കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ രണ്ടു വിദ്യാര്‍ഥിനികളെ അതിക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ അലിയെ തേടി കേരള പോലീസ് തമിഴ്നാട്ടിൽ. തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്. സൈബര്‍ സെല്ലിന്റെ സഹായവുമുണ്ട്. ഇയാള്‍ ഉടന്‍ പിടിയിലായേക്കുമെന്നാണ് സൂചന. അക്ബര്‍ അലി അടക്കം ഏഴ് പേരാണ് ഇനി പിടിയിലാകാനുള്ളത്. മറ്റ് ആറു പേരില്‍ ചിലര്‍ അക്ബര്‍ അലിയ്ക്കൊപ്പം ഉള്ളതായും അന്വേഷക സംഘം സംശയിക്കുന്നുണ്ട്.
അക്ബര്‍ അലി ഉൾപ്പെടുന്ന സെക്സ് റാക്കറ്റില്‍ കൂടുതല്‍ പേര് ഉള്ളതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇവരില്‍ തമിഴ്നാട്ടുകാരായ ചിലരുടെ സഹായത്തോടെയാണ് ഇയാൾ ഒളിവില്‍ താമസിക്കുന്നതെന്നും സൂചനയുണ്ട്. ഈ വഴിക്കാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ 4.30ഓടെയാണ് കലൂര്‍ ജംഗ്ഷനടുത്ത് ചക്കാലപ്പാടം റോഡില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട പത്തംഗസംഘം വിദ്യാര്‍ഥിനികളെ ആക്രമിച്ചത്. സംഭവത്തില്‍ മലപ്പുറം എടപ്പാള്‍ സ്വദേശി ആല്ബിന് സൈമണ്‍, മണ്ണാര്‍ക്കാട് സ്വദേശികളായ സാബിത്, അരുണ്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
Tags : Local News Nattuvishesham Ernakulam