x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയ്യന്തോൾ ദേശം പുലിയൊരുക്കം ഇന്ന്

വെബ് ഡെസ്ക്
Published: August 9, 2026 02:39 AM IST | Updated: August 9, 2026 02:39 AM IST

പുലിക്കളിക്ക് നൽകിവരുന്ന സാന്പത്തികസഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. നിജി ജസ്റ്റിനും എ. പ്രസാദും മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകുന്നു.

തൃശൂർ: പുലിക്കളിയിൽ ഓരോവർഷവും വ്യത്യസ്തതകളുമായെത്തുന്ന അയ്യന്തോൾ ദേശത്തിന്‍റെ പുലിയൊരുക്കം ഇന്ന്. രാവിലെ പത്തിന് അയ്യന്തോളിന്‍റെ പുലിമടയായ അയ്യന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണു പുലിയൊരുക്കം സംഘടിപ്പിക്കുന്നത്.
പുലിക്കളിയിലെ കേമൻമാരും ജനപ്രിയരുമാണ് അയ്യന്തോൾ ദേശം. നാലാമോണനാളിൽ തൃശൂരിന്‍റെ നഗരവീഥികളെ പ്രകന്പനം കൊള്ളിക്കാൻ പുലിച്ചേലും പുലിച്ചുവടുമായി അരമണിയും കിലുക്കി മടവിട്ടിറങ്ങാൻ തയാറായ പുലികൾക്കുവേണ്ട പരിശീലനവും മാർഗനിർദേശവും നൽകും. പുലിവേഷമില്ലാതെയാണ് ലക്ഷണമൊത്ത പുലികളെ പുലിമടയിൽ അണിനിരത്തുന്നത്. പുലിക്കളി സംബന്ധിച്ച് കോർപറേഷന്‍റെ നിർദേശങ്ങളും വിശദമാക്കി നൽകും.
‌കൂടുതൽ ജനപ്രിയരാകാനും പുതുതായി എത്തിച്ച പുലിവേഷങ്ങൾ പരിചയപ്പെടാനുമാണു പുലിയൊരുക്കം നടത്തുന്നത്.

Tags : Nattuvishesham Local News tiger colony

Recent News

Corehub Up