x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടുപന്നി വേട്ട വ്യാപകം ; കുഴിച്ചു മൂടാൻ വേണം; ഫണ്ടും സ്ഥലവും

വെബ് ഡെസ്ക്
Published: July 26, 2026 04:54 AM IST | Updated: July 26, 2026 04:54 AM IST

പ്രതീകാത്മക ചിത്രം

മലപ്പുറം: ജില്ലയുടെ മലയോര മേഖലകളിലും ഗ്രാമീണ പ്രദേശങ്ങളിലും കൃഷിക്കും ജനങ്ങളുടെ ജീവനും ഒരുപോലെ ഭീഷണിയുയര്‍ത്തുന്ന കാട്ടുപന്നികളെ വകവരുത്തല്‍ തുടരുന്നു. വനംവകുപ്പിന്‍റെയുംം വിവിധ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കണക്കും റിപ്പോര്‍ട്ടുകളും പ്രകാരം ജില്ലയില്‍ ഇതുവരെ 5000-ത്തിലധികം കാട്ടുപന്നികളെയാണ് എംപാനല്‍ഡ് ഷൂട്ടര്‍മാര്‍ വേട്ടയാടി വെടിവച്ചുകൊന്നത്.

എന്നാല്‍ വെടിവെച്ചുകൊല്ലുന്ന പന്നികളെ കുഴിച്ചുമൂടാന്‍ സ്ഥലം കണ്ടെത്തുന്നതിലെ പ്രതിസന്ധി മന്ത്രിമാരെ ബോധ്യപ്പെടുത്തി കാത്തിരിക്കുകയാണ് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍. മലയോരമേഖലകില്‍ വ്യാപക പന്നിവേട്ട തുടരുന്നതിനാല്‍ ഇവയുടെ ജഡം വനത്തില്‍ കുഴിച്ചുമൂടാനാണ് അനുമതി തേടിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക ഉത്തരവ് പ്രകാരം തദ്ദേശ ഭരണ സമിതി അധ്യക്ഷന്മാര്‍ക്ക് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി നല്‍കിയതോടെയാണ് പന്നിവേട്ടയ്ക്ക് വേഗത കൂടിയത്.

നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി താലൂക്കുകളിലെ മലയോര പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ പന്നികളെ വെടിവച്ചുകൊന്നത്.ജില്ലയിലൊട്ടാകെ തോക്ക് ലൈസന്‍സുള്ള 70ലധികം എംപാനല്‍ഡ് ഷൂട്ടര്‍മാരാണുള്ളത്. മരച്ചീനി, വാഴ, തെങ്ങ്, നെല്ല്, ചേമ്പ് തുടങ്ങി ഗ്രാമീണ മേഖലകളിലെ പ്രധാന വിളകളെല്ലാം തന്നെ പന്നിക്കൂട്ടം നശിപ്പിക്കുന്നത് പതിവാണ്.

ഇതിനു പുറമേ, രാത്രികാലങ്ങളില്‍ റോഡിലേക്ക് ചാടുന്ന പന്നികള്‍ മൂലം ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് വെടിവച്ചുകൊല്ലുന്ന പന്നികളുടെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മഹസര്‍ തയാറാക്കി കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്.

പന്നികളെ വെടിവയ്ക്കാനുള്ള നടപടികള്‍ ലളിതമാക്കിയത് കൃഷിനാശം ഒരുപരിധി വരെ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.എന്നാല്‍ കൊന്നൊടുക്കുന്ന പന്നികളുടെ സംസ്‌കാരച്ചെലവുകള്‍ക്കുള്ള ഫണ്ട് പഞ്ചായത്തുകള്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കണമെന്നാണ് ആവശ്യം. കൂടുതല്‍ ഷൂട്ടര്‍മാരെ പാനലില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

Tags : NattuVishasham DistrictNews

Recent News

Corehub Up