x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഗവ. മെഡിക്കല്‍ കോളജ് മാനന്തവാടിയില്‍ നിലനിര്‍ത്തണമെന്ന ആവശ്യത്തിന് പിന്നില്‍ നിക്ഷിപ്ത താത്പര്യം'

വെബ് ഡെസ്ക്
Published: August 15, 2026 01:25 AM IST | Updated: August 15, 2026 01:25 AM IST

വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം പി.വൈ. മത്തായി ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ ബത്തേരി: ഗവ. മെഡിക്കല്‍ കോളജ് മാനന്തവാടിയില്‍ നിലനിര്‍ത്തുന്നതിന് സ്ഥലം എംഎല്‍എയും മറ്റും നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരുടെ സമ്മര്‍ദമാണെന്ന് വയനാട് മെഡിക്കല്‍ കോളജ് ആക്‌ഷന്‍ കമ്മിറ്റി സ്വതന്ത്രമൈതാനിയില്‍ വിളിച്ചുചേര്‍ത്ത വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം അഭിപ്രായപ്പെട്ടു.

കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്നു സൗജന്യമായി ലഭിച്ച ഭൂമിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പ്രവൃത്തി ഉദ്ഘാടനവും പ്രാരംഭ പ്രവര്‍ത്തനങ്ങളും നടത്തിയതാണ്. എന്നാല്‍ പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലാത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് മടക്കിമലയില്‍ മെഡിക്കല്‍ കോളജിന് നിര്‍മാണം നടത്തേണ്ടെന്ന് തീരുമാനിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി താത്കാലികമായി മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തി.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാനന്തവാടി പരിസരത്ത് മെഡിക്കല്‍ കോളജിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാനായില്ല. ഇതിനിടെ, യഥാര്‍ഥത്തില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാത്തതും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു ആളുകള്‍ക്ക് എളുപ്പം എത്താവുന്നതുമായ മടക്കിമലയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് സ്ഥാപനം മാനന്തവാടിയില്‍ നിലനിര്‍ത്തുന്നതിന് എംഎല്‍എയുടെയും മറ്റും ശ്രമം. മടക്കിമല മെഡിക്കല്‍ കോളജ് പദ്ധതി ആസൂത്രിതമായി അട്ടിമറിക്കുകയാണുണ്ടായത്.

ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം ആക്‌ഷന്‍ കമ്മിറ്റി ലോകായുക്തയില്‍ ഫയല്‍ ചെയ്ത കേസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമായ ഭൂമിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാതെ സ്ഥലം തപ്പി നടക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി.

മെഡിക്കല്‍ കോളജ് മടക്കിമലയില്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു. ബത്തേരി മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് പി.വൈ. മത്തായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം(എസ്എച്ച്ആര്‍പിസി) ജില്ലാ പ്രസിഡന്‍റ് കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി അഡ്വ. വി.പി. യെല്‍ദോ മുഖ്യപ്രഭാഷണം നടത്തി.

ചെയര്‍മാന്‍ ഡോ. എം. ബാലകൃഷ്ണന്‍ തുടര്‍സമരപരിപാടികള്‍ വിശദീകരിച്ചു. കുന്നത്ത് അഷറഫ് (കോണ്‍ഗ്രസ്), വര്‍ഗീസ് വട്ടേക്കാട്ട് (പശ്ചിമഘട്ട സംരക്ഷണ സമിതി), കെ.വി. പ്രകാശ് (സിപിഐ-എംഎല്‍ റെഡ് സ്റ്റാര്‍), കെ. രാജീവന്‍ (എസ്‌യുസിഐ), സാം പി. മാത്യു(സിപിഐ-എംഎല്‍), എ.എം. ഉദയകുമാര്‍ (ഹിന്ദു ഐക്യവേദി), പി. വാസുദേവന്‍(സിസിഡബ്ല്യുഎസ്എ), ബാബു കടമന (ജൈന സമാജം), അഡ്വ. ജോസ് തണ്ണിക്കോട് എന്നിവര്‍ പ്രസംഗിച്ചു. എസ്എച്ച്ആര്‍പിസി ജില്ലാ സെക്രട്ടറി കെ.വി. ഗോകുല്‍ദാസ് മോഹന്‍ താളൂര്‍ എന്നിവർ സംസാരിച്ചു.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up