x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവധി ദിനങ്ങളില്‍ തോടുകളില്‍ മീന്‍പിടിത്തവുമായി ഗോത്ര വിദ്യാര്‍ഥികള്

വെബ് ഡെസ്ക്
Published: July 26, 2026 03:51 AM IST | Updated: July 26, 2026 03:51 AM IST

വള്ളിയൂര്‍ക്കാവിന് സമീപം തോട്ടില്‍ മീന്‍ പിടിക്കുന്ന ഗോത്ര വിദ്യാര്‍ഥികള്‍.

മാനന്തവാടി: അവധി ദിനങ്ങളില്‍ തോടുകളില്‍ മീന്‍പിടിത്തവുമായി ഗോത്ര വിദ്യാര്‍ഥികള്‍. കളിയും മൊബൈല്‍ ഫോണ്‍ ഉപയോഗവും മാറ്റിവച്ച് വള്ളിയൂര്‍ക്കാവ്, ആറാട്ടുതറ തുടങ്ങിയ പ്രദേശങ്ങളിലെ തോടുകളിലാണ് കുട്ടികളുടെ മീന്‍ പിടിത്തം. ശനി, ഞായര്‍ ദിവസങ്ങളിലെ മീന്‍പിടിത്തം ഹോബിയാക്കിയിരിക്കുകയാണ് കുട്ടികളില്‍ പലരും.
വലകള്‍ക്ക് പകരം തോര്‍ത്തും തുണിയും ഉപയോഗിച്ചാണ് മീനുകളെ പിടിക്കുന്നത്. പരലും മറ്റു ചെറുമീനുകളും വട്ടോനും അപൂര്‍വമായി കൊഞ്ചുമാണ് കുട്ടികള്‍ക്ക് കിട്ടുന്നത്. പിടിക്കുന്ന മീനുകളെ വീടുകളിലെത്തിച്ച് വറുക്കുകയും കറിയാക്കുകയുമാണ് ചെയ്യുന്നത്. പരമ്പരാഗത അറിവും പ്രകൃതിയോടിണങ്ങിയ ജീവിതരീതിയും ഏറ്റെടുത്ത് കുട്ടികള്‍ മീന്‍ പിടിക്കാനിറങ്ങുന്നത് കാഴ്ചക്കാര്‍ക്ക് കൗതുകമാകുകയാണ്.

Tags : NattuVishasham DistrictNews

Recent News

Corehub Up