x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിടെക് വിദ്യാർഥിക്ക് കാഴ്ച നഷ്ടമായ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

വെബ് ഡെസ്ക്
Published: September 17, 2026 01:39 AM IST | Updated: September 17, 2026 01:39 AM IST

പ്രതികൾ

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മുസ്‌ലിം അസോസിയേഷൻ കോളജിൽ മർദനമേറ്റ് ബിടെക് വിദ്യാർഥിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ട സംഭവത്തിൽ രണ്ടുപേർ പിടിയിൽ.

പുതുവൽവിള മണ്ഡപക്കുന്ന് പുത്തൻ വീട്ടിൽ ശിവജിത്ത് (23), വെഞ്ഞാറമൂട് ആലന്തറ നീർച്ചാലിൽ വീട്ടിൽ അക്ഷയ് (23) എന്നിവരാണ് പിടിയിലായത്. ബിടെക് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ അൽ അമീനിനാണ് (21) കണ്ണിനു പരിക്കേറ്റത്. മേയ്‌ രണ്ടിനു രാത്രി കോളജിൽ പൂർവവിദ്യാർഥികളെ ആദരിക്കുന്നതിനു ഇമ്പൾസ് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. തുടർന്ന് പരിപാടിയിലേക്ക് പുറത്തുനിന്നുള്ളവർ പള്ളി ഗേറ്റുവഴി കടന്നുവരികയും കുട്ടികളുമായി അടിപിടി ഉണ്ടാവുകയും ചെയ്തു.

ഇതിനിടെയാണ് അൽഅമീന് കണ്ണിനു പരിക്കേറ്റത്. കേസിൽ ഒന്നാം പ്രതിയായ ശിവജിത് കൈയിൽ കരുതിയിരുന്ന ഇടിവളകൊണ്ട് അൽ അമീ നിന്‍റെ മൂക്കിലും ഇടതു പുരി കത്തിലും ഇടതുകണ്ണിലും ഇടിച്ചു മുറിവേൽപ്പിക്കുക യായിരുന്നു. പരിക്കേറ്റ അൽ അമീൻ തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സ തേടുകയും ഇടതുകണ്ണിനു ശസ്ത്രക്രിയ നടത്തുകയും ചെയ്തു. അൽ അമീന്‍റെ ഇടത് കണ്ണിന്‍റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കോഴിക്കോടുനിന്നും പിടികൂടുകയായിരുന്നു. എസ്ഐ ശ്രീഗോവിന്ദ് , സിപിഒമാരായ നജുഷാ, അനൂപ് എന്നിവരാ ണ് പ്രതികളെ പിടികൂടിയത്.

Tags : District News Nattuvishesham Two arrested B.Tech student

Recent News

Corehub Up