x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒഴുക്കിൽപ്പെട്ട അതിഥി തൊഴിലാളിയെ കണ്ടെത്താനായില്ല

വെബ് ഡെസ്ക്
Published: July 21, 2026 03:22 AM IST | Updated: July 21, 2026 03:22 AM IST

നിഗം കുമാറിനെ കണ്ടെത്താൻ അഗ്നി രക്ഷാസേന തെരച്ചിൽ നടത്തുന്നു.

നാദാപുരം: വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട അതിഥി തൊഴിലാളിയെ രണ്ടാം ദിനവും കണ്ടെത്താനായില്ല. യുപി സ്വദേശി നിഗം കുമാറിനെയാണ് വിലങ്ങാട് പുഴയിൽ കാണാതായത്. അഗ്നി രക്ഷാസേനയും നാട്ടുകാരും തിങ്കളാഴ്ച്ച രാവിലെ മുതൽ വ്യാപക തെരച്ചിലാണ് പുഴയിൽ നടത്തിയത്.
പുഴയിലെ അതിശക്തമായ കുത്തൊഴുക്ക് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. യുവാവ് ഒഴുക്കിൽപ്പെട്ട കുളിക്കാവ് ഭാഗത്ത് സാഹസികമായ തരത്തിലാണ് സ്‌കൂബാ ടീം നടത്തിയത്. കുളിക്കാവ് മുതൽ ഹനുമാൻ കുണ്ട് പാലത്തിനു സമീപം വരെയും പുഴയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലും വ്യാപക പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഒഴുകിപോയിട്ടുണ്ടാകും എന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിൽവിഷ്ണുമംഗലം ബണ്ട് പരിസരത്തും പരിശോധന നടത്തി.

പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന്തിങ്കളാഴ്ചത്തെ തെരച്ചിൽ വൈകീട്ടോടെ അവസാനിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴിന് തെരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച പകൽ രണ്ടോടെയാണ് നിഗം കുമാർ വിലങ്ങാ ട് പുഴയോരത്ത് കുളിക്കാവ് കുളിക്കാൻ ഇറങ്ങിയത്. കൂടെയുണ്ടായിരുന്ന രണ്ടു പേരെ രക്ഷപ്പെടുത്തി.

കെ.എം. അഭിജിത്ത് എംഎൽഎ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്‍റ്എം. സജിന എന്നിവർ സ്ഥലത്തെത്തി.നാദാപുരം സ്റ്റേഷൻ ഓഫീസർ അരുൺ മോഹന്‍റെ നേതൃത്വത്തിലുള്ള ഇരുപത് അംഗ സേനയാണ് തെരച്ചിൽ നടത്തിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് എത്തിയ മുങ്ങൽ വിദഗ്ധന്മാരും തെരച്ചിൽ പങ്കാളികളായി.

Tags : Nattuvishesham DistrictNews

Recent News

Corehub Up