പ്രതീകാത്മക ചിത്രം
കൊച്ചി: വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കേരള റോഡ് സേഫ്റ്റി അഥോറിറ്റി അനുവദിച്ച ഒന്നരകോടിയുടെ പദ്ധതി എത്രയും വേഗം പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്.
പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് നിർദേശം നൽകിയത്. ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറ്കടർ യഥാസമയം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള സഹായം പൊതുമരാമത്ത് വകുപ്പിന് നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.
സ്വീകരിച്ച നടപടികൾ എക്സിക്യൂട്ടീവ് എൻജിനീയർ കമ്മിഷനെ അറിയിക്കണം. കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റോഡ് സേഫ്റ്റി അഥോറിറ്റി തുക അനുവദിച്ചത്. കമ്മിഷൻ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. തുടർന്നാണ് തുക അനുവദിച്ചത്.
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടറും കമ്മിഷനെ അറിയിച്ചു.
Tags : Traffic congestion NattuVishasham DistrictNews