ഫോർട്ടുകൊച്ചി: കൊച്ചിയില്‍ രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ മൂന്ന് യുവാക്കള്‍ മരിച്ചു. തോപ്പുംപടി ചെമ്മീന്‍സ് ജംഗ്ഷനില്‍ പുളിന്തറ വീട്ടില്‍ പി.എക്സ്. ജേക്കബിന്റെ മകന് കെല്‍വിന്‍ (24), ആര്യകാട് നടുവത്ത് മുറി റോഡില്‍ നികര്‍ത്തില്‍ വീട്ടില്‍ ഷിബുവിന്റെ മകന് എന്‍.എസ്. സൂരജ് (25), പള്ളുരുത്തി സി.കെ. ശ്രീധരന് റോഡില്‍ തുണ്ടിയില്‍ അനന്തു കൃഷ്ണ (21) എന്നിവരാണ് മരിച്ചത്.
ഫോര്‍ട്ടുകൊച്ചി നസ്രത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിലാണ് കെല്‍വിനും സൂരജും മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കെല്‍വിന്റെ ബൈക്ക് സൂരജാണ് ഓടിച്ചിരുന്നത്. അപകടത്തില്‍ സൂരജ് തത്ക്ഷണം മരിച്ചു. കെല്‍വിന്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പാണ് മരിച്ചത്. സൂരജ് ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഷെഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് പള്ളുരുത്തി സ്വദേശി അനന്തു മരിച്ചത്. സംസ്കാരം നടത്തി.
കെല്‍വിന്റെയും സൂരജിന്റെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇരുവരുടെയും സംസ്കാരം പിന്നീട് നടക്കും. കെൽവിന്റെ അമ്മ സീന കുവൈറ്റിലാണ്. സൂരജിന്റെ പിതാവ് ഷിബു അബുദാബിയിലും സഹോദരി ദേവിക കാനഡയിലുമാണ്.
Tags : nattu vishesham Three youths die