനാല്‍ തുടര്‍ പരിശോധനകള്‍ക്കു നി‍ദേശിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നുപേരില്‍ എലിപ്പനിയും 25 പേരില്‍ ഇന്‍ഫ്‌ളുവന്‍സയും സ്ഥിരീകരിച്ചിരുന്നു. മഴ പെയ്യുന്നതിനാല്‍ കൊതുകിന്‍റെ വ്യാപനം ശക്തമാണ്.

മലിനജലം കെട്ടിക്കിടക്കുന്നത് എലിപ്പനി വ്യാപിക്കാനും കാരണമാകുന്നുണ്ട്. മഴക്കാല പൂര്‍വ ശുചീകരണം പലയിടത്തും പാളിയതോടെ രോഗവ്യാപനം ഏറിയിരിക്കുകയാണ്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up