പെരുമ്പല്ലൂര്‍ കാക്കനാട് ജിയോ ആഗസ്തിയുടെ വീട്ടുമുറ്റത്തെ സംരക്ഷണഭിത്തിയും മതിലും തകര്‍ന്ന നിലയില്‍.
കൂത്താട്ടുകുളം/മൂവാറ്റുപുഴ: കനത്ത മഴയിൽ പുറ്റാനിമലയിലും ആരക്കുഴ പെരുമ്പല്ലൂര്‍ കണ്ണങ്ങാടി പത്താം പീയൂസ് പള്ളിക്ക് സമീപവും വീടിന്റെ സംരക്ഷണഭിത്തി കൾ ഇടിഞ്ഞുവീണു.
പുറ്റാനിമലയിൽ പാറത്തൊട്ടയില് വര്‍ക്കിയുടെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞു വീണത്. ബാക്കി ഭാഗങ്ങള്‍ കൂടി ഏതു നിമിഷവും ഇടിഞ്ഞുവീഴാം.
ആരക്കുഴ പെരുമ്പല്ലൂര്‍ കണ്ണങ്ങാടി പത്താം പീയൂസ് പള്ളിക്ക് സമീപം കാക്കനാട് ജിയോ ആഗസ്തിയുടെ വീടിന്റെ മുറ്റത്തുള്ള സംരക്ഷണ ഭിത്തിയും മതിലും തകര്‍ന്ന് സമീപവാസിയുടെ വീട്ടുമുറ്റത്തേക്കാണ് വീണത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.
സമീപത്തെ കോടമുള്ളില്‍ ജോയിച്ചന്റെ വീട്ടുമുറ്റത്തെ കാര്‍ പോര്ച്ചിലേയ്ക്കാണ് സംരക്ഷണഭിത്തിയും തകര്‍ന്ന കല്ലും മണ്ണും പതിച്ചത്. മൂന്നു മീറ്റര്‍ ഉയരത്തിലും 15 മീറ്റര്‍ നീളത്തിലുമുള്ള ഭാഗമാണ് തകര്‍ന്നത്.
സംരക്ഷണഭിത്തി ഇടിഞ്ഞ് മാറാടി കായനാട് മകിടുപാറപുത്തന്പുരയില്(പടിഞ്ഞാറേകോളുത്തറ) സുമതി വാസുവിന്റെ വീട് അപകട ഭീഷണിയിലായി. ശക്തമായ മഴയില്‍ വീടിനു പിന്നില്‍ മൂവാറ്റുപുഴ ആറിനോട് ചേര്‍ന്നുള്ള മുറ്റത്തിന്റെ സംരക്ഷണഭിത്തിയാണ് ഇന്നലെ ഉച്ചയോടെ പുഴയിലേക്ക് ഇടിഞ്ഞത്.
തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് മുറ്റത്ത് വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞു വീഴാറായ സ്ഥിതിയിലാണ്. ആറംഗ കുടുംബമാണ് വീട്ടില്‍ താമസിക്കുന്നത്. ഇവരെ പഞ്ചായത്ത് അധികൃതര്‍ സമീപത്തെ വീട്ടിലേക്ക് മാറ്റി.
Tags : Nattuvishesham District News house collapsed heavy rain