x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചന്ദനം മുറിച്ചു കടത്തുന്നതിനിടെ രണ്ടുപേർ വനംവകുപ്പിന്‍റെ പിടിയിൽ

വെബ് ഡെസ്ക്
Published: September 10, 2026 01:43 AM IST | Updated: September 10, 2026 01:43 AM IST

ചന്ദനക്കടത്ത് കേസിൽ അറസ്റ്റിലായ സുനിലും മോഹനനും.

തളിപ്പറമ്പ്: ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ മോഷ്ടാക്കൾ പിടിയിൽ. തിമിരി വില്ലേജിൽപെട്ട തലവിൽ - ലഡാക്ക് റോഡ് പരിസരത്തുനിന്നും ചന്ദനമരം മുറിച്ച് കടത്തിക്കൊണ്ടുപോകുന്നതിനിടെ തലവിൽ വിളയാർകോട് സ്വദേശികളായ പി.വി. സുനിൽ (49), ഇ.വി. മോഹനൻ (38)എന്നിവരാണ് അറസ്റ്റിലായത്. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ സനൂപ് കൃഷ്ണന്‍റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടുന്നത്.

ഇവരിൽനിന്നും 87 കിലോഗ്രാം ചന്ദനക്കഷണങ്ങളും മുറിക്കുവാൻ ഉപയോഗിച്ച കൈവാൾ, കത്തിവാൾ, കടത്താൻ ഉപയോഗിച്ച് ജൂപ്പിറ്റർ സ്കൂട്ടർ എന്നിവ കസ്റ്റടിയിലെടുത്തു.

ഫോറസ്റ്റ് ഓഫിസർമാരായ എം. രഞ്ജിത്ത്, സി.പി. രജനീഷ്, മനോജ് വർഗീസ്, മുഹമ്മദ് ഷാഫി, ജിജേഷ്, അരുൺ, വാച്ചർമാരായ അജീഷ്, ബിനു എന്നിവരും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

 

Tags : arrested NattuVishasham DistrictNews

Recent News

Corehub Up