x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തണ്ണീര്‍മുക്കത്തെ കൊലപാതകം: പ്രതിയെന്നു സംശയിക്കുന്നയാള്‍ ഒളിവില്‍

വെബ് ഡെസ്ക്
Published: September 8, 2026 10:46 PM IST | Updated: September 8, 2026 10:46 PM IST

പ്രതീകാത്മക ചിത്രം

ചേര്‍ത്തല: ഒറ്റയ്ക്കു താമസിച്ചിരുന്നയാളെ വീട്ടില്‍ കയറി അടിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്നു സംശയിക്കുന്നയാള്‍ ഒളിവില്‍. ഇയാളെ കണ്ടെത്താന്‍ ചേര്‍ത്തല, മുഹമ്മ പൊലിസ് സ്റ്റേഷനുകളിലെ എസ്ഐമാരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായി തിരിച്ച് വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലിസ് അറിയിച്ചു.

തണ്ണീര്‍മുക്കം പഞ്ചായത്ത് 14-ാം വാര്‍ഡ് വെറുങ്ങന്‍ച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടില്‍ സന്തോഷ് (53) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് തലയിലും മുഖത്തുമടക്കം മുറിവേറ്റ പാടുകളോടെയും രക്തം വാര്‍ന്ന നിലയിലും മൃതദേഹം കണ്ടെത്തിയത്. അക്രമത്തിനിടെ തലയ്ക്ക് അടിയേറ്റതിനെ തുടര്‍ന്നുണ്ടായ മുറിവാണ് മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

അക്രമി അടിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന മുളവടി ഒടിഞ്ഞ നിലയില്‍ വീട്ടില്‍നിന്നും കണ്ടെത്തിയിരുന്നു. സമീപവാസികളോട് അകന്നു കഴിഞ്ഞിരുന്ന സന്തോഷ് പലകേസുകളിലും ഉള്‍പ്പെട്ടിരുന്നു. കൊല്ലപ്പെടുന്നതിനു രണ്ടുദിവസം മുമ്പ് ഇയാള്‍ പ്രദേശത്തെ കൊച്ചുകുട്ടിയോടു മോശമായി പെരുമാറിയതിനു വീട്ടുകാര്‍ മുഹമ്മ പൊലിസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ശനിയാഴ്ച സന്തോഷിനെ പൊലിസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും എത്തിയിരുന്നില്ല. ഇതേ തുടര്‍ന്നു പൊലിസ് തിരക്കി വീട്ടിലെത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടത്. പ്രാഥമിക അന്വേഷണത്തില്‍ പ്രതിയെ കുറിച്ചു പൊലിസിനു ഏകദേശ സൂചന ലഭിച്ചിരുന്നു.

സംശയ നിഴലിലായ ഇയാളെ നിരീക്ഷണത്തിലാക്കിയെങ്കിലും മുങ്ങിയതായാണ് വിവരം. ഇയാളെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളെ കസ്റ്റഡിയിലെടുത്താല്‍ മാത്രമേ സംഭവത്തെപറ്റി വ്യക്തത വരുത്താനാകുകയുള്ളൂവെന്നാണ് പൊലിസ് പറയുന്നത്.

Tags : NattuVishasham DistrictNews crime police

Recent News

Corehub Up