x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചന്ദനപ്പള്ളി പാലത്തിലൂടെയുള്ള യാത്ര ദുരിതപൂര്‍ണം

വെബ് ഡെസ്ക്
Published: September 9, 2026 10:18 PM IST | Updated: September 9, 2026 10:18 PM IST

ആനയടി-കൂടല്‍ റോഡില്‍ ശോച്യാവസ്ഥയിലായ ചന്ദനപ്പള്ളി പാലം.

കൊടുമണ്‍: പുതുക്കിപ്പണിത ചന്ദനപ്പള്ളി പാലത്തിന്‍റെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.

കൊടുമണ്‍ - ആനയടി - കൂടല്‍ റോഡിലെ ചന്ദനപ്പള്ളി പാലത്തിലൂടെയുള്ള യാത്ര അപകടാവസ്ഥയിലായിട്ട് ഏറെ നാളാകുന്നു. മൂന്നുവര്‍ഷം മുന്‍പ് പുതുക്കിപ്പണിത പാലത്തിന്‍റെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തേക്ക് തള്ളി വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. പാലവും റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ കോണ്‍ക്രീറ്റും ടാറിംഗും ഇളകി മാറി കുഴി രൂപപ്പെട്ട് വെള്ളം കെട്ടി നില്‍ക്കുകയാണ്. വാഹനങ്ങള്‍ ഈ കുഴിയില്‍ ചാടി അപകടത്തില്‍പ്പെടുന്നു. ആനയടി-കൂടല്‍ റോഡിന്‍റെ നിര്‍മാണ സമയത്ത് വീതി കുറഞ്ഞ പാലം ഇളക്കി വീതികൂട്ടി പുതുക്കിപ്പണിതതാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച പാലം മൂന്നു വര്‍ഷം കഴിഞ്ഞപ്പോഴേക്കും തകര്‍ച്ചയിലായി. പാലത്തിലൂടെ രാത്രി സഞ്ചരിക്കാനും കഴിയില്ല. തെരുവുവിളക്ക് ഇല്ലെങ്കില്‍ ദുരിതം ഇരട്ടിക്കും. ആവശ്യത്തിന് വെളിച്ചമില്ലാത്തതു കാരണം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവായി. ബിഎംബിസി പ്രകാരം ഉന്നത നിലവാരത്തില്‍ പണിത റോഡാണിത്.

ആദ്യഘട്ട നിര്‍മാണം മാത്രമാണ് റോഡില്‍ നടന്നത്. രണ്ടാം ഘട്ട നിര്‍മാണം ഇതേവരെ നടന്നിട്ടില്ല. റോഡിന്‍റെ പല ഭാഗവും ഇളകിത്തുടങ്ങി. കൂടാതെ ഓടയുടെ നിര്‍മാണവും പലയിടത്തും മുടങ്ങിക്കിടക്കുകയാണ്.പല ഭാഗങ്ങളും കാടുകയറി ദുരിതം ഉണ്ടാകുന്നു.

Tags : Traveling NattuVishasham DistrictNews

Recent News

Corehub Up