Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crime

വർക്കലയിൽ വീട് കുത്തിത്തുറന്ന് മോഷണം; അന്വേഷണം ആരംഭിച്ച് പോലീസ്

വർക്കല: തിരുവനന്തപുരം വർക്കലയിൽ ഫയർ ആന്‍റ് റെസ്ക്യു ഉദ്യോഗസ്ഥന്‍റെ വീട്ടിൽ കവർച്ച. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നതായാണ് പരാതി. എറണാകുളം ഫയർ സ്റ്റേഷനിലെ അനീഷിന്‍റെ വീട്ടിലാണ് സംഭവം.

വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. അനീഷ് കുടുംബത്തോടൊപ്പം ഭാര്യ വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. എല്ലാ ആഴ്ചകളിലും ഭാര്യ വീട്ടിലേക്ക് പോകാറുണ്ടെന്നും ഇത് അറിയാവുന്നയാളായിരിക്കാം മോഷ്ടാവെന്നുമാണ് കുടുംബത്തിന്‍റെ സംശയം.

വീടിന്‍റെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. വീടിനുള്ളിൽ ആകെ മുളക്പൊടി വിതറിയ ശേഷമാണ് മോഷ്ടാവ് കടന്നത്. സംഭവത്തിൽ കേസെടുത്ത വർക്കല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

National

നിരന്തരം പീഡനം; ഭർതൃപിതാവിന്‍റെ ജനനേന്ദ്രിയം മുറിച്ച യുവതി കസ്റ്റഡിയിൽ

മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ഭർതൃപിതാവിന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്തു. മുസഫർനഗർ ജില്ലയിലെ ബുധാന പട്ടണത്തിലെ ചന്ദേരി റോഡിലെ സഫിപൂർ പട്ടിയിലാണ് സംഭവം നടന്നത്.

ഭർത്താവ് വീട്ടിലില്ലാത്തപ്പോഴൊക്കെ ഭർതൃപിതാവ് നിരന്തരം ലൈംഗികാതിക്രമം നടത്തിയിരുന്നതായാണ് യുവതി ആരോപിക്കുന്നത്. രണ്ട് വർഷത്തോളമായി ഭർതൃപിതാവ് തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് യുവതിയുടെ മൊഴി.

ഗുരുതരമായി പരിക്കേറ്റ 67കാരനായ ഭർതൃപിതാവ് നിലവിൽ ചികിത്സയിലാണ്. സംഭവം അറിഞ്ഞെത്തിയ പോലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ ഭർത്താവ് ഹരിയാനയിൽ വാടക റിക്ഷാ ഡ്രൈവറായി ജോലി ചെയ്യുകയാണ്. രണ്ട് ആൺമക്കൾക്കും ഭർതൃപിതാവിനുമൊപ്പമായിരുന്നു യുവതിയുടെ താമസം.

യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.

National

കാണാതായ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ നദീതീരത്ത്; പ്രതി പിടിയിൽ

റയ്പൂർ: ഛത്തീസ്ഗഡിലെ ബെമേതാര ജില്ലയിൽ അൻപതുകാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പുഴയിൽ തള്ളി. സംഭവത്തിൽ സോൺപുരി സ്വദേശി രാം പ്രസാദ് സോൻവാനി (42) അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചതായും പോലീസ് അറിയിച്ചു.

ജൂലൈ 7 മുതൽ കെല്ലപ്പെട്ട സ്ത്രീയെ കാണാതായിരുന്നു. ജൂലൈ 9-ന് ശിവനാഥ് നദിയുടെ തീരത്ത് വസ്ത്രത്തിൽ പൊതിഞ്ഞ നിലയിൽ ചില അവശിഷ്ടങ്ങൾ സ്ത്രീയുടെ മകൻ കണ്ടെത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ജൂലൈ 6-ന് രാത്രി രാം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇവർ ശക്തമായി പ്രതിരോധിച്ചതോടെ, വീട്ടിലുണ്ടായിരുന്ന മൺവെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഇയാൾ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി ശരീരം കഷണങ്ങളാക്കി മുറിച്ച് വസ്ത്രങ്ങളിൽ പൊതിഞ്ഞ് ശിവനാഥ് നദിയിൽ തള്ളുകയായിരുന്നു.

അതേസമയം കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവുമായി പ്രതിക്ക് മുൻവൈരാഗ്യമുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് 2,500 രൂപയും ഇയാൾ കവർന്നു.

ഫോറൻസിക് വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്‍റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മറ്റ് തെളിവുകളും പോലീസ് കണ്ടെടുത്തു.

National

പതിനഞ്ച് വയസുകാരിയെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടു കൊന്നു; യുവാവ് അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പതിനഞ്ചുകാരിയെ യുവാവ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി. സംഭവത്തിൽ ഷാനവാസ് (30) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽ നിന്ന് അടുത്തുള്ള കടയിൽ പാൽ വാങ്ങാൻ ഇറങ്ങിയതായിരുന്നു ഖുശി എന്ന പെൺകുട്ടി. ഈ സമയം ഷാനവാസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സമീപത്തെ കെട്ടിടത്തിന്‍റെ നാലാം നിലയിലെത്തിച്ച് താഴേക്ക് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതി ഖുശിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പെൺകുട്ടിയുടെ അമ്മ മഞ്ജു പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും, ഖുശി ഷാനവാസിന്‍റെ മർദിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാരത്തെ തുടർന്നാണ് കൊലപാതകം ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.

കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, ചോദ്യം ചെയ്യലിൽ ഷാനവാസ് കുറ്റം നിഷേധിച്ചു. പെൺകുട്ടിയെ താൻ തള്ളിയിട്ടതല്ലെന്നും, ഖുശി സ്വയം നാലാം നിലയിലേക്ക് പോയതാണെന്നുമാണ് പ്രതിയുടെ വാദം. ഈ സമയം ഇയാൾ താഴത്തെ നിലയിലായിരുന്നുവെന്നും, ഷാനവാസിനോട് ശീതളപാനീയം വാങ്ങിത്തരാൻ പെൺകുട്ടി വിളിച്ചു പറയുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്.

സംഭവത്തിന്‍റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.

National

മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി ഓടയിൽ തള്ളി; അയൽവാസി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ കപഷേരയിൽ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ അയൽവാസി പിടിയിൽ. ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശി ചന്ദൻ കുമാറിനെയാണ് പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി പോലീസിന് നേരെ വെടിയുതിർക്കുകയും, തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതിയുടെ കാലിന് വെടിയേൽക്കുകയും ചെയ്തു. ഇയാളിൽ നിന്ന് നാടൻ തോക്കും വെടിയുണ്ടകളും കണ്ടെടുത്തു.

ജൂലൈ 10നാണ് കുട്ടിയെ കാണാതായത്. തുടർന്ന് കപഷേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ജൂലൈ 14ന് രാത്രി കുട്ടിയുടെ മൃതദേഹം കപഷേരയിലെ ഓടയിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞത്.

തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ തന്നെയാണ് പ്രതിയും താമസിച്ചിരുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. സംശയം തോന്നിയ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നത്.

സംഭവം നടക്കുന്ന ദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുട്ടി ബഹളം വച്ചതോടെ ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം ഓടയിൽ തള്ളുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.

 

National

കടം വാങ്ങിയ പണം തിരികെ നൽകിയില്ല; യുവാവിനെ കുത്തിക്കൊന്ന മൂന്ന് പേർ അറസ്റ്റിൽ

മുംബൈ: പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തെയും കുടുംബവഴക്കിനെയും തുടർന്ന് മുംബൈയിൽ യുവാവിനെ കുത്തിക്കൊന്നു. ശിവാജിനഗറിൽ തമാസിക്കുന്ന റിയാസ് ഷെയ്ഖ് (24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റിയാസിന്‍റെ സുഹൃത്തുക്കൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മഹാഡാ കോളനിയിലെ ഒരു വാട്ടർ ടാങ്കിന് സമീപം റിയാസ് ഇരിക്കുമ്പോൾ പ്രതിയും കൂട്ടാളികളും ചേർന്ന് ഇയാളെ സമീപിക്കുകയായിരുന്നു. തുടർന്ന് കടം വാങ്ങിയ 1,500 രൂപ തിരികെ നൽകുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ പ്രധാന പ്രതി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് റിയാസിന്‍റെ വയറ്റിൽ കുത്തുകയായിരുന്നു. മറ്റ് രണ്ട് പ്രതികൾ ആക്രമണത്തിന് ഇയാൾക്ക് സഹായം നൽകിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ആക്രമണത്തിന് ഇരയായ റിയാസിനെ ഉടൻ തന്നെ രാജാവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൊല്ലപ്പെട്ട റിയാസും പ്രതികളും കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. എന്നാൽ, പണമിടപാടിലെ തർക്കത്തിന് പുറമെ ഇവർക്കിടയിൽ ദീർഘനാളായി ചില കുടുംബപരമായ പ്രശ്നങ്ങളും നിലനിന്നിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

National

ക്ഷേത്രദർശനത്തിനെത്തിച്ചശേഷം ഭർത്താവിനെ കാമുകനൊപ്പം ചേർന്നു വെട്ടിക്കൊന്നു; യുവതിയുൾപ്പെടെ നാലു പേർ പിടിയിൽ

ലൈവ് ലൊക്കേഷൻ കാമുകനു കൈമാറി. വഴിയിലുടനീളം പിന്തുടർന്നു. പിഞ്ചുകുഞ്ഞിന്‍റെ മുന്നിൽവച്ചാണ് ക്രൂരകൃത്യം നടന്നതെന്ന് പോലീസ്.

ഹൈദരാബാദ്: അമാവാസി നാളിൽ ക്ഷേത്രദർശനത്തിനെന്ന വ്യാജേനയെത്തി കാമുകനൊപ്പം ചേർന്നു ഭർത്താവിനെ പിഞ്ചുകുഞ്ഞിനു മുന്നിലിട്ടു വെട്ടിക്കൊന്ന കേസിൽ യുവതി ഉൾപ്പെടെ നാലുപേർ പോലീസിന്‍റെ പിടിയിലായി. ‌ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സിനിമാക്കഥകളെ വെല്ലുന്ന ക്രൂരമായ കൊലപാതകം അരങ്ങേറിയത്.

തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ സൂളഗിരി സ്വദേശിയായ രമേശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമേശിന്‍റെ ഭാര്യ ഹാസിനി (19), യുവതിയുടെ കാമുകനായ യുഗന്ധർ (20), ഒപ്പം കൊലപാതകത്തിൽ പങ്കാളികളായ മറ്റു രണ്ടുപേർ എന്നിവരെയാണ് ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ചു നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം അന്വേഷണ ഉദ്യോഗസ്ഥർ ക്രൂരകൃത്യത്തിന്‍റെ ചുരുളഴിച്ചത്.

ഹോസുരിലെ സ്വകാര്യകമ്പനിയിൽ ജീവനക്കാരനായ രമേശും ശാന്തിപുരം സ്വദേശിനിയായ ഹാസിനിയും തമ്മിൽ രണ്ടു വർഷം മുൻപാണു വിവാഹിതരായത്. ഇവർക്ക് ഒരു പെൺകുഞ്ഞുണ്ട്. വിവാഹിതയായശേഷവും ഹാസിനി, യുഗന്ധറുമായുള്ള ബന്ധം തുടരുകയായിരുന്നു. രമേശ് തങ്ങളുടെ പ്രണയത്തിനു തടസമാകുമെന്നു കണ്ടതോടെയാണ് ഇരുവരും ചേർന്നു രമേശിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.

ചൊവ്വാഴ്ച പൂജകൾക്കായി ഗുഡുപല്ലെ മണ്ഡലിലെ മല്ലപ്പ കൊണ്ടയിലുള്ള ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്രം സന്ദർശിക്കാമെന്ന് ഹാസിനിയാണ് രമേശിനോട് ആവശ്യപ്പെട്ടത്. ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹാസിനി ഫോണിലൂടെ തങ്ങളുടെ, ലൈവ് ലൊക്കേഷൻ യുഗന്ധറിന് അയച്ചുകൊടുത്തു. ഇതനുസരിച്ച് യുഗന്ധറും കൂട്ടാളികളും ഇവരെ കൃത്യമായി പിന്തുടർന്നു.

ക്ഷേത്രത്തിലേക്കുള്ള ഹിൽ റോഡിലെ മൂന്നാമത്തെ ഹെയർപിൻ വളവിനു സമീപമെത്തിയപ്പോൾ, മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ഹാസിനി തന്‍റെ ഹാൻഡ്‌ബാഗ് താഴേക്കിട്ടു. ബാഗ് എടുക്കാനായി രമേശ് ബൈക്ക് നിർത്തിയ തക്കം നോക്കി കാട്ടിൽ ഒളിച്ചിരുന്ന യുഗന്ധറും സംഘവും മാരകായുധങ്ങളുമായി രമേശിനെ ആക്രമിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാനായി രമേശ് അടുത്തുള്ള വനത്തിലേക്ക് ഓടിയെങ്കിലും നൂറു മീറ്ററോളം പിന്തുടർന്ന് സംഘം രമേശിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി.

ക്ഷേത്രദർശനത്തിനുപോയ മകളെയും കൊച്ചുമകളെയും കാണാതായതിനെത്തുടർന്ന് ഹാസിനിയുടെ അമ്മ പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിനു നിർണായക വിവരങ്ങൾ ലഭിച്ചു. രമേശിനൊപ്പം ബൈക്കിൽ പോയ ഹാസിനി, മടങ്ങിവരുമ്പോൾ രമേശിന്‍റെ ബൈക്കിൽ മറ്റു രണ്ടു പുരുഷന്മാർക്കൊപ്പം യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പോ‌ലീസിന് ലഭിച്ചത്. ഇതോടെ ഹാസിനിയുടെ മൊബൈൽ ഫോണും ലൊക്കേഷനും പോലീസ് വിശദമായി പരിശോധിച്ചു. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഹാസിനി കുറ്റം സമ്മതിക്കുകയും വനത്തിനുള്ളിൽനിന്ന് രമേശിന്‍റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; കേസ്

കൊച്ചി: ചെറായി അയ്യമ്പിള്ളിയില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം. വീട്ടിലെ കിടപ്പുമുറിയോട് ചേര്‍ന്ന കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ ചിത്രങ്ങളാണ് അജ്ഞാതന്‍ പകര്‍ത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

കുളിച്ചു കൊണ്ടിരിക്കെ പുറത്തെ വെന്‍റിലേറ്ററിന് സമീപം അനക്കം കേട്ട് നോക്കിയപ്പോഴാണ് കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരോ ശ്രമിക്കുന്നതായി യുവതി കണ്ടത്. തുടർന്ന് ഒച്ചവച്ചതോടെ ആള്‍ ഓടി രക്ഷപ്പെട്ടു. മുനമ്പം പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു.

 

Kerala

മദ്യപാനത്തിനിടെ തര്‍ക്കം; ഗ്ലാസ് ഉടച്ച് സുഹൃത്തിനെ കുത്തി, കേസ്

കൊച്ചി: മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ സംഘര്‍ഷം. മദ്യം കഴിച്ചിരുന്ന ഗ്ലാസ് ഉടച്ച് ചില്ലുകൊണ്ട് കുത്തി ഒരാള്‍ക്ക് പരിക്ക്.

മില്ലു വഴി അഴീക്കടവില്‍ ശ്രീകാന്തിന് (47) ആണ് പരിക്കേറ്റത്. നെറ്റിയില്‍ പുരികത്തിന്‍റെ ഭാഗത്ത് കുത്തേറ്റ ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് വൈപ്പിന്‍ പണിക്കര്പടി ഭാഗത്തായിരുന്നു സംഭവം. ശ്രീകാന്തിന്‍റെ പരാതിയില്‍ പുതുവൈപ്പ് സ്വദേശി സോമന്‍ (60) എന്നയാള്‍ക്കെതിരെ മുളവുകാട് പോലീസ് കേസ് എടുത്തു.

National

കേതൻ അഗർവാൾ കൊലക്കേസ്: സിയ ഗോയലിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടീസ്

പൂന: പൂനയിലെ വ്യവസായി കേതൻ അഗർവാളിന്‍റെ കൊലപാതകക്കേസിലെ പ്രതി സിയ ഗോയലിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

പൂനയിൽ പ്രവർത്തിക്കുന്ന എംഎസ് ബി.ജി ഗോയൽ ആൻഡ് കമ്പനി എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. നിലവിൽ ജയിലിൽ കഴിയുന്ന പ്രതി സിയ ഗോയലിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. അടുത്ത ഉത്തരവുണ്ടാകുന്നത് വരെ ബിസിനസ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ പരിശോധന നടത്തി ഭക്ഷ്യോത്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. മഞ്ഞൾപ്പൊടി, എള്ള്, സോയാബീൻ ചങ്ക്സ് എന്നിവയാണ് ശേഖരിച്ചത്. ലേബലിംഗിലെ അപാകതകളും മായം ചേർക്കൽ സംശയവും മുൻനിർത്തി 8.14 ലക്ഷം രൂപ വിലമതിക്കുന്ന 4,172 കിലോഗ്രാം ഉത്പന്നങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തു.

ജൂൺ 18- ന് ലോഹഗഡ് കോട്ടയിൽ വച്ച് ട്രെക്കിംഗിനിടെ, സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് സിയയുടെ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ മലമുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകക്കേസിലെ അന്വേഷണവുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും ആരോപിച്ച് സിയയുടെ പിതാവ് പ്രവീൺ ഗോയൽ രംഗത്തെത്തി. മകൾ കുറ്റക്കാരിയാണെന്നു തെളിഞ്ഞാൽ വധശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തവയെല്ലാം പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങളാണെന്നും പ്രവീൺ വ്യക്തമാക്കി.

 

Kerala

കെഎസ്ഇബി ജീവനക്കാരനെ മർദിച്ച കേസ്; അഞ്ച് പേർ പിടിയിൽ

തൃശൂര്‍: ഫിഫ ലോകകപ്പ് മത്സരം തുടങ്ങുന്നതിന് മുൻപായി കറന്‍റ് പോയതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരനെ മർദിച്ച കേസിൽ അഞ്ച് പ്രതികള്‍ പിടിയിൽ. അന്നമനട വെണ്ണൂര്‍ സ്വദേശികളായ മണി (41), അഭിജിത്ത് (26), അരുണ്‍ (26), വാഴേലിത്തറ വീട്ടില്‍ കമലേഷ് (45), തേക്കുംകാട്ടില്‍ വീട്ടില്‍ ഗിരീഷ് (37) എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച പുലർച്ചെ 12ഓടെ ആയിരുന്നു സംഭവം. അന്നമനട കെഎസ്ഇബി ഓഫീസിലെ താത്കാലിക ജീവനക്കാരനായ നിതിന് ആണ് മർദനമേറ്റത്. പരിക്കേറ്റ നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകകപ്പ് സെമി ഫൈനലിൽ അർജന്‍റീനയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിന് മുൻപാണ് കറന്‍റ് പോയത്.

തുടർന്ന് അന്നമനട കെഎസ്ഇബി ഓഫീസിലെത്തിയ പ്രതികൾ ജീവനക്കാരനെ സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. നിതിനെ മുളവടി കൊണ്ട് മർദിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്തു.

 

Kerala

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. ഫേസ്ബുക്ക് അപകീർത്തികരമായ പോസ്റ്റിട്ടയാൾക്കെതിരെയാണ് നടപടി.

പുത്തൻവേലിക്കര സ്വദേശി രാജുവിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രാജു ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വി.എസ്. അനിക്കുട്ടൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.

Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അനന്ദു പ്രദീപ് (21) ആണ് പിടിയിലായത്. റാന്നി പെരുമ്പുഴയിൽ നിന്ന് ആണ് പ്രതി പിടിയിലായത്.

2025 മെയ് മാസം മുതൽ പ്രതിയുടെ അനുജന്‍റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഇയാൾ പെൺകുട്ടിക്ക് പതിവായി സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ചു. തുടർന്ന് പ്രണയം നടിച്ച് കുട്ടിയോട് നഗ്ന ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു.

ഇതിനിടെ കുട്ടിയുടെ ഏഴ് ഗ്രാം വരുന്ന സ്വർണമാല തന്ത്രപൂർവം കൈക്കലാക്കി. 2026 മെയ് മാസത്തിൽ ഇയാൾ കുട്ടിയുടെ വീട്ടിലെത്തി ലൈംഗികാതിക്രമം നടത്തിയതായും പരാതിയിൽ പറയുന്നു. പെൺകുട്ടി സ്വർണമാല തിരികെ ആവശ്യപ്പെട്ടപ്പോൾ കുട്ടിയുടെ വ്യാജ നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

പെൺകുട്ടി വിവരം വീട്ടിൽ അറിയിച്ചതോടെ കുടുംബം പെരുനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; 10 വർ‌ഷത്തിന് ശേഷം പ്രതി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ 10 വർഷത്തിന് ശേഷം പിടിയിൽ. പുളിക്കീഴ് ചാത്തങ്കേരിയിൽ ജെയിംസ് ചാക്കോ (48) ആണ് പിടിയിലായത്.

പുളിക്കീഴ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. 2016 ഒക്ടോബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. മറ്റാരും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് കതക് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി മാനസികവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

തുടർന്ന് ഒളിവിൽപോയ പ്രതി 10 വർഷത്തിന് ശേഷമാണ് പിടിയിലാകുന്നത്. വെണ്ണിക്കുളത്തെ ഇയാളുടെ ഒളിത്താവളത്തിൽ നിന്നുമാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Kerala

തട്ടിപ്പുകേസിലെ പ്രതിയെ പിന്തുടർ‌ന്നു; പോലീസ് സംഘത്തെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം: സ്വർണ പണയ തട്ടിപ്പുകേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകരയിൽ ഇന്നുച്ചയോടെ ആയിരുന്നു സംഭവം.

സംഭവത്തിൽ നെയ്യാറ്റിൻകര എസ്ഐ അക്ഷയ് കുമാർ, പോലീസുകാരായ നിതിൽ സുകുമാരൻ, ആന്‍റണി മിറാണ്ട എന്നിവർക്കാണ് പരിക്കേറ്റത്. ‌നടരാജ ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതി സനോജിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. പിന്നാലെ നെയ്യാറ്റിൻകരയിൽ നിന്ന് സനോജിനെ പിടികൂടുകയായിരുന്നു.

സനോജ് ഥാർ ജീപ്പിൽ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിലും ബൈക്കിലുമായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇരുചക്രവാഹനങ്ങൾ ഇടിച്ചിട്ടശേഷം ജീപ്പുകൊണ്ട് കോൺക്രീറ്റ് റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു. കേസിലെ മുഖ്യപ്രതിയും ഫിനാൻസ് ഉടമയുമായ ശ്രീജിത്തിനെ നേരത്തെ പിടികൂടിയിരുന്നു.

Kerala

ഓപ്പറേഷൻ തൂഫാന്‍; ബാലരാമപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. നെയ്യാറ്റിൻകര മാരായമുട്ടം, തത്തിയൂർ സ്വദേശി അബിൻ ( 23) ആണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു പ്രതിയെ ഡാൻസാഫ് സംഘം പിടികൂടിയത്.

പുലർച്ചെ തിരുവനന്തപുരത്ത് നിന്നും എംഡിഎംഎ വാങ്ങിയശേഷം ഇലക്ട്രിക് സ്കൂട്ടറിൽ മാരായമുട്ടം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അബിൻ പിടിയിലാകുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

ഇയാൾക്ക് എംഡിഎംഎ കൈമാറിയത് ആരാണെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി അബിൻ ഡാൻസാഫ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നെന്നും പോലീസ് അറിയിച്ചു.

Kerala

ലോകകപ്പ് മത്സരത്തിന് മുൻപ് കറന്‍റ് പോയി; കെഎസ്ഇബി ജീവനക്കാരന് മർദനം

തൃ‌‌‌ശൂർ: ഫിഫ ലോകകപ്പ് മത്സരം സംപ്രേഷണം തുടങ്ങുന്നതിന് മുൻപായി കറന്‍റ് പോയതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരന് മർദനം. തൃശൂർ മാളയിലാണ് സംഭവം. അന്നമനട കെഎസ്ഇബി ഓഫീസിലെ താത്കാലിക ജീവനക്കാരനായ നിതിൻ ആണ് മർദനമേറ്റത്.

പരിക്കേറ്റ നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകകപ്പ് സെമി ഫൈനലിൽ അർജന്‍റീനയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിന് മുൻപാണ് കറന്‍റ് പോയത്. തുടർന്ന് അന്നമനട കെഎസ്ഇബി ഓഫീസിലെത്തിയ ഒരു സംഘം ആളുകളാണ് ആക്രമണത്തിന് പിന്നിൽ.

നിതിനെ മുളവടി കൊണ്ട് മർദിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്യുകയായിരുന്നു. മർദനമേറ്റ നിതിൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Kerala

ട്രെയിൻ യാത്രക്കാരന്‍റെ മൊബൈൽ ഫോൺ തട്ടിയെടുത്ത പ്രതി പിടിയിൽ

കണ്ണൂർ: ട്രെയിൻ യാത്രക്കാരന്‍റെ മൊബൈൽ ഫോൺ തട്ടിയെടുത്ത മോഷ്ടാവ് പിടിയിൽ. മാടായി സ്വദേശിയായ വിജു (37) ആണ് അറസ്റ്റിലായത്. കോഴിക്കോട്-മംഗലാപുരം ട്രെയിനിലെ യാത്രക്കാരന്‍റെ മൊബൈൽ ഫോൺ ആ‍യിരുന്നു പ്രതി തട്ടിയെടുത്തത്.

ബുധനാഴ്ച ഇന്നലെ വൈകിട്ട് അഞ്ചോടെ ആയിരുന്നു സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമും പരിസരവും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളാണ് പിടിയിലായ വിജു. കാസർഗോഡ് സ്വദേശിയായ മധ്യവയസ്കന്‍റെ ഫോണാണ് വിജു തട്ടിയെടുത്തത്.

ഫോൺ നഷ്ടപ്പെട്ടതിന് പിന്നാലെ യാത്രക്കാരൻ റെയിൽവേ കൺട്രോൾ റൂമിലും റെയിൽവേ പോലീസിലും വിവരം അറിയിച്ചു. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

International

യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിന് പരിക്ക്

ലണ്ടൻ: യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു. പഞ്ചാബ് സ്വദേശിനി കിരൺദീപ് കൗർ (24) ആണ് കൊല്ലപ്പെട്ടത്. കിരൺദീപിന്‍റെ ഭർത്താവിനെ വീടിന് പുറത്ത് കുത്തേറ്റനിലയിലും കണ്ടെത്തി. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഡാനിയേൽ സീൻ ജെയിംസ് (44) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടുന്നതിനിടെ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്.

വെസ്റ്റ് ലണ്ടനിലെ ഹയേസിലാണ് കിരൺദീപും കുടുംബവും താമസിച്ചിരുന്നത്. വീട്ടിൽ ഉറങ്ങി കിടക്കുന്നതിനിടെയാണ് കിടപ്പുമുറിയിൽ കയറി കിരൺദീപിനെ ആക്രമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവം വംശീയ ആക്രമണമാണെന്നും ബന്ധുക്കൾ ആരോപിച്ചു. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും വംശീയ ആക്രമണമാണെന്ന വാദത്തിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

രണ്ടുവർഷം മുൻപ് സ്റ്റുഡന്‍റ് വീസയിലാണ് കിരൺദീപ് യുകെയിലേക്ക് പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് വർക്ക് പെർമിറ്റ് ലഭിച്ച് യുകെയിൽ തന്നെ ജോലിചെയ്തുവരികയായിരുന്നു. കിരൺദീപിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട സഹായം ചെയ്യണമെന്ന് മാതാപിതാക്കൾ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. പ്രതിക്ക് കടുത്തശിക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.

 

National

ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരനെ വെടിവച്ച് കൊന്നു

പാറ്റ്ന: ബിഹാറിലെ മുംഗേർ ജില്ലയിൽ ജോലിസ്ഥലത്ത് ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ച് കൊന്നു. ഇഷ്ടികച്ചൂളയിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്ത് വരികയായിരുന്ന സുബോധ് യാദവ് (45) ആണ് കൊല്ലപ്പെട്ടത്.

മകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ പ്രതികാരം വീട്ടാനാണ് അക്രമികൾ ഈ കൊലപാതകം നടത്തിയതെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം ആരോപിക്കുന്നു. ബുധനാഴ്ച രാത്രിയിലാണ് സുബോധ് ഇഷ്ടികച്ചൂളയിൽ ജോലിക്കായി എത്തിയത്. രാത്രി ഒമ്പതിന്, ആയുധധാരികളായ അക്രമികൾ അദ്ദേഹം ഉറങ്ങുകയായിരുന്ന ഗാർഡ് റൂമിലേക്ക് കയറുകയും തലയ്ക്ക് നേരെ രണ്ട് തവണ വെടിയുതിർക്കുകയുമായിരുന്നു.

വെടിയൊച്ച കേട്ട് തൊഴിലാളികൾ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന സുബോധിനെയാണ് കണ്ടത്. അപ്പോഴേക്കും ആക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

കൊച്ചിയില്‍ ഇഡിയുടെ നിര്‍ണായക യോഗം; പ്രധാന കേസുകളുടെ സ്ഥിതിഗതികള്‍ വിലയിരുത്തും

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ദക്ഷിണ മേഖലാ മേധാവിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ നിര്‍ണായക അവലോകന യോഗം കൊച്ചിയില്‍ ചേരുന്നു. സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്, അവയവക്കച്ചവട കേസ് ഉള്‍പ്പെടെ നിലവില്‍ അന്വേഷണം പുരോഗമിക്കുന്ന പ്രധാന കേസുകളുടെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തും.

സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണത്തിന്‍റെ തുടര്‍നടപടികളാണ് പ്രധാനമായും ചര്‍ച്ചയാകുക. കേസുമായി ബന്ധപ്പെട്ട് ടി വീണയെ രണ്ടു തവണ ചോദ്യം ചെയ്തതിന് പിന്നാലെ കുടുംബത്തിന്‍റെ ആസ്തിവിവരങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. തുടര്‍ അന്വേഷണ നടപടികളെ കുറിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

അതേസമയം, അവയവക്കച്ചവട കേസിലും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ചില സ്വകാര്യ ആശുപത്രികള്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ശേഖരിച്ച തെളിവുകളും യോഗത്തില്‍ പരിശോധിക്കും. ആശുപത്രി മാനേജ്‌മെന്‍റ് പ്രതിനിധികളെയും ഡോക്ടര്‍മാരെയും ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളും വിലയിരുത്തും.

തുടരന്വേഷണത്തിന്‍റെ ഭാഗമായി ആരെയെല്ലാം ചോദ്യം ചെയ്യണമെന്ന് യോഗത്തില്‍ തീരുമാനിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവവും യോഗത്തില്‍ ചര്‍ച്ചയാകും. സംഭവത്തിലെ ഗൂഢാലോചന, തുടര്‍ നിയമനടപടികള്‍ എന്നിവയും യോഗത്തില്‍ പരിഗണിക്കുമെന്നാണ് വിവരം.

Kerala

നിതിൻ രാജിന്‍റെ മരണം; എം.കെ. റാമിനെ ഉടൻ പിടികൂടുമെന്ന് ക്രൈംബ്രാഞ്ച്

കണ്ണൂർ: ‌അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണവിധേയനായ ഡോ എം.കെ. റാമിനെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം. റാം ഒളിവിൽ കഴിയുന്നത് ആന്ധ്രയിലെ ചിറ്റൂരിലാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം.

നിലവിൽ ചിറ്റൂരിൽ ക്രൈംബ്രാഞ്ച് സംഘം എം.കെ. റാമിനായി തെരച്ചിൽ നടത്തുന്നുണ്ട്. സുപ്രീംകോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ റാമിനായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് സംഘം ചിറ്റൂരിൽ തുടരുന്നത്.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി റാമിനെതിരെ രൂക്ഷപ്രതികരണം നടത്തിയിരുന്നു. മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസിൽ വരുന്നതെന്നു കോടതി പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന അധ്യാപകർ അതിന്‍റെ പ്രത്യാഘാതം എന്താണെന്നു മനസിലാക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

 

Kerala

കൊല്ലത്ത് വിവാഹതട്ടിപ്പ് വീരനും സഹായിയും പിടിയിൽ

കൊല്ലം: കൊല്ലത്ത് വിവാഹതട്ടിപ്പ് വീരനും സഹായിയും പിടിയിൽ. കൊല്ലം കണ്ണനല്ലൂർ സ്വദേശി റെജി (39), ബന്ധുവിന്‍റെ വേഷത്തിൽ എത്തിയ മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോ (22) എന്നിവരാണ് പിടിയിലായത്.

രണ്ട് വിവാഹങ്ങൾ മറച്ചുവച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്തതിന് പിന്നാലെയാണ് പ്രതി പിടിയിലായത്. ബുധനാഴ്ച രാത്രിയോടെ കുന്നത്തൂരിലുള്ള യുവതിയുടെ വീടിനു സമീപത്തു നിന്നുമാണ് ഇരുവരെയും പിടികൂടിയത്.

ജോബിൻ എന്ന വ്യാജ പേരിലാണ് പുതിയ വരനായി എത്തിയത്. മുമ്പ് രണ്ട് വിവാഹങ്ങൾ കഴിച്ചിട്ടുള്ള ഇയാൾക്ക് ആ ബന്ധങ്ങളിൽ നാല് മക്കളുമുണ്ട്. മൂന്നാമത് വീണ്ടും വിവാഹം കഴിച്ചതറിഞ്ഞതോടെ ആദ്യ ഭാര്യമാരിൽ ഒരാൾ കുന്നത്തൂരിൽ അന്വേഷണം നടത്തി. തുടർന്ന് ശാസ്‌താംകോട്ട പോലീസിൽ പരാതിയും നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയും സഹായിയും പിടിയിലായത്.

 

Kerala

ലൈംഗിക ബന്ധത്തിന് തയാറായില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണി; പ്രതി പിടിയിൽ

കോഴിക്കോട്: ലൈംഗിക ബന്ധത്തിന് തയാറായില്ലെങ്കിൽ കഴുത്തറുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. കോഴിക്കോട് മാറാട് നീര്‍മൂച്ചി സ്വദേശി തെക്കേപുറത്ത് വീട്ടില്‍ അലി അക്ബർ (50) ആണ് പിടിയിലായത്.

2021 മുതൽ പ്രതി നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുന്നതായും കാട്ടി മാറാട് സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഫോണിലൂടെയും നേരിട്ടും പ്രതി നിരന്തരം ശല്യം ചെയ്തതായും യുവതിയുടെ മകളുടെ വിവാഹം മുടക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

മാറാട് പോലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

National

ശുചിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലി തർക്കം; പിതാവിനെ അടിച്ചുകൊന്ന യുവാവ് അറസ്റ്റിൽ

ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ ശുചിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിനെ ഇരുമ്പുവടി കൊണ്ടടിച്ച യുവാവ് അറസ്റ്റിൽ. സുഖ്‍ലാൽ ഓംകാർ ലാമോഡെയാണ് മകൻ ജീതു ലാമോഡെയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

സുഖ്‍ലാലും ജീതുവും തമ്മിൽ വീട്ടിലെ ശുചിമുറിയിൽ വെള്ളമൊഴിച്ചതിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ അടുക്കളയിൽ ഉണ്ടായിരുന്ന നിർമാണ ജോലികൾക്കുപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് ജീതു പിതാവിന്‍റെ കഴുത്തിൽ അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ സുഖ്‌ലാൽ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സുഖ്‍ലാലിന്‍റെ ഭാര്യ ആശാബെൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് ജീതുവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

വിവാഹത്തിൽ നിന്ന് പിന്മാറി; തമിഴ്‌നാട്ടിൽ യുവതിക്ക് നേരെ ആക്രമണം, തടയാൻ ശ്രമിച്ച അമ്മയെ വെട്ടിക്കൊന്നു

ചെന്നൈ: വിവാഹത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ വെട്ടേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ വിരുതുനഗറിലാണ് സംഭവം നടന്നത്. വിരുതുനഗർ സ്വദേശിനി വിനായക ജ്യോതി (45) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകൾ വർഷ (21) ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ബന്ധുവായ യുവരാജ് (32) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വർഷയും ബന്ധുവായ യുവരാജും തമ്മിലുള്ള വിവാഹനിശ്ചയം ഏതാനും മാസങ്ങൾക്ക് മുൻപാണ് നടന്നത്. എന്നാൽ 11 വയസിന്‍റെ പ്രായവ്യത്യാസമുള്ളതിനാൽ ഈ വിവാഹവുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് വർഷ പിന്നീട് അറിയിച്ചു.

ഇതിൽ പ്രകോപിതനായ യുവരാജ്, വർഷയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് മകളെ രക്ഷിക്കാൻ വിനായക ഇടയിൽ കയറിയപ്പോഴാണ് യുവരാജ് ഇവരെ വെട്ടിക്കൊലപ്പെടുത്തിയത്.

ഗുരുതരമായി പരിക്കേറ്റ വർഷ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

International

തട്ടിപ്പുനടത്തി മുങ്ങിയ ഭാര്യയെ കണ്ടെത്താൻ ചൈനീസ് വ്യവസായി ചെലവഴിച്ചത് 18 കോടി; 9 വർഷത്തെ തെരച്ചിലിനൊടുവിൽ പ്രതി യുഎസിൽ പിടിയിൽ

പണവുമായി കടന്നുകളഞ്ഞതാണെങ്കിൽ താൻ ക്ഷമിക്കുമായിരുന്നു. പക്ഷേ അവൾ വാഹനാപകടത്തിലൂടെ തന്നെ കൊല്ലാനും ശ്രമിച്ചെന്ന് ചൈനീസ് കോടീശ്വരൻ ലി പിംഗ്.

ബീജിംഗ്: വിശ്വാസവഞ്ചനകാണിച്ച്, കോടികൾ തട്ടി മുങ്ങിയ ഭാര്യയെ കണ്ടെത്താൻ ചൈനീസ് വ്യവസായി ചെലവഴിച്ചത് 18 കോടിയിലേറെ രൂപ! അന്വേഷണത്തിന്‍റെ ഒന്പതാം വർഷമാണ് ചൈനീസ് കോടീശ്വരന് തട്ടിപ്പുകാരിയെ അമേരിക്കയിൽനിന്നു പിടികൂടാനായത്. ചൈനയിലെ ഷെൻഷെൻ സ്വദേശിയായ നിക്ഷേപകൻ ലി പിംഗ് ആണ് തന്‍റെ മുൻഭാര്യ ഷാംഗിനെ കണ്ടെത്താനായി വർഷങ്ങൾ നീണ്ട നിയമപോരാട്ടവും തെരച്ചിലും നടത്തിയത്. ഒടുവിൽ അമേരിക്കയിൽ പിടിയിലായ വനിതയ്ക്ക് കോടതി 65 വർഷത്തെ കഠിനതടവ് വിധിച്ചു.

തനിക്കു സംഭവിച്ചത്, സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ലി പിംഗ് വിശദീകരിച്ചു. പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ജൂൺ 30-ന് ആണ് ലി പങ്കുവയ്ക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. പതിനായിരക്കണക്കിന് പ്രതികരണങ്ങളാണ് ലഭിച്ചത്.

തന്നേക്കാൾ 11 വയസ് പ്രായക്കുറവുള്ള ഷാംഗുമായി 2015-ലാണ് ലി പിംഗ് വിവാഹിതനാകുന്നത്. എന്നാൽ വിവാഹത്തിന്‍റെ തൊട്ടടുത്ത ദിവസം ലി സഞ്ചരിച്ച കാറിന്‍റെ ബ്രേക്ക് തകരാറിലാകുകയും അപകടത്തിൽപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെ, കോടിക്കണക്കിനു രൂപയും കോടികൾ വിലമതിക്കുന്ന വസ്തുക്കളുടെ രേഖകളുമായി ഷാംഗ് നാടുവിടുകയായിരുന്നു. ഹോങ്കോംഗ് വഴി അമേരിക്കൻ നഗരമായ ലോസ് ആഞ്ചലസിൽ എത്തി വ്യാജരേഖകൾ ചമച്ച് താമസിക്കുകയായിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിവാഹപ്പിറ്റേന്നുണ്ടായ വാഹനാപകടം ഷാംഗും കൂട്ടാളികളും ചേർന്ന് ആസൂത്രണം ചെയ്തതാണെന്ന് ലി തിരിച്ചറിയുന്നത്. തന്നെ കൊലപ്പെടുത്തി തന്‍റെ സ്വത്തു മുഴുവൻ ഭാര്യയെന്ന നിലയിൽ കൈക്കലാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് ലി വ്യക്തമാക്കി. പണം മാത്രം തട്ടിയെടുത്തു പോയതാണെങ്കിൽ താൻ ഉപേക്ഷിക്കുമായിരുന്നു. എന്നാൽ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതുകൊണ്ടാണ് എത്ര പണം ചെലവാക്കിയും അവളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തീരുമാനിച്ചതെന്നും ലി പിംഗ് വീഡിയോയിൽ പറഞ്ഞു.

ഭാര്യയായതിനാൽ ആദ്യഘട്ടത്തിൽ ചൈനയിൽ കേസ് മുന്നോട്ടുകൊണ്ടുപോകാൻ ലി ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ 2020-ൽ ചൈനീസ് കോടതി ഇവരുടെ വിവാഹം റദ്ദാക്കുകയും ഷാംഗിന്‍റെ പേരിലാക്കിയ ഫ്ലാറ്റുകൾ ലിയ്ക്ക് തിരികെ നൽകുകയും ചെയ്തു. തുടർന്ന് യുഎസിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. സാമ്പത്തിക തട്ടിപ്പ്, അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത്, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങി 23-ഓളം കുറ്റകൃത്യങ്ങൾ ചുമത്തിയാണ് കാലിഫോർണിയ കോടതി ഷാംഗിനെ 65 വർഷത്തെ തടവിനു ശിക്ഷിച്ചത്.

National

കടം വാങ്ങിയ രൂപ തിരികെ നൽകുന്നതിനെ ചൊല്ലി തർക്കം; യുവതിയെ തീക്കൊളുത്തി കൊന്ന അയൽക്കാരനും പൊള്ളലേറ്റു

ഗാന്ധിനഗർ: ഗുജറാത്തിലെ പഠാൻ ജില്ലയിൽ കടം വാങ്ങിയ രൂപ തിരികെ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവതിയെ അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. പിങ്കിബെൻ പട്‌നി (35) യെയാണ് അയൽക്കാരൻ ബാബുഭായ് രാവൽ കൊലപ്പെടുത്തിയത്.

ഭർത്താവ് മരിച്ച് ഏഴു വർഷമായി രണ്ട് മക്കളുമായി തനിച്ചായിരുന്നു പിങ്കിബെൻ താമസം. വീട്ടുചെലവുകൾക്കായി ഒരു മാസം മുമ്പാണ് പിങ്കിബെൻ ബാബുഭായിൽ നിന്ന് 5,000 രൂപ കടം വാങ്ങിയത്. ഇതിന്‍റെ പലിശ പിരിച്ചെടുക്കാൻ പ്രതി സ്ഥിരമായി വീട്ടിലെത്തി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

തർക്കം ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് ബാബുഭായ് പിങ്കിബെന്നിനെ ജിതുഭായ് പാഞ്ചാൽ എന്ന യുവാവിന്‍റെ വീടിനടുത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പണം സംഘടിപ്പിക്കാൻ രണ്ടുദിവസം കൂടി സമയം വേണമെന്ന് പിങ്കിബെൻ ആവശ്യപ്പെട്ടെങ്കിലും പ്രതി സമ്മതിച്ചില്ല. തുടർന്ന് ഒരുമിച്ച് ചായ കുടിക്കാമെന്നും പറഞ്ഞ് പോയ പ്രതി തിരികെയെത്തിയത് പെട്രോൾ കുപ്പിയുമായായിരുന്നു. ജിതുഭായുമായി സംസാരിച്ചു നിൽക്കുകയായിരുന്ന പിങ്കിബെന്നിന്‍റെ മേൽ പ്രതി പെട്രോളൊഴിച്ച് തീ കൊളുത്തി.

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ധാർപൂർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജൂലൈ 12- നാണ് പോലീസ് അറിഞ്ഞത്. യുവതിയുടെ നില വഷളാകുന്നതിന് മുൻപ് പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആക്രമണത്തിനിടെ ബാബുഭായ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവസമയം സ്ഥലത്തുണ്ടായിരുന്ന ജിതുഭായിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് യുവതിയുടെ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Kerala

ചില്ലി ചിക്കനിലെ നാരങ്ങയിൽ നീര് കുറവ്; ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും മർദനം

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ നാരങ്ങയിൽ നീര് കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും നേരെ ആക്രമണം. ചില്ലി ചിക്കനൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദനം.

വടക്കാഞ്ചേരിയിലെ മിണാലൂർ സെലക്ട് ദർബാർ റെസ്റ്റോറന്‍റിൽ ആണ് സംഭവം. നാരങ്ങയിൽ നീര് കുറവാണെന്ന് ആരോപിച്ച് തുടങ്ങിയ തർക്കം ക്രൂര മർദനത്തിൽ കലാശിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളാണ് ആക്രമണത്തിന് പിന്നിൽ.

ആക്രമണത്തിൽ റെസ്റ്റോറന്‍റ് ഉടമ മുജീബിന്‍റെ (38)മൂന്ന് പല്ലുകൾ നഷ്ടമായി. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചായിരുന്നു പ്രതികൾ ആക്രമണം നടത്തിയത്. പ്രതികളിൽ ഒരാൾ പോലീസ് പിടിയിലായിട്ടുണ്ട്.

Kerala

സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ പ്രതിയായ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു. ഇന്നലെ മുട്ടത്തറയിലെ വിജിലൻസ് ഓഫീസിൽ നോട്ടീസ് നൽകി വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. മൂന്നു മണിക്കൂറിലേറെ നേരം ചോദ്യം ചെയ്യൽ നീണ്ടു.

എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് വടക്കാഞ്ചേരിയിൽ യുഎഇയുടെ സഹകരണത്തോടെ ലൈഫ് പദ്ധതി പ്രകാരം പാർപ്പിട കെട്ടിടം നിർമിച്ചു നൽകുന്ന ഇടപാടിൽ അഞ്ച് കോടിയിൽ പരം രൂപയുടെ കോഴ ഇടപാട് നടന്നുവെന്ന് നേരത്തെ സ്വപ്ന ആരോപിച്ചിരുന്നു. കേസിൽ നേരത്തെയും സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. കുറ്റപത്രം നൽകിയിരുന്നില്ല.

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായാണ് വിജിലൻസ് സംഘം സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുന്നത്. പുതിയ സർക്കാർ വരുമ്പോൾ പുതിയ അന്വേഷണവും ഉണ്ടാകുമെന്ന് സ്വപ്ന പ്രതികരിച്ചു.

National

കർണാടകയിൽ രണ്ട് പാക് പൗരന്മാർ പിടിയിൽ

ബംഗളുരു: കർണാടകയിലെ ചിക്കബല്ലാപുരിൽ വ്യാജരേഖകൾ ഉപയോഗിച്ച് കഴിഞ്ഞിരുന്ന പാക് പൗരത്വമുള്ള സ്ത്രീയും മകനും അറസ്റ്റിൽ. യുഎഇയിൽവച്ച് ഇന്ത്യക്കാരനുമായി വിവാഹിതയായതോടെ ഇവർ ഇന്ത്യയിലെത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പാക്പൗരത്വം മറച്ചുവച്ച് ഇരുവരും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തിരിച്ചറിയൽകാർഡും റേഷൻകാർഡും സ്വന്തമാക്കിയിരുന്നു. സർക്കാർ രേഖകളുടെ പരിശോധനയിലാണ് ചിക്കബല്ലാപുരിലെ ബാഗേപള്ളിയിലുള്ള ദാസയ്യഗരിപള്ളിയിൽ കഴിഞ്ഞിരുന്ന ഫറ നാസും മകൻ മുഹമ്മദ് ഫർദീനും പിടിയിലായത്.

ബാഗേപള്ളി സ്വദേശിയായ അയുബ് ഖാൻ എന്നയാൾ യുഎഇയിൽ ജോലി ചെയ്യുന്പോൾ ഫറ നാസിനെ വിവാഹം ചെയ്തതാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ദന്പതികൾക്ക് നാല് മക്കളാണുള്ളത്. അയുബ് ഖാനും മൂന്നു മക്കൾക്കും ഇന്ത്യൻ പൗരത്വം ഉണ്ടെങ്കിലും ഫറ നാസും മുഹമ്മദ് ഫർദീനും പാക് പൗരത്വമാണുള്ളത്. ഇവർക്ക് വ്യാജ തിരിച്ചറിയിൽ രേഖകൾ എങ്ങനെ എത്തി എന്നതിൽ‌ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Kerala

മണ്ണാർക്കാട് പിതൃസഹോദരിയെ കൊലപ്പെടുത്തിയ പ്രതി സ്റ്റേഷനിൽ കീഴടങ്ങി

പാലക്കാട്: ‌‌‌പാലക്കാട് മണ്ണാർക്കാട് പിതൃസഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ചേറുംകുളം സ്വദേശി ശശി (42) ആണ് കൊലപാതകത്തിന് ശേഷം മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ചേറുംകുളം കരിമ്പന്‍കുന്ന് ആദിവാസി ഉന്നതിയിലെ മാധവി(70) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. മാധവിയുടെ കഴുത്തിനായിരുന്നു ശശി വെട്ടിയത്. ഗുരുതര പരിക്കേറ്റ മാധവിയെ പാലക്കാട് ജില്ലാ ആശുപതിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Kerala

വ്യാജ സ്വര്‍ണം നല്‍കി ആറ് ലക്ഷം തട്ടിയ സംഘം അറസ്റ്റില്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തെ കോഫി ഷോപ്പില്‍ വച്ചു പരിചയപ്പെട്ട ദമ്പതിമാരുടെ ആറുലക്ഷം തട്ടിയെടുത്ത കേസില്‍ മൈസൂരു സ്വദേശികളായ അര്‍ജുന്‍ (30), വിനോദ് (23) എന്നിവരെ പാലാരിവട്ടം പോലീസ് കന്യാകുമാരിയില്‍നിന്ന് അറസ്റ്റ് ചെയ്തു.

മൈസൂരുവില്‍ ഭൂമി ഖനനം ചെയ്തപ്പോൾ ലഭിച്ച സ്വര്‍ണം തങ്ങളുടെ കൈവശമുണ്ടെന്നും അത് വില്‍ക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചാണ് മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന പരാതിക്കാരിയെയും ഭര്‍ത്താവിനെയും തട്ടിപ്പുസംഘം സമീപിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Kerala

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് തിരിച്ചടി, ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന പ്രതി സുനിൽ കുമാർ എന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് ജസ്റ്റീസുമാരായ രാജ വിജയരാഘവനും കെ.വി. ജയകുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 20 വര്‍ഷം തടവിനാണ് പള്‍സര്‍ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിച്ചാല്‍ കുറ്റകൃത്യത്തിന്‍റെ ഗൗരവം കുറച്ചുകാണുന്നുവെന്ന് കരുതപ്പെടുമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ‌അതിനാല്‍ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. ട

പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സര്‍ക്കാര്‍ വാദിച്ചു. നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷമാണ് കോടതി ഹര്‍ജി തള്ളിയത്.

Kerala

വീടുകയറി ആക്രമണം: ഗൃഹനാഥന്‍റെ പരാതിയില്‍ മരുമകനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

കൊച്ചി: എറണാകുളം ചെറായില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആക്രമണത്തിനിരയായെന്ന ഗൃഹനാഥന്‍റെ പരാതിയില്‍ മരുമകനും സുഹൃത്തുക്കള്‍ക്കുമെതിരെ മുനമ്പം പോലീസ് കേസെടുത്തു.

ചെറായി കരുത്തല കളപ്പുരക്കല്‍ ദിനേശന്‍റെ പരാതിയില്‍ പറവൂര്‍ ചെറിയ പല്ലംതുരുത്ത് സ്വദേശി ബാബുരാജ്, സുഹൃത്തുക്കളായ വിഷ്ണു, പ്രവി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഫോണ്‍ വിളിക്കുന്നതിനിടെ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ബാബുരാജും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം ദിനേശന്‍റെ വീട്ടിലെത്തി കത്തി കൊണ്ടും പൈപ്പ് കൊണ്ടും ആക്രമിക്കുകയായിരുന്നു. വീടിന്‍റെ ജനല്‍ ചില്ല് അടിച്ചു തകർക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.

Kerala

പെരുമ്പാവൂരില്‍ യുവതിക്ക് നേരെ മോഷ്ടാവിന്‍റെ ലൈംഗികാതിക്രമം

കൊച്ചി: പെരുമ്പാവൂരില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ മോഷ്ടാവാണ് ലൈംഗികാതിക്രമം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെയാണ് സംഭവം. യുവതിയും ഭര്‍ത്താവും പുറത്തു പോയ സമയത്താണ് വീട്ടില്‍ മോഷ്ടാവ് എത്തിയത്.

ഏഴു മണിയോടെ യുവതി തിരിച്ചെത്തിയപ്പോഴാണ് മോഷണശ്രമം നടന്നതായി അറിഞ്ഞത്. വീടിന്‍റെ വാതില്‍ തുറന്നു കിടക്കുന്നതും അലമാര കുത്തി തുറക്കാന്‍ ശ്രമിച്ചതും കണ്ടതോടെ യുവതി സാധനങ്ങള്‍ അടുക്കിവയ്ക്കാന്‍ ശ്രമിച്ചു.

ഇതിനിടെ വീടിന്‍റെ പരിസരത്ത് ഒളിച്ചിരുന്ന പ്രതി പൂര്‍ണ നഗ്നനായി അകത്തു കടക്കുകയും വാതില്‍ കുറ്റിയിട്ട ശേഷം യുവതിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് യുവതി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പെരുമ്പാവൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Kerala

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കം; റോഡില്‍ വീണ് പരിക്കേറ്റയാള്‍ മരിച്ചു

തിരൂരങ്ങാടി: തര്‍ക്കത്തെ തുടര്‍ന്ന് റോഡില്‍ വീണ് പരിക്കേറ്റയാള്‍ മരിച്ചു.
മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ കുന്നത്ത്പറമ്പ് സ്വദേശി പരേതനായ വടക്കേ പുറത്ത് അബ്ദുള്‍ ഖാദറിന്റെ മകന്‍ ഫൈസല്‍ (52) ആണ് മരിച്ചത്.
സംഭവത്തില്‍ കുന്നത്ത്പറമ്പ് സ്വദേശിയായ മാളിയേക്കല്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 9.45 ന് കുന്നത്ത് പറമ്പില്‍ വച്ചാണ് സംഭവം. കടയില്‍ കോഴിമുട്ട വാങ്ങാനെത്തിയ ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഫൈസല്‍, ലത്തീഫിനെ മുട്ട കൊണ്ട്
എറിഞ്ഞു. തുടര്‍ന്നുണ്ടായ അടിപിടിയില്‍ ലത്തീഫ് ഫൈസലിനെ പിടിച്ചുതള്ളി. റോഡില്‍ തലയിടിച്ച് വീണ ഫൈസല്‍ ഗുരുതര പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്.

വധശ്രമ കേസില്‍ റിമാന്‍ഡിലായ ലത്തീഫിനെതിരെ തിരൂരങ്ങാടി പോലീസ് കൊലപാതക കുറ്റം ചുമത്തി. മരിച്ച ഫൈസലിന് ഭാര്യയും രണ്ടു മക്കളുണ്ട്.

Kerala

തൊപ്പിക്കെതിരെ നിർണായക നീക്കവുമായി പോലീസ്; സുഹൃത്തുക്കളെ ചോദ്യം ചെയ്തേക്കും

കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന മുഹമ്മദ് നിഹാദിന്‍റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തതിന് പിന്നാലെ നിർണായക നീക്കവുമായി പോലീസ്. കേസിൽ തൊപ്പിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.

എറണാകുളത്തുണ്ടായിരുന്ന തൊപ്പി കേസിന് പിന്നാലെ ജില്ല വിട്ടതായാണ് പോലീസിന്‍റെ നിഗമനം. ഇയാളുടെ സുഹൃത്തുക്കളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് നിഹാദിന്‍റെ യൂട്യൂബ് ചാനൽ പോലീസ് ഇടപെട്ട് പൂട്ടിച്ചത്.

പോലീസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി‌. മുഹമ്മദ് നിഹാദിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷയെയും പോലീസ് റിപ്പോർട്ടിൽ എതിർത്തിരുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തൊപ്പിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു.

എറണാകുളം റൂറൽ സൈബർ പോലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ്‌ ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.

Kerala

ചിറക്കരയിൽ 52ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

ചാത്തന്നൂർ: കൊല്ലം ചിറക്കരയിൽ എംഡിഎംഎയുമായി ഒരാൾ പിടിയിൽ. ചിറക്കരത്താഴം രാഹുൽ നിവാസിൽ രാജന്‍റെ മകൻ രാഹുൽ(32) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 52 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.

പാരിപ്പള്ളി പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്‌ച രാത്രി 7.45ഓടെ ചിറക്കര വാഴവിള ജംഗ്ഷനിൽ നിന്നും ചിറക്കര താഴം പോകുന്ന വഴിയിൽ വച്ചാണ് രാഹുൽ പിടിയിലായത്.

ഏറെ നാളായി കഞ്ചാവും രാസലഹരിയും കച്ചവടം നടത്തി വന്ന രാഹുൽ ആദ്യമായാണ് പോലിസ് പിടിയിലാവുന്നത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ വിലവരുമെന്നും പോലീസ് വ്യക്തമാക്കി.

Kerala

യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസ്; രണ്ട് പേർ പിടിയിൽ

തൃശൂര്‍: ചെന്ത്രാപ്പിന്നിയിൽ യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേർ പിടിയിൽ. റൗഡി ലിസ്റ്റിലുള്ള ചെന്ത്രാപ്പിന്നി കണ്ണനാംകുളം എറാക്കല്‍ വീട്ടില്‍ അനു എന്ന് വിളിക്കുന്ന സൂരജ് (40), ഒല്ലൂര്‍ പൊന്നൂക്കര പുറങ്ങാപറമ്പില്‍ വീട്ടില്‍ വിഷ്ണു (33) എന്നിവരാണ് പിടിയിലായത്.

ജൂലൈ 12ന് വൈകുന്നേരം ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മൊബൈല്‍ ഷോപ്പില്‍ മൊബൈല്‍ നന്നാക്കാന്‍ എത്തിയ ചാമക്കാല സ്വദേശി യദുവിനെയാണ് പ്രതികൾ ആക്രമിച്ച് പണം കവർന്നത്.

പിടിയിലായ സൂരജ് 25 ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണെന്ന് കയ്പമംഗലം പോലീസ് അറിയിച്ചു. ഒല്ലൂര്‍ പോലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ പേരുള്ള വിഷ്ണു എട്ട് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. കയ്പമംഗലം പോലീസ് ആണ് പ്രതികളെ പിടികൂടിയത്.

 

Kerala

കൊല്ലത്ത് വേദനസംഹാരി ഗുളികകളുടെ വൻശേഖരവുമായി യുവാവ് പിടിയിൽ

കൊല്ലം: കൊല്ലം വാളത്തുങ്കലിൽ വേദനസംഹാരി ഗുളികകളുടെ വൻശേഖരവുമായി യുവാവ് പിടിയിൽ. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്‍റു സേവിയർ (36) ആണ് പിടിയിലായത്. കൊല്ലം എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയിൽ നിന്ന് 6,200 ടൈഡോൾ ഗുളികകളും, 20 നൈട്രേസെപം ഗുളികകളും എക്സൈസ് കണ്ടെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20ഓടെ വാളത്തുങ്കൽ ഗുരുമന്ദിരം ജംഗ്ഷനിലുള്ള ഇടറോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്.

 

Kerala

ഓപ്പറേഷൻ തണ്ടർ; ഒൻപത് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ പൂപ്പാനിയിൽ ഒൻപത് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ. മുർഷിദാബാദ് സ്വദേശി സഹിൻ മണ്ഡൽ, ഇയാളുടെ സുഹൃത്തിന്‍റെ ഭാര്യ സബീഗുൻഹർ ഘാത്തുൻ എന്നിവരാണ് പിടിയിലായത്.

എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വാടകവീടിന്‍റെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് ലഹരിക്കെതിരെ നടത്തുന്ന ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

 

National

വഴക്കിനിടെ ഭാര്യ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ചു; യുവാവ് മരിച്ചു

ഭുവനേശ്വർ: ഒഡീഷയിലെ ബോലാങ്കിരിൽ കുടുംബ വഴക്കിനിടെ ഭാര്യയിൽനിന്നു മൊബൈൽ ഫോൺ കൊണ്ടു തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. ചിന്മിഭാട്ടി പാദ സ്വദേശി സ്വപ്നേശ്വർ മിശ്ര ആണ് മരിച്ചത്.

ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഭാര്യ മൊബൈൽ എടുത്തു യുവാവിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ബോലാങ്കിറിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സ്വപ്നേശ്വറിന്‍റെ ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്നു ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു മടക്കി.

വീട്ടിലെത്തിയതിനു പിന്നാലെ യുവാവിന്‍റെ ആരോഗ്യനില വഷളായതോടെ കുടുംബാംഗങ്ങൾ ചേർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച സ്വപ്നേശ്വർ മരണത്തിനു  കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ യുവാവിന്‍റെ പിതാവ് പോലീസിൽ പരാതി നൽകി. മകന്‍റെ മരണത്തിന് ഉത്തരവാദി മരുമകളാണെന്നും വിശദമായ അന്വേഷണം നടക്കണമെന്നും പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു.

അന്വേഷണം ആരംഭിച്ച പോലീസ് സ്വപ്നേശ്വറിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.

Kerala

കാറിനും ഓട്ടോറിക്ഷകള്‍ക്കും തീയിട്ട് അജ്ഞാതന്‍; സ്‌കൂട്ടറുകള്‍ കനാലിലേക്ക് തള്ളി

കൊച്ചി: ചെല്ലാനം കണ്ണമാലിയില്‍ വാഹനങ്ങള്‍ക്ക് തീയിട്ട് അജ്ഞാതന്‍. രണ്ടു ഓട്ടോറിക്ഷകളും കാറുമാണ് അജ്ഞാതന്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചത്. ആല്‍ബി എന്നയാളുടെ ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. മറ്റു വാഹനങ്ങള്‍ക്ക് തീപിടിച്ചത് കണ്ടവര്‍ തീയണയ്ക്കുകയായിരുന്നു.

കൂടാതെ രണ്ടു സ്‌കൂട്ടറുകള്‍ കനാലിലേക്ക് തള്ളിയിടുകയും ചെയ്തു. കണ്ണമാലി, കുണ്ടുപറമ്പ്, കമ്പനിപ്പടി പ്രദേശങ്ങളിലെ ഒരു കിലോ മീറ്റര്‍ പരിധിക്കുള്ളിലെ വീടുകളില്‍ നിര്‍ത്തിയിട്ട വണ്ടികളാണ് കൂട്ടമായി നശിപ്പിക്കപ്പെട്ടിരിക്കുന്നത്.

സംശയാസ്പദമായ രീതിയില്‍ ഒരു സ്‌കൂട്ടര്‍ തള്ളിക്കൊണ്ടു പോവുന്ന ഒരാളുടെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും അജ്ഞാതനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഇതിന് പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് പിന്നില്‍ ലഹരി സംഘമാണെന്ന സംശയവുമുണ്ട്.

Kerala

‌‌‌തൊപ്പിക്ക് പൂട്ടിട്ട് സൈബര്‍ പോലീസ്; യൂട്യൂബ് ചാനൽ നീക്കം ചെയ്തു

കൊച്ചി: സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന മുഹമ്മദ് നിഹാദിന്‍റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി‌. മുഹമ്മദ് നിഹാദിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷയെയും പോലീസ് റിപ്പോർട്ടിൽ എതിർക്കുന്നു.

ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് പോലീസ് റിപ്പോർട്ട്. ആലുവ റൂറല്‍ സൈബര്‍ പോലീസ് ആണ് നിഹാദിനെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്.

എറണാകുളം സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ കേസുകള്‍, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സൃഹൃത്തുക്കള്‍ക്കുമെതിരെ ഉയര്‍ന്നത്.

 

Kerala

മൂക്കുത്തിക്കായി വയോധികയെ കൊലപ്പെടുത്തിയ കേസ്; ഒരാൾ കൂടി പിടിയിൽ

പാലക്കാട്‌: പാലക്കാട്‌ വടകരപ്പതിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ നേരത്തെ പിടിയിലായ പ്രതി ഉദയകുമാറിന്‍റെ സുഹൃത്തായ 17കാരനാണ് പിടിയിലായത്.

ആട്ടയാമ്പതിയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സരസമ്മാളിനെ മൂക്കുത്തിയ്ക്ക് വേണ്ടിയായിരുന്നു കൊലപ്പെടുത്തിയത്. ജൂൺ 10 മുതൽ സരസമ്മാളിനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് മകൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.

അയൽവാസിയായ ഉദയകുമാറും സുഹൃത്തായ 17 കാരനും ചേർന്നാണ് കൊലപാതകം നടത്തിയത്. സരസമ്മാൾ ധരിച്ചിരുന്ന രണ്ടു സ്വർണ മൂക്കുത്തികൾ കൈക്കലാക്കാൻ പ്രതികളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി വടിവാൾ കൊണ്ട് കൊലപ്പെടുത്തിയ ശേഷം വീട്ടിലെ ശുചി മുറിയിൽ വച്ചു കത്തിക്കുകയായിരുന്നു.

തുടർന്ന് ശരീര അവശിഷ്ടങ്ങൾ വീടിനു പുറകു വശത്തു കുഴിച്ചിടുകയും ചെയ്തു. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ഉദയകുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിലാണ് കൊലപാതകം പുറത്തുവന്നത്. പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനയിൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.

Kerala

‌‌‌സ്‌റ്റേഷനറി കടയുടെ മറവിൽ ലഹരി വിൽപന; പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ സ്‌റ്റേഷനറി കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ പ്രതി പിടിയിൽ. അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടിൽ മുസ്‌തഫ ആണ് കേസിൽ പിടിയിലായത്.

ഇയാളുടെ വാടക വീട്ടിൽ നിന്ന് 5,200 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് കണ്ടെടുത്തു. വീടിനുള്ളിലും സ്കൂട്ടറിന്‍റെ ഡിക്കിയിൽ നിന്നുമാണ് ‌ആറ് ചാക്കുകളിലായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. ‌

പ്രതിയുടെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി വീട് വാടകയ്ക്ക് എടുത്തത് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിക്കാനാണെന്നും പോലീസ് വ്യക്തമാക്കി.

 

 

Kerala

കവർച്ച കഴിഞ്ഞ് കൊല്ലത്തേയ്ക്ക്; കേരള പോലീസിന്‍റെ സഹായത്തോടെ പ്രതികളെ തമിഴ്നാട് പോലീസ് പിടികൂടി

തിരുവനന്തപുരം: ബൈക്കിൽ കറങ്ങിനടന്ന് കവർച്ച നടത്തുന്ന രണ്ട് പേരെ കേരള പോലീസിന്‍റെ സഹായത്തോടെ തമിഴ്നാട് പോലീസ് പിടികൂടി. മധുര സ്വദേശികളായ മുനിസ്വാമി(34), പപ്പുസ്വാമി (32) എന്നിവരാണ് കൊല്ലത്ത് നിന്ന് പിടിയിലായത്.

കരിങ്കലിൽ നിരന്തരം ബൈക്കിലെത്തി കവർച്ച നടത്തുന്ന പ്രതികളെ കുറിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് കൊല്ലത്ത് നിന്ന് പ്രതികളെ പിടികൂടിയത്. മംഗലകുന്ന് സ്വദേശിനിയുടെ അഞ്ചര പവന്‍റെ സ്വർണമാല പൊട്ടിച്ച് പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞതായി പരാതിയുണ്ടായിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ കേരളത്തിലേക്ക് കടന്നതായി തമിഴ്നാട് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് പ്രത്യേക അന്വേഷണ സംഘം കേരള പോലീസിന്‍റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.

Kerala

ശ്രീകാര്യത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിളവൂര്‍ക്കല്‍ സ്വദേശി കാവ്യ(30) ആണ് മരിച്ചത്. ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് കാവ്യയെ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം.

യുവതിക്ക് രണ്ടും ആറും വയസ് പ്രായമുള്ള കുട്ടികളുണ്ട്. കുട്ടികൾക്ക് ഭക്ഷണം നൽകാൻ വേണ്ടി മുറിക്ക് അകത്തുകയറിയ കാവ്യയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എട്ട് വര്‍ഷം മുന്‍പായിരുന്നു കാവ്യയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. സംഭവത്തിൽ മലയിന്‍കീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

National

ടെലിവിഷൻ താരം പോക്സോ കേസിൽ പിടിയിൽ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ടെലിവിഷൻ താരം രോഹിത് ചന്ദേൽ അറസ്റ്റിൽ. മുംബൈയിലെ ഘട്‌കോപര്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദഹിസറിലെ വസതിയില്‍ നിന്നായിരുന്നു അറസ്റ്റ്.

16കാരിയായ പെണ്‍കുട്ടിയെ പ്രതി നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായും എതിര്‍ത്തിട്ടും ഇയാൾ ഫോണിലൂടെ ശല്യം ചെയ്യുന്നത് തുടരുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

ജൂലൈ അഞ്ചിന് രോഹിത് ചന്ദേൽ കുട്ടി താമസിക്കുന്ന സ്ഥലത്തെത്തുകയും തടഞ്ഞ് നിര്‍ത്തി കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

Kerala

എം.ആർ. അജിത് കുമാറിനെതിരായ റിപ്പോർട്ട്; ഡിജിപി നാളെ ശിപാർശ സമർപ്പിച്ചേക്കും

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർ‌ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എം.ആർ. അജിത് കുമാറിനെതിരായ റിപ്പോർട്ടിൽ ഡിജിപി നാളെ ശിപാർശ സമർപ്പിച്ചേക്കും.

റിപ്പോർട്ടിൽ ഡിജിപി നിയമോപദേശം തേടിയിരുന്നു. നിയമോപദേശവും എം.ആർ. അജിത് കുമാറിന്‍റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും ഡിജിപി നാളെ റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു.

എന്നാൽ രണ്ടാഴ്ച പിന്നിട്ടിട്ടും റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാത്തതിനെതിരെ യുഡിഎഫിലും കോൺഗ്രസിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്നാണ് റിപ്പോർട്ട് അടുത്ത ദിവസം സർ‌ക്കാരിന് മുന്നിലേക്കെത്തുന്നത്.

 

 

National

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം

ലക്നോ: ഉത്തർപ്രദേശിലെ രാജ്നഗറിൽ കാണാതായ ഏഴ് വയസുകാരിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശികളായ ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയാണ് നിർമാണത്തിലിരിക്കുന്ന ഷോപ്പിംഗ് മാളിന്‍റെ ബേസ്മന്‍റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടത്.

കൊല്ലപ്പെട്ട പെൺകുട്ടിയും മാതാപിതാക്കളും മാളിന് സമീപമാണ് താമസം. ഇവിടെനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയവർ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിന് മുകളിൽനിന്ന് കുട്ടിയെ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് നിഗമനം.

മിഠായിയും ശീതളപാനീയവും നൽകി ചിലർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ശനിയാഴ്ച പുലർച്ചെ മാളിന്‍റെ ബേസ്മെന്‍റിൽ നഗ്നമായി ചോരയിൽ കുളിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും മാരകമായി പരിക്കേറ്റിരുന്നു. കൈയും കാലും ഒടിഞ്ഞനിലയിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സംശയമുള്ള ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അസിസ്റ്റന്‍റ് കമ്മീഷണർ പ്രിയശ്രീ പാൽ പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ ബലാത്സംഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥിരീകരിക്കാനാകുവെന്നും എസിപി വ്യക്തമാക്കി.

National

ഭാര്യയെയും മക്കളെയും ഉൾപ്പെടെ ആറു പേരെ കൊലപ്പെടുത്തി; ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഒളിവിൽ

ഹൈദരാബാദ്: തെലുങ്കാനയിലെ രംഗാറെഡ്ഡി ജില്ലയിൽ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഭാര്യയെയും രണ്ട് മക്കളെയും തനിക്കെതിരെ പരാതി നൽകിയ 17-കാരിയെയും അമ്മയെയും മുത്തശിയെയും വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ രാജ്കുമാർ (35) എന്ന യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഷാബാദിലെ വീട്ടിൽ വച്ച് രാജ്കുമാർ ആദ്യം ഭാര്യ പാർവ്വതി സരിതയെയും (30), മക്കളായ നാല് വയസുകാരനെയും 18 മാസം പ്രായമുള്ള കുഞ്ഞിനെയും കൊലപ്പെടുത്തി.

ഇതിനുശേഷം ആറ് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് പോയി, തനിക്കെതിരെ പോക്‌സോ കേസ് നൽകിയ 17 വയസുള്ള പെൺകുട്ടിയെയും അവരുടെ അമ്മയെയും മുത്തശിയെയും കൊലപ്പെടുത്തി. കൊലപാതകങ്ങൾക്ക് ശേഷം രാജ്കുമാർ അയാളുടെ പിതാവിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ച ശേഷമാണ് ഒളിവിൽ പോയത്.

മെയ് 16-നാണ് 17-കാരിയായ പെൺകുട്ടി രാജ്കുമാറിനെതിരെ പീഡന പരാതി നൽകിയത്. തുടർന്ന് അറസ്റ്റിലായ ഇയാൾക്ക് സംഭവത്തിന് 10 ദിവസം മുമ്പാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്കായി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവസ്ഥലങ്ങളിൽ ഫോറൻസിക് സംഘമെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

NRI

പെർത്ത് കാർ ദുരന്തക്കേസ്; പ്രതി കുറ്റം സമ്മതിച്ചു

പെർത്ത്: ഓസ്‌ട്രേലിയയിലെ പെർത്തിൽ സന്ദർശക വീസയിൽ മകളെയും പുതുതായി ജനിച്ച പേരക്കുട്ടിയെയും കാണാനെത്തിയിരുന്ന നേപ്പാൾ സ്വദേശിനിയായ 53 വയസുകാരി ബിഷ്ണു കുമാരി ഗുരുംഗ് ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.

ഫെബ്രുവരി ആറിനാണ് അപകടം നടന്നത്. മകളുടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഷ്ണു കുമാരി ഗുരുംഗിന്‍റെ മുറിയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. സംഭവസ്ഥലത്തുവച്ചുതന്നെ അവർ മരിച്ചു. ഓസ്‌ട്രേലിയയിൽ എത്തിയിട്ട് വെറും മൂന്ന് ദിവസങ്ങൾ മാത്രമായിരുന്നു.

കേസിലെ പ്രതിയായ 36 വയസുകാരൻ റൈസ് റോബർട്ട് ഹോക്കിൻസ് കോടതിയിൽ കുറ്റങ്ങൾ സമ്മതിച്ചു. അപകടസമയത്ത് ഇയാൾ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും സ്വാധീനത്തിലായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

കുറ്റസമ്മതം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കേസിന്‍റെ ശിക്ഷാവിധി സെപ്റ്റംബറിൽ പ്രഖ്യാപിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.

National

വ്യവസായിയുടെ വീടിന് മുന്നിൽ ഏറ്റുമുട്ടൽ; പോലീസിന്‍റെ വെടിയേറ്റ് നാല് ഗുണ്ടകൾ കൊല്ലപ്പെട്ടു

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ പോലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഗുണ്ടകൾ കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്കും പരിക്കേറ്റു. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

വിദേശത്തുള്ള കുപ്രസിദ്ധ ഗുണ്ടാത്തലവൻ ദീപക് നന്ദാളിന്‍റെ സംഘവും പോലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗുണ്ടാസംഘം ആയുധങ്ങളുമായി കാറിൽ വ്യവസായിയുടെ വീട്ടിലേക്ക് വരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഉടൻ തന്നെ പോലീസും ഇവിടേക്ക് പുറപ്പെട്ടു. ഗുരുഗ്രാമിലെ സുശാന്ത് ലോകിലെത്തിയപ്പോൾ ഗുണ്ടാസംഘം വ്യവസായിയുടെ വീടിന് നേരേ വെടിയുതിർക്കുന്നതാണ് പോലീസ് കണ്ടത്. ഇതോടെ പോലീസുകാർ ഗുണ്ടകളെ വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് തയാറാകാതിരുന്ന ഗുണ്ടാസംഘം പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ പോലീസും തിരിച്ചടിച്ചു.

ഇരുവിഭാഗവും തമ്മിൽ ഏകദേശം 60 റൗണ്ടോളം വെടിവയ്പ്പുണ്ടായി. ഇതിനിടെ പോലീസിന്‍റെ വെടിയേറ്റ് അഞ്ച് ഗുണ്ടകൾക്ക് പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേർ മരിച്ചിരുന്നു. വെടിവയ്പ്പിൽ പരിക്കേറ്റ മൂന്ന് പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചവരാണ് വെടിവയ്പ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. വിദേശത്തിരുന്ന് ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്ന ദീപക് നന്ദാളിൽനിന്ന് വ്യവസായിക്ക് പല തവണ ഭീഷണികളുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.

ഗുണ്ടാസംഘം സഞ്ചരിച്ചിരുന്ന കാറും ഇവരുടെ കൈവശമുണ്ടായിരുന്ന വിദേശനിർമിത തോക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് ഫൊറൻസിക് സംഘവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ട ഗുണ്ടകളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Kerala

ആഭ്യന്തര മന്ത്രിക്കെതിരേ വ്യാജപ്രചാരണം: ഹരിപ്പാട് സ്വദേശിക്കെതിരേ കേസ്

ഹരിപ്പാട്: സോഷ്യൽ മീഡിയയിലൂടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരേ അപകീർത്തികരമായ രീതിയിൽ വ്യാജപ്രചാരണം നടത്തിയ മണ്ണാറശാല സ്വദേശിക്കെതിരേ ഹരിപ്പാട് പോലീസ് കേസെടുത്തു. മണ്ണാറശാല തുലാംപറമ്പ് നോർത്ത് നന്ദഗോകുലം വീട്ടിൽ അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്.

തിരുവനന്തപുരം ബിജെപി കൗൺസിലറുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിൽ പങ്കുവച്ച ഫേസ്ബുക്ക് വീഡിയോയ്ക്ക് താഴെയാണ് പ്രതി അപകീർത്തികരമായ കമന്‍റിട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും നിലവിൽ ഒളിവിൽ കഴിയുന്നതുമായ വ്യക്തിക്കൊപ്പം ആഭ്യന്തര മന്ത്രി നിൽക്കുന്ന ചിത്രം സഹിതം പങ്കുവെച്ചായിരുന്നു പ്രചാരണം. ഒളിവിൽ കഴിയുന്ന ഈ പ്രതിയെ പോലീസ് മനഃപൂർവം സംരക്ഷിക്കുകയാണെന്ന രീതിയിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ പ്രതി ശ്രമിച്ചതായി പോലീസ് പറയുന്നു.

ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് പോലീസ് കേസെടുത്തത്. ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനി വരുത്താനും പോലീസ് സേനയുടെ ഔദ്യോഗിക കർത്തവ്യനിർവഹണത്തെക്കുറിച്ച് ജനങ്ങളിൽ അവിശ്വാസമുണ്ടാക്കാനും സർക്കാരിനെതിരേ പ്രതികൂല വികാരം സൃഷ്ടിക്കാനും ഇലക്ട്രോണിക് മാധ്യമത്തിലൂടെ ശ്രമിച്ചതിനാണ് കുറ്റം ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻസ് വിഭാഗം നൽകിയ നിർദേശത്തെത്തുടർന്ന് ഹരിപ്പാട് പോലീസാണ് കേസെടുത്തത്.

 

 

NRI

ഉറങ്ങിക്കിടന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കാമുകനും വെടിയേറ്റു മരിച്ച നിലയിൽ

കോസ്റ്റാറിക്ക: കോസ്റ്റാറിക്കയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഗബ്രിയേല ചാവരിയയെയും (28) കാമുകൻ ജോർജ് ഐസക്കിനെയും (30) വീട്ടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ജൂലൈ 4ന് പുലർച്ചെയായിരുന്നു സംഭവം.

ഉറങ്ങിക്കിടക്കുമ്പോൾ വീടിനുള്ളിൽ അതിക്രമിച്ചുകയറിയ അജ്ഞാത സംഘം ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അക്രമികൾ വീടിനു പുറത്തുണ്ടായിരുന്ന ഇവരുടെ വാഹനത്തിന് തീയിടുകയും ചെയ്തു.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ’ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലുമായി ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഗബ്രിയേലയ്ക്ക് 9 വയസുള്ള ഒരു മകളുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Kerala

പൊതുജനം അറിയേണ്ട!, വിജിലൻസിനെ വിവരാവകാശത്തിൽനിന്ന് ഭാഗികമായി ഒഴിവാക്കാൻ നീക്കം

തിരുവനന്തപുരം: ചില കേസ് വിവരം ജനമറിയതെയിരിക്കാൻ ടോപ് സീക്രട്ട് സെക‌്ഷൻ രൂപീകരിച്ചു വിജിലൻസിനെ ഭാഗികമായി വിവരവകാശ പരിധിയിൽനിന്ന് ഒഴിവാക്കാൻ നീക്കം. മാന്വൽ പരിഷ്കരിച്ച് വിജിലൻസിനെ ജനകീയമാക്കാൻ ശ്രമിക്കുന്നു എന്ന അവകാശവാദത്തിന് പിന്നാലെയാണ് ഉന്നതങ്ങളിൽ ഇത്തരമൊരു നീക്കം ആരംഭിച്ചത്.

2025 ജനുവരി 11ന് അന്നത്തെ വിജിലൻസ് ഡയറക്ടർ ഡിജിപി യോഗേഷ് ഗുപ്തയുടെ നിർദേശപ്രകാരം ഐജി കാർത്തിക് കേന്ദ്ര ഏജൻസികളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ മാതൃകയിൽ സംസ്ഥാന വിജിലൻസിനെയും വിവരവകാശ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വിവാദമാകുമെന്ന് മുന്നിൽ കണ്ട് ശിപാർശയിൽ എൽഡിഎഫ് സർക്കാർ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ ഫയൽ വീണ്ടും പൊടി തട്ടി എടുക്കുന്നുവെന്നാണ് സൂചന.

ഉന്നതർക്കെതിരായുള്ള കേസ് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാകുന്നത് അന്വേഷണങ്ങളെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഭാഗികമായി വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടത്തുന്നത്. ഒരു പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണവും തുടർന്ന് വെരിഫിക്കേഷനും നടത്തിയ ശേഷമാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. കേസെടുത്ത് അന്വേഷിച്ചശേഷവും പലതരത്തിലുള്ള വിവരശേഖരണം ഉണ്ടാകും. ഈ ഘട്ടങ്ങളിൽ വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അന്ന് നൽകിയ ശിപാർശയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

2016ൽ വിജിലൻസ് വകുപ്പിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ നിലവിൽ ടോപ് സീക്രട്ട് സെക്ഷൻ വിജിലൻസിൽ ഇല്ല. ഈ സാഹചര്യത്തിൽ വിവിധ സെക്ഷനുകളിലായാണ് ഫയലുകൾ കൈകാര്യം ചെയ്യുന്നത്. അതിൽ രഹസ്യ സ്വഭാവമുള്ള രേഖകളും പെടുന്നു. വീണ്ടും ടോപ് സീക്രട്ട് സെക്ഷൻ രൂപീകരിച്ച് അതു വിവരവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ആഭ്യന്തര വകുപ്പിൽ പൊതുതാത്പര്യമുള്ള അന്വേഷണ റിപ്പോർട്ടുകൾ വിവരാവകാശ നിയമത്തിന്‍റെ വ്യവസ്ഥകൾക്ക് വിധേയമായി നൽകുന്നതിന് നിലവിൽ വിലക്കുകളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ വിജ്ഞാപനപ്രകാരം സംസ്ഥാന പോലീസ് വകുപ്പിനു കീഴിലുളള ക്രൈം റിക്കാർഡ്സ് ബ്യൂറോ ഉൾപ്പെടെ എട്ട് പ്രധാന ഇന്‍റലിജൻസ്, സുരക്ഷാ വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കൂടാതെ ഈ വിഭാഗങ്ങളിൽനിന്നും സെക്രട്ടേറിയേറ്റിലെ ആഭ്യന്തര (രഹസ്യ വിഭാഗം എ), ആഭ്യന്തര (രഹസ്യ വിഭാഗം ബി) വകുപ്പുകളിലേക്ക് അയയ്ക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളെയും റിപ്പോർട്ടുകളെയും വിജ്ഞാപനത്തിലൂടെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

National

അയോധ്യ: ജീവനക്കാരുടെ ഫോൺവിളി പരിശോധിക്കണമെന്ന് അഖിലേഷ് യാദവ്

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പിനെ ക്കുറിച്ചറിയാൻ ക്ഷേത്രം ജീവനക്കാരുടെ ഫോൺവിളികളും പരിശോധിക്കണമെന്ന് സമാജ്‌വാദിപാർട്ടി നേതാവ് അഖിലേഷ് യാദവ്.

ഇത്തരത്തിൽ പരിശോധിക്കപ്പെട്ടാൽ 99.9 ശതമാനവും ബിജെപി കേന്ദ്രങ്ങളുമായി ബന്ധം പുലർത്തുന്നതായി കാണാം. ഇത് ബിജെപിക്കുള്ളിൽത്തന്നെ ചേരിപ്പോരുകൾക്ക് വഴിവയ്ക്കുമെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിക്കുള്ളിൽ ആക്ഷേപങ്ങളും തർക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. അവർ പലരും തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അഖിലേഷ് വ്യക്തമാക്കി.

Kerala

ലഹരി വില്‍പനക്കാരെന്ന് ആരോപിച്ച് യുവാക്കളുടെ തല മൊട്ടയടിച്ചതായി പരാതി

പെരുമ്പാവൂര്‍: കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിയതെന്ന് ആരോപിച്ചു യുവാക്കളുടെ തലമൊട്ടയടിച്ച് മര്‍ദിച്ചതായി പരാതി. ഇന്നലെ വൈകിട്ട് കണ്ടന്തറ ഭായ് കോളനിക്കു സമീപത്തായിരുന്നു സംഭവം. അല്‍ഫാസ്, ഗോകുല്‍, ആല്‍ബിന്‍ എന്നിവര്‍ക്കു നേരെയാണ് ഒരു സംഘത്തിന്‍റെ ആക്രമണം ഉണ്ടായത്.

സമീപത്തെ സോഡ നിര്‍മാണ യൂണിറ്റില്‍ ജോലി തേടി എത്തിയ ഇവരെ ഒരു സംഘം കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിയതെന്ന് ആരോപിച്ചാണ് തടഞ്ഞു നിര്‍ത്തി തല മൊട്ടയടിച്ച ശേഷം വിവസ്ത്രരാക്കി മര്‍ദിച്ചെന്നാണ് പരാതി.

സംഭവത്തിനു ശേഷം സംഘത്തിൽനിന്നു രക്ഷപ്പെട്ടെത്തിയ മൂവരും ബന്ധുക്കളുടെ സഹായത്തോടെ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

International

യുഎസിൽ ഭാര്യയെ കൊന്ന കേസിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

വാഷിംഗ്ടൺ: യുഎസിൽ ഭാര്യയെ കൊന്ന കേസിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. എൻജിനീയറായ തെലുങ്കാന സ്വദേശി അവിനാശ് നരണേയ് (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് അവിനാശിന്‍റെ ഭാര്യ രാജിത സബിനേനി (27)യെ വാഷിംഗ്ടണിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ ശുചിമുറിക്കുള്ളിലായിരുന്നു യുവതിയുടെ മൃതദേഹം. ശുചിമുറിയിൽ കയറിയ ഭാര്യ വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് അവിനാശ് തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി വാതിൽ തകർത്ത് അകത്ത് കയറിയെങ്കിലും രാജിത മരണമടഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞ് ആറുമാസം തികയാനിരിക്കെയായിരുന്നു രാജിതയുടെ മരണം. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. ശ്വാസംമുട്ടിയാണ് യുവതിയുടെ മരണമെന്നും കൊലപാതകമാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതോടെ അവിനാശിനെ കേന്ദ്രീകരിച്ചായി അന്വേഷണം. എന്നാൽ, പോലീസിന്‍റെ ചോദ്യങ്ങളിൽനിന്ന് ഇയാൾ പലതവണ വിദഗ്ധമായി ഒഴിഞ്ഞുമാറി.

സംഭവം നടക്കുമ്പോൾ ഇ‍യാൾ പുറത്തുപോയിരുന്നതായും അരമണിക്കൂർ കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് രാജിത ശുചിമുറിക്കുള്ളിൽലാണെന്ന് ശ്രദ്ധയിൽപ്പെട്ടതെന്നുമായിരുന്നു അവിനാശിന്‍റെ മൊഴി. എന്നാൽ, ഈ സമയം വീടിനുള്ളിലേക്ക് പുറത്തുനിന്ന് മറ്റാരും പ്രവേശിച്ചിട്ടില്ലെന്ന് ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച് പോലീസ് ഉറപ്പാക്കി. വീട്ടിലെ സ്മാർട്ട് ലോക്ക് സിസ്റ്റം പരിശോധിച്ചാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ അവിനാശിലേക്ക് വീണ്ടും അന്വേഷണമെത്തി. ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങളടക്കം വിശദമായി പരിശോധിച്ചതോടെ ഇന്ത്യയിലുള്ള ഒരു യുവതിയുമായി ഇയാൾക്ക് രഹസ്യബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.

രാജിതയെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ ഈ യുവതിയുമായി അവിനാശ് അടുപ്പത്തിലായിരുന്നു. വിവാഹം ഉറപ്പിച്ചിട്ടും ഇരുവരും ബന്ധം തുടർന്നു. കാമുകി അവിനാശിന്‍റെ വിവാഹചടങ്ങിലും പങ്കെടുത്തിരുന്നു. വിവാഹശേഷം യുഎസിലേക്ക് എത്തിയിട്ടും അവിനാശ് സ്ഥിരമായി ഫോണിലൂടെ യുവതിയുമായി ബന്ധം തുടർന്നു. ദിവസം ചുരുങ്ങിയത് നാലുതവണയെങ്കിലും കാമുകിയെ വിളിക്കുന്നതും പതിവായിരുന്നു. രാജിതയെ കൊലപ്പെടുത്തിയ ദിവസവും ഇയാൾ കാമുകിയെ വിളിച്ചതായി കണ്ടെത്തി. ഭാര്യയുടെ മൃതദേഹത്തിന്‍റെ ചിത്രവും കാമുകിയ്ക്ക് അയച്ചുനൽകിയിരുന്നു. എന്നാൽ, ഈ സന്ദേശങ്ങളെല്ലാം ഫോണിൽനിന്ന് ഇയാൾ നീക്കംചെയ്തു.

അന്വേഷണത്തിനിടെ അവിനാശും രാജിതയും തമ്മിൽ നടത്തിയ ചില ചാറ്റുകളും പോലീസ് കണ്ടെത്തി. അവിനാശ് അടുത്തിടെയായി ഉണ്ടാക്കി നൽകുന്ന സ്മൂത്തിക്ക് ചുമമരുന്നിന്‍റെ രുചിയുണ്ടെന്ന് രാജിതയുടെ പരാതിപ്പെടുന്ന സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു. ഈ സന്ദേശങ്ങളടക്കമുള്ള ഡിജിറ്റൽ തെളിവുകളെല്ലാം ശേഖരിച്ചശേഷം യുവാവിനെ നിരന്തരം ചോദ്യംചെയ്തു. തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.

Latest News

Corehub Up