അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ മാർ ഈവാനിയോസ് അനുസ്മരണ തീർഥാടന പദയാത്രാസംഘത്തെ ഡൽഹി ഗുഡ്ഗാ വ് ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ. തോമസ് മാർ അന്
അടൂർ: പുനരൈക്യ ശില്പി ധന്യൻ മാർ ഈവാനിയോസ് മെത്രാ പ്പോലീത്തയുടെ 73-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്തേക്കുള്ള അനുസ്മരണ തീർഥാടന പദയാത്രയ്ക്ക് അടൂരിൽ വരവേല്പ്.
റാന്നി - പെരുനാട് കുരിശുമല തീർ ഥാടന ദേവാലയത്തിൽ വെള്ളിയാഴ്ച രാവിലെ കർദിനാൾ മാർ ബ സേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആശിർവദിച്ച പ്രധാന പദയാത്രാസംഘം ഇന്നലെ രാവിലെ പുത്തൻപീടിക ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്കുശേഷം യാത്ര പുനരാരംഭിച്ചു. തിരുവല്ല അതിരൂപതയിൽനിന്നെത്തിയ തീർഥാടക സംഘവും പ്രധാന സംഘത്തോടൊപ്പം സംഗമിച്ചിരുന്നു.
തുടർന്ന് കൈപ്പട്ടൂർ വഴി ചന്ദനപ്പള്ളി തീർഥാടന ദേവാലയത്തിലെത്തി പ്രാർഥനയ്ക്കുശേഷം കൊടുമൺ, ആനന്ദപ്പള്ളി ദേവാലയങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരത്തോടെയാണ് തീർഥാടകർ അടൂർ തിരുഹൃദയ ദേവാലയത്തിലെത്തിയത്.
അടൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ പറക്കോട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽനിന്ന് ആ രംഭിച്ച തീർഥാടക സംഘവും അടൂരിൽ പ്രധാന പദയാത്രാ സംഘത്തോടൊപ്പം ചേർന്നു.
അടൂർ തിരുഹൃദയ ദേവാലയത്തിൽ തീർഥാടക സംഘത്തെ ഡൽഹി - ഗുഡ്ഗാവ് ഭദ്രാസന അധ്യക്ഷൻ ഡോ. തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത, ജില്ലാ വികാരി ഫാ. ജോഷ്വ കൊച്ചുവിളയിൽ, ഫാ. ക്ലിം പരുക്കൂർ, ട്രസ്റ്റി ബിനു വട്ടവേലിൽ, എംസിഎ സെക്രട്ടറി രാജൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ സാമുവേൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ അലക്സിയോസ്, ആന്റണി മാർ സിൽവാനോസ്, എന്നിവർ പദയാത്ര സംഘത്തെ അനുഗമിച്ചു.
തീർഥാടകസംഘം ഇന്നലെ രാത്രി പുതുശേരി ഭാഗം ദേവാലയത്തിലെത്തി വിശ്രമിച്ചു. ഇന്നു രാവിലെ യാ ത്ര തുടർന്ന് കലയപുരം, കൊട്ടാരക്കരവഴി ആയൂർ ദേവാലയത്തിൽ വിശ്രമിക്കും. പിരപ്പൻകോട് വഴി തീർഥാടകർ 14നു വൈകുന്നേരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിങ്കലെത്തും.