x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജങ്ക് ഫുഡ് ; ജീവിതശൈലീ രോഗങ്ങള്‍ കൂടുന്നു; പരിശോധന ശക്തമാക്കി അധികൃതര്‍

വെബ് ഡെസ്ക്
Published: July 26, 2026 04:40 AM IST | Updated: July 26, 2026 04:40 AM IST

പ്രതീകാത്മക ചിത്രം

,മലപ്പുറം: ജില്ലയില്‍ ജങ്ക് ഫുഡുകളുടെയും സംസ്‌കരിച്ച ഭക്ഷണപദാര്‍ഥങ്ങളുടെയും ഉപയോഗം ആശങ്കാജനകമായ രീതിയില്‍ വര്‍ധിച്ചുവരുന്നതായി ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലുമാണ് പായ്ക്കറ്റ് ഭക്ഷണങ്ങള്‍, ഫ്രൈഡ് വിഭവങ്ങള്‍, കാര്‍ബൊണേറ്റഡ് ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നിരിക്കുന്നത്.

നഗരപ്രദേശങ്ങള്‍ക്ക് പുറമേ ഗ്രാമീണ മേഖലകളിലേക്കും ഫാസ്റ്റ് ഫുഡ് സംസ്‌കാരം വേഗത്തില്‍ പടരുന്ന അവസ്ഥയാണ്. അമിതമായ അളവില്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര, രാസവസ്തുക്കള്‍ എന്നിവ അടങ്ങിയ ഇത്തരത്തിലുള്ള ഭക്ഷണങ്ങളുടെ പതിവ് ഉപയോഗം ജനങ്ങളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചെറുപ്പക്കാരില്‍ പോലുമുള്ള അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, അസിഡിറ്റി തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കാന്‍ ഇത് പ്രധാന കാരണമാകുന്നുണ്ട്.

കൂടാതെ കുട്ടികളില്‍ പഠനവൈകല്യം, ശ്രദ്ധക്കുറവ്, വിറ്റാമിനുകളുടെ അപര്യാപ്തത മൂലമുള്ള ക്ഷീണം എന്നിവയും വ്യാപകമാണ്. ക്ലീന്‍ കേരള ക്യാമ്പയിന്‍റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. തട്ടുകടകള്‍, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് സെന്‍ററുകള്‍, സ്‌കൂള്‍ കാന്‍റീനുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക സ്‌ക്വാഡുകള്‍ മിന്നല്‍ പരിശോധനകളാണ് നടത്തുന്നത്.

പഴകിയതും ഗുണനിലവാരമില്ലാത്തതുമായ എണ്ണ വീണ്ടും ഉപയോഗിക്കല്‍, കൃത്രിമനിറങ്ങളുടെ അമിതോപയോഗം, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാചകം ചെയ്യല്‍ എന്നിവ കണ്ടെത്തിയ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് അയയ്ക്കുകയും ഭാരിച്ച പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും, പൊതുജനങ്ങള്‍ ഭക്ഷണക്രമത്തില്‍ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up