x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉളുമ്പത്തുകുന്നിലും കാവില്‍പാടത്തും ജനവാസകേന്ദ്രങ്ങളില്‍ കാട്ടുപന്നികള്‍

വെബ് ഡെസ്ക്
Published: July 20, 2026 02:55 AM IST | Updated: July 20, 2026 02:55 AM IST

കൊടകര: രാപകല്‍വ്യത്യാസമില്ലാതെ ജനവാസമേഖലയില്‍ വിഹരിക്കുന്ന കാട്ടുപന്നികള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. കൊടകര,പറപ്പൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേങ്ങളായ കാവുംതറ, കാവില്‍പാടം, പറപ്പൂക്കര പഞ്ചായത്തിലെ ഉളുമ്പത്തുകുന്ന് എന്നിവിടങ്ങളിലാണ് കാട്ടുപന്നികളുടെ ശല്യം വര്‍ധിച്ചുവരുന്നത്. നാലു കാട്ടുപന്നികളാണ് പകല്‍സമയത്തുള്‍പ്പടെ ഇവിടെ വിഹരിക്കുന്നത്.

തോട്ടുവക്കിലെ കുറ്റിക്കാടുകളിലും കൊളത്തൂര്‍ പ്രദേശത്ത് ദേശീയപാതയോരത്ത് തരിശായി കിടക്കുന്ന കൃഷിഭൂമിയിലുമാണ് കാട്ടുപന്നികള്‍ തമ്പടിച്ചിട്ടുള്ളത്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനു പുറമെ ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പന്നികള്‍ ഭീഷണിയായി മാറിയിരിക്കുകയാണ്.

പ്രദേശത്തെ ജനപ്രതിനിധികളായ കെ.സുധാകരന്‍, പി.ഡി.നെല്‍സന്‍ എന്നിവര്‍ കാട്ടുപന്നിശല്യം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ വനപാലകര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Tags : Nattuvishesham District News

Recent News

Corehub Up