x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡബ്ല്യുഐപി 24 വര്‍ഷത്തിനിടെ സാന്ത്വന പരിചരണം ലഭ്യമാക്കിയത് 39,018 പേര്‍ക്ക്

വെബ് ഡെസ്ക്
Published: July 26, 2026 04:19 AM IST | Updated: July 26, 2026 04:19 AM IST

പ്രതീകാത്മക ചിത്രം

കല്‍പ്പറ്റ: വയനാട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ ജില്ലയില്‍ കഴിഞ്ഞ 24 വര്‍ഷത്തിനിടെ സാന്ത്വന പരിചരണം ലഭ്യമാക്കിയത് 39,018 പേര്‍ക്ക്. 11,031 കാന്‍സര്‍ ബാധിതരും 2,180 വൃക്കരോഗികളും ഇതില്‍ ഉള്‍പ്പെടുമെന്ന് ഡബ്ല്യുഐപി ഭാരവാഹികള്‍ പറഞ്ഞു.

നിലവില്‍ 6,933 പേരാണ് പരിചരണത്തില്‍. ഇതില്‍ 1,432 കാന്‍സര്‍, 696 വൃക്ക രോഗികളുണ്ട്. വാര്‍ധക്യജന്യരോഗങ്ങള്‍ പിടിപെട്ട 1,523-ഉം മാനസിക പ്രശ്‌നങ്ങളുള്ള 742-ഉം ആളുകള്‍ സാന്ത്വന ചികിത്സ നേടുന്നുണ്ട്. സിവിഎ-807, പിവിഡി-376, പാരാപ്ലീജിയ-257, എച്ച്‌ഐവി-24, മറ്റുള്ളവര്‍ 1,076 എന്നിങ്ങനെയാണ് പരിചരണത്തിലുള്ള ബാക്കി ആളുകളുടെ എണ്ണം.

ജില്ലയില്‍ കല്‍പ്പറ്റ ശാന്തി പാലിയേറ്റീവ് കെയര്‍, മേപ്പാടി ജ്യോതി പാലിയേറ്റീവ് കെയര്‍, വെള്ളമുണ്ട പാലിയേറ്റീവ് കെയര്‍ എന്നിവിടങ്ങളില്‍ സൗജന്യമായും സൗജന്യനിരക്കിലും ഡയാലിസിസ് സൗകര്യമുണ്ട്. വെള്ളമുണ്ട, മേപ്പാടി, പടിഞ്ഞാറത്തറ, പിണങ്ങോട്, കല്‍പ്പറ്റ, കണിയാമ്പറ്റ, പുല്‍പ്പള്ളി യൂണിറ്റുകളില്‍ സാമൂഹികാധിഷ്ഠിത മാനസികാരോഗ്യപദ്ധതി നടപ്പാക്കിയിട്ടുണ്ട്. വെള്ളമുണ്ട യൂണിറ്റില്‍ ഫിസിയോ തെറാപ്പി ക്ലിനിക് പ്രവര്‍ത്തിക്കുന്നുണ്ട്. മുട്ടില്‍ സ്പര്‍ശം പാലിയേറ്റീവ് യൂണിറ്റ് 35 വൃക്കരോഗികള്‍ക്ക് പ്രതിമാസം 2,000 രൂപ വീതം ലഭ്യമാക്കുന്നുണ്ട്. കെയര്‍ ഹോം ആരംഭിക്കാനിരിക്കയാണ്.

മേപ്പാടി ജ്യോതി പാലിയേറ്റീവ് കെയര്‍ ഭിന്നശേഷിക്കാരായ 58 കുട്ടികള്‍ക്ക് തെറാപ്പികള്‍ ലഭ്യമാക്കുന്നുണ്ട്. പുല്‍പ്പള്ളി കാരുണ്യ പാലിയേറ്റീവ് യൂണിറ്റ് പ്രതിമാസം 31 വൃക്കരോഗികള്‍ക്ക് 3,000 രൂപ വീതവും 23 എച്ച്‌ഐവി ബാധിതര്‍ക്ക് 1,500 രൂപ വീതവും നല്‍കുന്നുണ്ട്. നഴ്‌സുമാര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും ഡബ്ല്യുഐപി പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. സ്റ്റുഡന്‍റ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം ജില്ലയില്‍ സജീവമാണ്.

വരുന്ന അഞ്ച് വര്‍ഷത്തിനിടെ ജില്ലയിലെ ഓരോ പഞ്ചായത്ത്, മുനിസിപ്പല്‍ വാര്‍ഡുകളിലും നിലവിലുള്ളതിലും 20 ശതമാനം കൂടി ആളുകള്‍ക്ക് സാന്ത്വന പരിചരണം ആവശ്യമാകുമെന്ന് ഡബ്ല്യുഐപി ഭാരവാഹികള്‍ പറഞ്ഞു. എല്ലാവര്‍ക്കും സമയബന്ധിതവും കൃത്യവുമായ സേവനം ലഭ്യമാക്കുന്നതിന് കൂടുതല്‍ വോളണ്ടിയര്‍മാരെ കണ്ടെത്തേണ്ടതുണ്ട്. സന്നദ്ധപ്രവര്‍ത്തനത്തിന് എത്തുന്നവര്‍ക്കിടയില്‍ കൊഴിഞ്ഞുപോക്ക് കൂടുതലാണ്.

Tags : NattuVishasham DistrictNews

Recent News

Corehub Up